Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ സ്‌പെഷല്‍ കമ്മിഷണറെ ചോദ്യം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2025, 10:39 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ 2019- കാലത്തെ സ്‌പെഷല്‍ കമ്മിഷണറെയും എസ്‌ഐടി ചോദ്യം ചെയ്യും. ആവശ്യമെങ്കില്‍ അറസ്റ്റിനും സാധ്യതയുണ്ട്.

വാതില്‍ പാളി പുനര്‍നിര്‍മിച്ചതും കട്ടിളപ്പാളികള്‍, ദ്വാരപാലക ശില്‍പ പാളികള്‍ എന്നിവ കടത്തിയതും അന്നത്തെ സ്‌പെഷല്‍ കമ്മിഷണറും പത്തനംതിട്ട ജില്ലാ ജഡ്ജിയുമായിരുന്ന എം. മനോജ് എന്തുകൊണ്ട് ഹൈക്കോടതിയെ അറിയിച്ചില്ല എന്നതാണ് സംശയം ഉയര്‍ത്തുന്നത്. 2019- 20 കാലഘട്ടത്തില്‍ ദേവസ്വം ബോര്‍ഡ് അഞ്ച് ദിവസങ്ങളിലായി നടത്തിയ വലിയ നിയമ ലംഘനം സ്‌പെഷല്‍ കമ്മിഷണറില്‍ നിന്നും മനഃപൂര്‍വം മറച്ചു വച്ചതാണോ എന്നും അറിയേണ്ടതുണ്ട്. 2020-ല്‍ എന്‍. വാസു പ്രസിഡന്റായപ്പോള്‍ കടത്തിയ ദ്വാരപാലക ശില്‍പ പീഠങ്ങളെപ്പറ്റിയുള്ള വിവരങ്ങളും സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ നിന്നും മറച്ചുവെച്ചു. കൂടാതെ പാളികള്‍ ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ച് ശ്രീകോവിലില്‍ സ്ഥാപിച്ച കാര്യവും സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയെ ധരിപ്പിച്ചില്ല.

ദേവസ്വം ബോര്‍ഡും സ്‌പെഷ്യല്‍ കമ്മിഷണര്‍ എം. മനോജും തമ്മില്‍ അക്കാലത്ത് അവിശുദ്ധ ബന്ധം നിലനിന്നിരുന്നതായി ആരോപണമുണ്ട്.

പുറത്തു നിന്നുള്ള ഒരു പരാതിയും സ്‌പെഷ്യല്‍ കമ്മിഷണര്‍ എന്ന നിലയില്‍ എം. മനോജ് ചെവിക്കൊണ്ടിരുന്നില്ല. എല്ലാത്തിനും ബോര്‍ഡ് ഭരണസമിതി ആയിരുന്നു അവസാന വാക്ക്.

വി.എസ്. അച്ച്യുതാനന്ദന്റെ ഭരണകാലത്ത്, 2008-ല്‍ ഇ.എം.എസിന്റെ മരുമകന്‍ സി.കെ. ഗുപ്തന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായശേഷം ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്നാണ് ഹൈക്കോടതി ശബരിമലയിലെ എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കാന്‍ സ്‌പെഷ്യല്‍ കമ്മിഷണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയത്. ഈ അധികാരമാണ് എം. മനോജ് ദുര്‍വിനിയോഗം ചെയ്തതെന്ന് ആരോപണമുണ്ട്. സ്ഥാനം ഒഴിഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ഇപ്പോഴത്തെ സ്‌പെഷ്യല്‍ കമ്മിഷണറായ ആര്‍. ജയകൃഷ്ണനും തമ്മില്‍ തുടക്കത്തില്‍ നല്ല ബന്ധമായിരുന്നു. എന്നാല്‍ പ്രശാന്ത് സ്‌പെഷല്‍ കമ്മിഷണറെ അറിയിക്കാതെ സന്നിധാനത്തെ ഭസ്മക്കുളം അവിടെ നിന്നും മാറ്റി കൊപ്രാകളത്തിന് സമീപം സ്ഥാപിക്കാന്‍ ശ്രമം നടത്തി. ഇതിനായി സംസ്ഥാനത്തെ ഒരു വ്യവസായിയുമായി ധാരണയും ഉണ്ടാക്കി. വിവരം അറിഞ്ഞ സ്‌പെഷ്യല്‍ കമ്മിഷണര്‍ ജയകൃഷ്ണന്‍ വിവരം ഹൈക്കോടതിയെ യഥാസമയം ധരിപ്പിച്ചു. മകരജ്യോതി കാണാന്‍ നൂറുകണക്കിന് അയ്യപ്പന്മാര്‍ തടിച്ചുകൂടുന്ന സ്ഥലമാണ് കൊപ്രാക്കളമെന്നും അവിടെ കുളം നിര്‍മിച്ചാല്‍ തിക്കിലും തിരക്കിലും നിരവധി പേര്‍ കുളത്തില്‍ വീഴാന്‍ സാധ്യതയുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ സ്‌പെഷല്‍ കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു. സ്‌പെഷല്‍ കമ്മിഷണറില്‍ നിന്നും വിവരം മറച്ചുവച്ചത് ഹൈക്കോടതിയെ ചൊടിപ്പിച്ചു.

വൈകാതെ കുളം നിര്‍മാണം തടഞ്ഞ് കോടതി ഉത്തരവും വന്നു. സ്വപ്‌നപദ്ധതി കുളംതോണ്ടിയ ദേവസ്വം സ്‌പെഷല്‍ കമ്മിഷണറോട് ശത്രുതാ മനോഭാവത്തോടെയാണ് ദേവസ്വം പ്രസിഡന്റ് പ്രശാന്ത് പിന്നീട് പെരുമാറിയത്. പിന്നീടാണ് കമ്മിഷണറെ അറിയിക്കാതെ ഈ വര്‍ഷം സപ്തംബറില്‍ ദ്വാരപാലക പാളികള്‍ കടത്തിയത്. വിവരമറിഞ്ഞ സ്‌പെഷല്‍ കമ്മിഷണര്‍ കൃത്യസമയത്തു തന്നെ ഹൈക്കോടതിയെ കാര്യങ്ങള്‍ ധരിപ്പിച്ചതോടെയാണ് 2019-ലെ ശബരിമല സ്വര്‍ണക്കൊള്ള മുതലുള്ള കാര്യങ്ങളെല്ലാം പുറത്തുവന്നത്.

2019-ല്‍ സ്‌പെഷല്‍ കമ്മിഷണറായ എം. മനോജ് കാട്ടിയ അലംഭാവമാണ് സ്വര്‍ണക്കൊള്ളയ്‌ക്ക് കാരണമായതെന്ന ആരോപണം നേരത്തെ ഉയര്‍ന്നതാണ്. ഏഴ് വര്‍ഷത്തിനുശേഷം കൊള്ള പുറത്തുവരാനുള്ള കാരണം ഇപ്പോഴത്തെ സ്‌പെഷ്യല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്ണന്റെ സമയോചിതമായ ഇടപെടലുമാണ്. അതിനാലാണ് മുന്‍ സ്‌പെഷ്യല്‍ കമ്മിഷണര്‍ എം. മനോജ് സംശയ നിഴലിലായത്.

Tags: ദ്വാരപാലക ശില്‍പ പാളികള്‍കട്ടിളപ്പാളികള്‍ശബരിമല സ്വര്‍ണക്കൊള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സ്വര്‍ണ്ണക്കൊള്ളക്കേസിലും ഇവര്‍ ഒറ്റക്കെട്ട്

Kerala

സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് ആസൂത്രണം നടത്തി: പി.കെ. കൃഷ്ണദാസ്

Kerala

ശബരിമല കട്ടിളപ്പാളിയില്‍ ഇന്നും നാളെയും കൂടുതല്‍ പരിശോധന

Kerala

പത്മകുമാറിനെതിരെ നടപടിക്ക് സിപിഎം; പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി

Kerala

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ തിരുവാഭരണക്കൊള്ള; നെയ്യാറ്റിന്‍കര സബ്ഗ്രൂപ്പില്‍ നിന്നു മാത്രം കാണാതായത് കോടികള്‍ വിലമതിപ്പുള്ള അമൂല്യ വസ്തുക്കള്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.