Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കള്ളവോട്ട് ചെയ്യുന്നവരുടെ എസ്‌ഐആര്‍ വിരോധം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 19, 2025, 06:49 am IST
in Editorial

രാജ്യമെമ്പാടും വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്ന തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം അഥവാ എസ്‌ഐആറിനെതിരായ പ്രതിക്ഷേധം കേരളത്തില്‍ ഇടതുവലതു മുന്നണികള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. എസ്‌ഐആര്‍ ഇവിടെ അനുവദിക്കില്ലെന്ന് സിപിഎമ്മും കോണ്‍ഗ്രസും നേരത്തെ വ്യക്തമാക്കിയിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ എസ്‌ഐആര്‍ നടപ്പാക്കരുതെന്നും നീട്ടിവയ്‌ക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസും മുസ്ലിം ലീഗും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയുമാണ്. എസ്‌ഐആര്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. എന്യൂ റേഷന്‍ ഫോം വീടുകളില്‍ എത്തിക്കുന്ന ബിഎല്‍ഒമാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആണെന്നും ജോലിഭാരത്തിലാണെന്നും, ഇവരില്‍പ്പെട്ട ഒരാള്‍ മാനസിക സമ്മര്‍ദ്ദത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്‌തെന്നും ലീഗിന്റെ ഹര്‍ജിയില്‍ പരാതിപ്പെടുന്നുണ്ട്. എന്നാല്‍ ആരോപണങ്ങളും ആക്ഷേപങ്ങളുമൊന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കിലെടുക്കുന്നില്ല. സമയക്രമം മാറ്റില്ലെന്നും, ഡിസംബര്‍ നാലിനകം എന്യൂമറേഷന്‍ ഫോം സ്വീകരിക്കല്‍ പൂര്‍ത്തിയാക്കണമെന്നും, ചില ബിഎല്‍ഒമാര്‍ ഇതിനോടകം ജോലി പൂര്‍ത്തിയാക്കിയെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫോം അപ് ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ വൈഫൈ സൗകര്യമുള്ള ഇടങ്ങള്‍ സജ്ജമാക്കണമെന്ന് കളക്ടര്‍മാര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

എസ്‌ഐആര്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ എസ്‌ഐആര്‍ നടപ്പാക്കരുതെന്നാണ് ആവശ്യപ്പെട്ടത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ എസ്‌ഐആര്‍ നടപ്പാക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗുമൊക്കെ വാദിച്ചു. ഇതിനിടെയാണ് കണ്ണൂരില്‍ ഒരു ബിഎല്‍ഒ ആത്മഹത്യ ചെയ്തത്. ഇത് എസ്‌ഐആറിന്റെ മാനസിക സമ്മര്‍ദ്ദം കൊണ്ടാണെന്ന് നാടുമുഴുവന്‍ പ്രചരിപ്പിച്ചു. എന്നാല്‍ ബിഎല്‍ഒയുടെ ആത്മഹത്യക്കു കാരണം എസ്‌ഐആറിന്റെ സമ്മര്‍ദ്ദമല്ലെന്നും, സിപിഎമ്മിന്റെ സമ്മര്‍ദ്ദമാണെന്നും ഒരു കോണ്‍ഗ്രസ് നേതാവു തന്നെ വെളിപ്പെടുത്തി. ഇത് തെളിയിക്കുന്ന ശബ്ദരേഖയും ഈ നേതാവ് പുറത്തുവിടുകയുണ്ടായി. എസ്‌ഐആറിന്റെ പേരില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നത് ബിഎല്‍ഒമാരുടെ കഷ്ടപ്പാടു കൊണ്ടല്ല, കള്ളവോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടും എന്നുള്ളത്‌കൊണ്ടാണ്. കള്ളവോട്ട് ചെയ്യാന്‍ ആത്മഹത്യയെന്നല്ല, കൊലപാതകം വരെ സിപിഎം സൃഷ്ടിച്ചെന്നിരിക്കും. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അക്രമം നടത്തുകയെന്നത് സിപിഎമ്മിന്റെ പരമ്പരാഗത രീതിയാണല്ലോ. പശ്ചിമബംഗാളിലും കേരളത്തിലും ഈ പാര്‍ട്ടി അധികാരത്തില്‍ വരുന്നതിന്റെ രഹസ്യങ്ങളിലൊന്നും ആസൂത്രിതമായി കൃത്രിമം നടത്തുന്നതാണ്. ആറ്റിങ്ങല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് 40000 ഇരട്ട വോട്ടുകളാണ് പരാതി കൊടുത്ത് വെട്ടിനീക്കിയത്. എസ്‌ഐആറിലൂടെ മറ്റു മണ്ഡലങ്ങളിലും ഇത് സംഭവിക്കും എന്നതാണ് സിപിഎമ്മിന്റെയും മുസ്ലിം ലീഗിന്റെയും ആശങ്കയ്‌ക്ക് കാരണം.

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ചരിത്ര വിജയം നേടിയിരുന്നു. അവിടെ എസ്‌ഐആര്‍ നടന്നതിന് തൊട്ടു പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പ്. ബീഹാറില്‍ എസ്‌ഐആര്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ചിലര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി നിരാകരിച്ചു, എസ്‌ഐആറിലൂടെ എല്ലാവരുടെയും പരാതി കെട്ടശേഷം 40 ലക്ഷത്തിലേറെ കള്ള വോട്ടര്‍മാരെയാണ് ബീഹാറില്‍ കണ്ടുപിടിച്ചത്. ഇവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. ഇക്കൂട്ടത്തില്‍ ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മറില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റക്കാരും ഉണ്ടായിരുന്നു. മുന്‍കാലങ്ങളില്‍ ഇക്കൂട്ടരുടെ വോട്ട് ലഭിച്ചിരുന്നവരാണ് എസ്‌ഐആറിനെ എതിര്‍ത്തത്.

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതും, കോണ്‍ഗ്രസും ആര്‍ജെഡിയും ഇടതു പാര്‍ട്ടികളും തകര്‍ന്നടിഞ്ഞതും കേരളത്തിലെ ബിജെപി വിരുദ്ധരുടെ മനസ്സിലും തീ കോരിയിട്ടിരിക്കുകയാണ്. സത്യസന്ധമായ തെരഞ്ഞെടുപ്പ് നടന്നാല്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് സിപിഎമ്മിനും മുസ്ലിം ലീഗിനും നന്നായി അറിയാം. ബിജെപി നേട്ടമുണ്ടാക്കുകയും ചെയ്യും. കേരള മോഡല്‍ തെരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ വര്‍ഷങ്ങളായി നടക്കുന്നുണ്ട്. 25 ലക്ഷത്തോളം കള്ള വോട്ടര്‍മാര്‍ കേരളത്തില്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവര്‍ നീക്കം ചെയ്യപ്പെട്ടാല്‍ നഷ്ടം തങ്ങള്‍ക്കാണെന്നു കരുതുന്നവരാണ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് എസ്‌ഐആറിനെ എതിര്‍ക്കുന്നത്. എസ്‌ഐ ആര്‍ സമാന്തര പൗരത്വ പരിശോധനയാണെന്നും മറ്റും പ്രചരിപ്പിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. എസ്‌ഐആര്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചില്ലല്ലോ. ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാര്‍ എന്തുകൊണ്ട് സുപ്രീംകോടതിയെ സമീപിക്കുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. സിപിഎമ്മിനു വേണ്ടി ഈ പണിയാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും എടുക്കുന്നത്. ബീഹാറില്‍ അനുവദിച്ച എസ്‌ഐആര്‍ കേരളത്തില്‍ സുപ്രീം കോടതി തടയുമെന്ന് കരുതാനാവില്ല.

 

Tags: keralaLeft-right frontSIR protestvote fraudulently
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.