Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘കൃഷ്ണപര്‍വ്വം’; കഥകളിയരങ്ങിലെ സാര്‍വ്വഭൗമന്‍ സദനം കൃഷ്ണന്‍കുട്ടി ശതാഭിഷേക നിറവില്‍

കളിയരങ്ങുകളില്‍ ഊര്‍ജ്ജസ്വലതയോടെ പകര്‍ന്നാട്ടം നടത്തി ഏകനായി തന്റെ സ്ഥാനം ഉറപ്പിച്ച കഥകളി ആചാര്യന്‍ സദനം കൃഷ്ണന്‍കുട്ടി ശതാഭിഷേക നിറവിലാണ്. കലാ കൈരളിയുടെ മഹാപുണ്യമായി കളിവിളക്കിനുമുമ്പില്‍ തിളങ്ങുന്ന ആയിരം പൂര്‍ണചന്ദ്രന്‍മാരെ ദര്‍ശിച്ച ആചാര്യന്റെ പിറന്നാളാഘോഷം സഹൃദയലോകം ആഘോഷിക്കുകയാണ്. കൃഷ്ണപര്‍വ്വം എന്ന പേരില്‍ ഇന്ന് തൃശൂര്‍ പാലിയേക്കര ചേന്ദംകുളങ്ങര ശ്രീഭദ്ര ഓഡിറ്റോറിയത്തിലാണ് സ്നേഹസംഗമത്തിന് വേദിയൊരുങ്ങുന്നത്.

കൊടകര ഉണ്ണി by കൊടകര ഉണ്ണി
Dec 13, 2025, 10:28 am IST
in Vicharam, Article

പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെ ദേശഭേദങ്ങളില്ലാതെ അരങ്ങില്‍ അത്ഭുതം സൃഷ്ടിക്കുന്ന മഹാനടനാണ് സദനം കൃഷ്ണന്‍കുട്ടി. കഥകളിയുടെ സമസ്തമേഖലകളിലും പ്രാവീണ്യമുള്ള ഇദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ സമ്പൂര്‍ണ കഥകളി കലാകാരനാണ്. ചെര്‍പ്പുളശ്ശേരിക്കടുത്ത് കര്‍ഷക കുടുംബത്തില്‍ പിലാശ്ശേരി രാവുണ്ണി നായരുടെയും കിഴക്കേപ്പാട്ട് ജാനകി അമ്മയുടെയും മകനായി ജനനം. കുട്ടിക്കാലത്തു തന്നെ കൃഷ്ണന്‍കുട്ടിക്ക് കഥകളിയോടായിരുന്നു കമ്പം. 15-ാം വയസ്സില്‍ കഥകളി മോഹവുമായി കാല്‍നടയായി കാതങ്ങള്‍ താണ്ടി വാഴേങ്കടക്കു പുറപ്പെട്ടു. അവിടെയെത്തി കുഞ്ചുനായരാശാന്റെ വീടുതേടിപ്പിടിച്ച് കഥകളി മോഹം അറിയിച്ചു. വാഴേങ്കട കുഞ്ചുനായരാശാനാകട്ടെ കുട്ടിയെ വീട്ടില്‍ പിടിച്ചിരുത്തി മക്കള്‍ക്കൊപ്പം ഉച്ചയൂണുകൊടുത്ത് തിരിച്ചയക്കുമ്പോള്‍ കൂടെ ഒരു കത്തും നല്‍കിയിരുന്നു. ഈ വരുന്ന കഥകളി മോഹിയായ കുട്ടിക്ക് വേണ്ട സൗകര്യം ചെയ്തു കൊടുക്കണം എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. കലാമണ്ഡലം പത്മനാഭന്‍ നായരാശാനാണ് കൃഷ്ണന്‍കുട്ടിയെ പേരൂര്‍ ഗാന്ധിസേവാ സദനത്തിലേക്ക് പറഞ്ഞയച്ചത്. അവിടെ കൂടിക്കാഴ്ച നടത്തി തെരഞ്ഞെടുത്തതോ കലാമണ്ഡലം രാമന്‍കുട്ടിനായരും. കൃഷ്ണന്‍കുട്ടിയെ പൂര്‍ണ കലാകാരനാക്കാന്‍ കാലം നിയോഗിച്ചവരില്‍ കോട്ടക്കല്‍ കൃഷ്ണന്‍കുട്ടി നായര്‍, കോട്ടക്കല്‍ ശങ്കരനാരായണന്‍ എമ്പ്രാന്തിരി, തേക്കിന്‍കാട്ടില്‍ രാവുണ്ണിനായര്‍, കീഴ്പ്പടം കുമാരന്‍നായര്‍, മാണി മാധവചാക്യാര്‍ എന്നിങ്ങനെ പ്രഗത്ഭരുടെ നിരയുണ്ട്. ആ കുട്ടി പിന്നീട് കഥകളിയരങ്ങുകളിലെ പകരക്കാരനില്ലാത്ത താരമായി.

1941 ല്‍ തുലാം മാസത്തിലെ പുണര്‍തം നക്ഷത്രത്തില്‍ പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയിലാണ് കൃഷ്ണന്‍കുട്ടിയുടെ ജനനം. 1956ല്‍ കാറല്‍മണ്ണ എം.എന്‍.എന്‍.എന്‍.എം സ്‌കൂളില്‍നിന്ന്, മദിരാശി സര്‍ക്കാരിന്റെ പൊതുപരീക്ഷയായ ഇ.എസ്.എല്‍.സി (എലമെന്ററി സ്‌കൂള്‍ ലിവിങ് സര്‍ട്ടിഫിക്കറ്റ്) പാസായി. സ്‌കൂള്‍ പഠനകാലത്തു സ്‌കൂള്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ആയിരുന്നു. ഗാന്ധിയന്‍ കെ. കുമാരന്‍ സ്ഥാപിച്ച പേരൂര്‍ ഗാന്ധി സേവാ സദനം കഥകളി അക്കാദമിയില്‍ 1956 ലാണ് കഥകളി അഭ്യസിക്കാനായി ചേരുന്നത്. കോട്ടക്കല്‍ കൃഷ്ണന്‍കുട്ടിനായര്‍, കോട്ടക്കല്‍ ശങ്കരനാരായണന്‍ എമ്പ്രാന്തിരി എന്നവരായിരുന്നു പ്രഥമ അധ്യാപകര്‍. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തേക്കിന്‍കാട്ടില്‍ രാവുണ്ണിനായരുടെ കീഴില്‍ അഭ്യസിച്ചു. ഇക്കാലത്തുതന്നെ കൂടിയാട്ട ആചാര്യന്‍ പത്മശ്രീ മാണി മാധവചാക്യാരുടെ കീഴില്‍ നേത്ര-അഭിനയ പരിശീലനം നേടി. വെള്ളിനേഴി അച്യുതവാര്യരുടെ കീഴില്‍ കുറച്ചുകാലം ഭരതനാട്യം അഭ്യസിച്ചു. 1962ല്‍ പഠനം പൂര്‍ത്തിയാക്കി. ഈ സമയം ഉപരിപഠനത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് ലഭിച്ചു. അതുപ്രകാരം പത്മശ്രീ കീഴ്പടത്തില്‍ കുമാരന്‍നായരുടെ കീഴില്‍ മൂന്നുവര്‍ഷം അഭ്യസിച്ചു.

1965 മുതല്‍ കഥകളി വേദികളില്‍ സജീവമായി. കേരള കലാമണ്ഡലം, ഗാന്ധിസേവാസദനം, ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം, മാര്‍ഗി കഥകളി വിദ്യാലയം, പട്‌ന നൃത്യകലാമന്ദിര്‍, കൊല്ലം കഥകളി ക്ലബിന്റെ കഥകളി വിദ്യാലയം എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, കലാമണ്ഡലം കെ. ഗോപാലകൃഷ്ണന്‍, കലാമണ്ഡലം ഹരിദാസ്, കലാമണ്ഡലം ശശീന്ദ്രന്‍, കലാനിലയം ബാലകൃഷ്ണന്‍, കലാനിലയം മോഹനകുമാര്‍, സദനം ഭാസി എന്നിവര്‍ ശിഷ്യസ്ഥാനീയരാണ്. ഇക്കാലത്തു ഗുരുവായൂര്‍ കൃഷ്ണനാട്ടം നടന്മാരെ കഥകളിവേഷം അഭ്യസിപ്പിച്ചു അരങ്ങേറ്റി.

1978ല്‍ കൊല്ലം കഥകളി ക്ലബിന്റെ പ്രഥമ കൊട്ടാരക്കര തമ്പുരാന്‍ പുരസ്‌കാരം ലഭിച്ചു. തുടര്‍ന്ന് കേരളത്തിലുടനീളമുള്ള കഥകളി ക്ലബ്ബുകളുടെ പുരസ്‌കാരങ്ങള്‍ക്കും കഥകളി ആചാര്യന്മാരുടെ സമരണയ്‌ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായി. കേന്ദ്ര സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പും അവാര്‍ഡും, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, സംസ്ഥാന കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം ഫെല്ലോഷിപ്പും അവാര്‍ഡും, കാഞ്ചി കാമകോടി പീഠം കഥകളിരത്നം പുരസ്‌കാരം, ബെംഗളൂരു ബി.സി.കെ.എയുടെ ആചാര്യ പുരസ്‌കാരം, മുംബൈ കേളിയുടെ സുവര്‍ണശംഖ്, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ നിന്ന് രാജഹംസം പദവി, സിംഗപ്പൂര്‍ ഭാസ്‌കര്‍ അക്കാദമിയില്‍ നിന്ന് നാട്യകലാനിധി പദവി എന്നിവയടക്കം നാല്‍പതോളം പുരസ്‌കാരങ്ങള്‍ തേടിയെത്തി. 2021ല്‍ തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിച്ചു.

1978 മുതല്‍ യുഎസ്, യുഎഇ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളില്‍ കഥകളി അവതരിപ്പിച്ചിട്ടുണ്ട്. സ്പിക്മാകെ എന്ന സംഘടനയുടെ നേതൃത്വത്തില്‍ 2015 മുതല്‍ രാജ്യത്തിലുടനീളം കഥകളി സോദാഹരണപ്രഭാഷണവും അവതരണവും നടത്തുന്നു.

1988 ല്‍ പത്മഭൂഷണ്‍ കാവാലം നാരായണപണിക്കരുടെ രചനയില്‍ ജി. അരവിന്ദന്‍ സംവിധാനം ചെയ്ത മാറാട്ടം എന്ന ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചു. 2023ല്‍ ‘സദനം കൃഷ്ണന്‍കുട്ടി ആശാന്റെ ജീവിതം; ഒരു കൃഷ്ണഗാഥ’ എന്ന പേരില്‍ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി റിലീസ് ചെയ്തു. 1990 മുതല്‍ ഇരിങ്ങാലക്കുടയിലാണ് താമസം.

Tags: KathakaliSadanam Krishnankuttycentenary celebrationKalivilakkuSahrudayolamKrishna Parvvam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

Varadyam

ദിവാകര സഹസ്രപൂര്‍ണിമ

ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ് ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ അവതരിപ്പിച്ച നളചരിതം കഥകളി
Varadyam

നളചരിതം അന്നും ഇന്നും എന്നും

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.