Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കൃഷിയിടത്തിലും ‘ശ്രീ’

വിനീത വേണാട്ട് by വിനീത വേണാട്ട്
Dec 21, 2025, 09:44 am IST
in Article

ജീവിത യാഥാര്‍ത്ഥ്യങ്ങളെ നര്‍മത്തില്‍ ചാലിച്ച് പ്രേക്ഷകരിലേക്ക് എത്തിച്ച കലാകാരന്‍ മാത്രമായിരുന്നില്ല ശ്രീനിവാസന്‍. മണ്ണിന്റെ മനസ്സറിഞ്ഞ്, അതില്‍ പൊന്നുവിളയിച്ച മികച്ച കര്‍ഷകന്‍ കൂടിയായിരുന്നു അദ്ദേഹം. ജൈവകൃഷിരീതിയായിരുന്നു അതിനായി ശ്രീനി അവലംബിച്ച തിരക്കഥ. ആ കഥയില്‍ അദ്ദേഹം തന്നെയായിരുന്നു ഹീറോ. അതിലും തുടര്‍ച്ചയായി ഹിറ്റുകള്‍ തീര്‍ത്തു.

ജീവിതത്തില്‍ തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തിയെന്ന വിശേഷണത്തിന് ഉടമ. തിരക്കഥാ രചനയില്‍ വേറിട്ടൊരു വഴി തെളിച്ച് നടന്നുപോയ ആള്‍. വര്‍ത്തമാനകാലത്തിന്റെ നേര്‍ ചിത്രങ്ങളായിരുന്നു ശ്രീനിവാസന്‍ സിനിമകള്‍. ഒരു നായകന് ഉണ്ടാവണം എന്നു കരുതുന്ന സൗന്ദര്യസങ്കല്‍പങ്ങളെയെല്ലാം പൊളിച്ചെഴുതിയ നായകന്‍. ശ്രീനിവാസന്‍ അറിവിന്റെ സര്‍വ്വകലാശാലയാണെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്. താരപരിവേഷത്തോടെ ജീവിതം ആസ്വദിച്ച വ്യക്തിയായിരുന്നില്ല അദ്ദേഹം. സിനിമ മാത്രമായിരുന്നില്ല, കുറേയേറെ കൃഷി ചിന്തകളും നിറഞ്ഞതായിരുന്നു ആ ജീവിതം.

വിഷമുക്തമായ പച്ചക്കറിയെന്ന ആശയമാണ് ശ്രീനിവാസനെ കൃഷിയിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്. ആരോഗ്യത്തിന് നല്ല ഭക്ഷണം എന്ന തത്വമാണ് ജൈവകൃഷിയിലേക്ക് തിരിയാനുള്ള പ്രേരണ. കേരളീയരുടെ ഭക്ഷണ രീതികളാണ് രോഗം ക്ഷണിച്ചുവരുത്തുന്നതെന്ന അഭിപ്രായമായിരുന്നു ശ്രീനിവാസന്.

അതിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ സ്വന്തം വീട്ടില്‍ നിന്നുതന്നെയാവട്ടെയെന്നും അദ്ദേഹം കരുതി.

കണ്ണൂരിലെ പാട്യത്ത് അച്ഛന്‍ കൃഷി ചെയ്തിരുന്നു. അവിടെ നിന്നാണ് കൃഷിയുടെ ബാലപാഠം പഠിച്ചത്. അത് പിന്നീട് സിനിമാ ജീവിതത്തിനിടയിലും പ്രായോഗികമാക്കി. തൃപ്പൂണിത്തുറ കണ്ടനാട് പുന്നച്ചാലിലെ വീടിനടുത്തുള്ള തരിശുനിലം കൃഷിയോഗ്യമാക്കിയായിരുന്നു ജൈവകൃഷിയിലേക്കുള്ള രംഗപ്രവേശം. പരീക്ഷണം വിജയിച്ചതോടെ വൈക്കം, മറയൂര്‍, പാലക്കാട്, ആലത്തൂര്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജൈവ പച്ചക്കറി തോട്ടങ്ങള്‍ ഒരുക്കി. കര്‍ഷകര്‍ ഉള്‍പ്പടെയുള്ളവരുടെ പിന്തുണ കൃഷിയില്‍ അദ്ദേഹത്തിന് ലഭിച്ചു.

രാസവളങ്ങളും കീടനാശിനികളും പ്രയോഗിക്കാതെയുള്ള ജൈവകൃഷി രീതിയില്‍ പിന്നീട് അദ്ദേഹം സജീവമായി. ജൈവ കൃഷി പ്രോത്സാഹിപ്പിക്കാന്‍ ശ്രീനിവാസന്‍ മുന്നിട്ടിറങ്ങി. സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ചിത്രങ്ങളില്‍ കാണുന്ന പച്ചപ്പിന്റെ സമൃദ്ധിയാണ് സ്വന്തം കൃഷി ഭൂമികളിലേക്കും ശ്രീനിവാസന്‍ കൊണ്ടുവന്നത്. നെല്‍കൃഷിയോടായിരുന്നു കൂടുതല്‍ കമ്പം. വിഷം കലരാത്ത ഭക്ഷണം ആവശ്യക്കാരിലേക്ക് എത്തിക്കുക, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ശ്രീനീ ഫാംസ് എന്നൊരു കമ്പനിക്കും 2020 ല്‍ അദ്ദേഹം രൂപം നല്‍കി.

കൃഷി ആരംഭിച്ചപ്പോള്‍ സിനിമയേക്കാള്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയത് കൃഷിക്കായിരുന്നു. എഴുനേല്‍ക്കുമ്പോള്‍ മുതല്‍ കൃഷിയില്‍ കൂടുതല്‍ എന്തു ചെയ്യാം എന്നായിരുന്നു ചിന്തിച്ചിരുന്നത്. എഴുത്തിന്റെ ഭാവനാ ലോകം വിട്ട് കൃഷിയുടെ ഹരിത ലോകമായിരുന്നു ലക്ഷ്യം. അപ്പോഴും സിനിമ പൂര്‍ണ്ണമായി ഉപേക്ഷിച്ചിരുന്നില്ല. കാബേജ്, പയര്‍, പടവലം, പാ
വല്‍, ചീര, വെണ്ടയ്‌ക്ക, ഏത്തവാഴ, കേരളത്തില്‍ വളരാന്‍ പ്രയാസമുള്ള ബ്രോക്കോളി തുടങ്ങിയ പച്ചക്കറികളെല്ലാം അദ്ദേഹം കൃഷി ചെയ്തിരുന്നു. കൂടാതെ നെല്‍കൃഷിയും. കൃഷിക്കുവേണ്ടി അരമണിക്കൂര്‍ ചിലവിട്ടാല്‍ ആശുപത്രിയില്‍ കയറിയിറങ്ങേണ്ടി വരില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അടുത്തിടെ മകന്‍ ധ്യാന്‍ ശ്രീനിവാസനും കൃഷിയില്‍ അച്ഛന്റെ പാത പിന്തുടര്‍ന്നെത്തി.

ഭക്ഷണരീതിയാണ് ക്യാന്‍സര്‍ ക്ഷണിച്ചുവരുത്തുന്നതെന്ന കാഴ്ചപ്പാടായിരുന്നു ശ്രീനിവാസന്റേത്. ക്യാന്‍സറിന് അലോപ്പതി ചികിത്സ ഫലപ്രദമല്ല എന്ന വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. പക്ഷേ അപ്പോഴും കേരളത്തിലെ ജീവിതശൈലിയാണ് ക്യാന്‍സറിന് കാരണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. കൃഷിക്കായി അല്‍പം സമയം മാറ്റിവച്ച് നല്ല ഭക്ഷണം കഴിച്ച് രോഗങ്ങള്‍ അകറ്റൂ എന്നാണ് ശ്രീനിവാസന് കേരളീയരോട് പറയാനുണ്ടായിരുന്നത്. സിനിമയില്‍ അദ്ദേഹം അവതരിപ്പിച്ച ശ്രദ്ധേയ വേഷങ്ങളിലൊന്നും ഒരു കര്‍ഷകനെ പ്രേക്ഷകര്‍ക്ക് കാണുവാന്‍ കഴിഞ്ഞുവെന്ന് വരില്ല. പക്ഷേ ജീവിതത്തില്‍ ചമയങ്ങളെല്ലാം അഴിച്ചുവച്ച്, മണ്ണിനെ ഏറെ സ്‌നേഹിച്ച ഒരു തനി നാട്ടിന്‍പുറത്തുകാരന്‍ കര്‍ഷകനായിരുന്നു ശ്രീനിവാസന്‍. കൃഷിയിലും ഹിറ്റുകള്‍ തീര്‍ത്തുകൊണ്ടാണ് ഈ അനശ്വര പ്രതിഭയുടെ മണ്ണിലേക്കുള്ള മടക്കം.

Tags: Malayalam MovieActor sreenivasanCondolences to Actor SreeniasanSreeni Farms
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

New Release

ലർക്ക് ” ജൂലൈ 24-ന്

Entertainment

കാൻസർ കണ്ടെത്തി ആദ്യത്തെ രണ്ട് ദിവസം മരവിച്ച അവസ്ഥ; മരണഭയം മറികടന്നതിങ്ങനെ!

Entertainment

മീനാക്ഷിയെ കാവ്യ അടിച്ചിറക്കുമെന്ന് വരെ പറഞ്ഞു,മഞ്ജു പോലും മകളെ ദിലീപിനൊപ്പം വിട്ടതിന് കാരണം!

New Release

ടൈറ്റാൻസ് ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റിൽ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.