കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ 1500 പേജുകളുള്ള വിധിയാണ് വന്നത്.പ്രതികളെല്ലാം ഇപ്പോഴും കോടതി കെട്ടിടത്തിലാണുളളത്.വിധിപ്പകര്‍പ്പ് പുറത്തുവന്നിട്ടില്ല.ആറ് പ്രതികള്‍ക്കും വിധി പകര്‍പ്പ് നല്‍കേണ്ടതിനാല്‍ അത് തയാറാക്കാന്‍ സമയമെടുക്കും.ബലാത്സംഗത്തിന് ഇരയായ സമയത്തെ അതിജീവിതയുടെ മൊഴിയൂടെ പൂര്‍ണരൂപം വിധിയോടൊപ്പമുണ്ട്.ഇത് ഒഴിവാക്കിയാകും ചിലപ്പോള്‍ വിധി പകര്‍പ്പ് പുറത്തുവിടുക.
കണ്ണൂര്‍ സ്വദേശി ആയതിനാല്‍ കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്ന നാലാം പ്രതി വി.പി.വിജീഷിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇത് പിന്നീട് ജയിലധികൃതരോട് ആവശ്യപ്പെടാനാണ് കോടതി പറഞ്ഞത്.
കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡ് അന്വേഷണ ഉദ്യോഗസ്ഥന്‍ സൂക്ഷിക്കണം. സ്വകാര്യത ഉറപ്പാക്കണം.അതിജീവിതയുടെ മോതിരം തിരികെ നല്‍കണം എന്നും കോടതി വ്യക്തമാക്കി.
പ്രതികള്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷാവിധിയാണ് ലഭിച്ചത് എന്നുള്ള വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.പരിപൂര്‍ണ നീതി കിട്ടിയില്ല എന്നാണ് പ്രോസിക്യൂട്ടര്‍ അഡ്വ.അജകുമാര്‍ പറഞ്ഞത്.നിരാശ തോന്നുന്ന വിധിയാണ് വന്നത്.ഒന്നാം പ്രതിക്ക് എങ്കിലും കടുത്ത ശിക്ഷ കൊടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
കേസില്‍ എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്റണി മകന്‍ മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി.പി.വിജീഷ്, അഞ്ചാം എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസസ്സന്‍ മകന്‍ എച്ച് സലീം എന്ന വടിവാള്‍ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
















