Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കള്ളവോട്ട് ചെയ്യുന്നവരുടെ എസ്‌ഐആര്‍ വിരോധം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 19, 2025, 06:49 am IST
in Editorial

രാജ്യമെമ്പാടും വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്ന തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം അഥവാ എസ്‌ഐആറിനെതിരായ പ്രതിക്ഷേധം കേരളത്തില്‍ ഇടതുവലതു മുന്നണികള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. എസ്‌ഐആര്‍ ഇവിടെ അനുവദിക്കില്ലെന്ന് സിപിഎമ്മും കോണ്‍ഗ്രസും നേരത്തെ വ്യക്തമാക്കിയിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ എസ്‌ഐആര്‍ നടപ്പാക്കരുതെന്നും നീട്ടിവയ്‌ക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസും മുസ്ലിം ലീഗും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയുമാണ്. എസ്‌ഐആര്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. എന്യൂ റേഷന്‍ ഫോം വീടുകളില്‍ എത്തിക്കുന്ന ബിഎല്‍ഒമാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആണെന്നും ജോലിഭാരത്തിലാണെന്നും, ഇവരില്‍പ്പെട്ട ഒരാള്‍ മാനസിക സമ്മര്‍ദ്ദത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്‌തെന്നും ലീഗിന്റെ ഹര്‍ജിയില്‍ പരാതിപ്പെടുന്നുണ്ട്. എന്നാല്‍ ആരോപണങ്ങളും ആക്ഷേപങ്ങളുമൊന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കിലെടുക്കുന്നില്ല. സമയക്രമം മാറ്റില്ലെന്നും, ഡിസംബര്‍ നാലിനകം എന്യൂമറേഷന്‍ ഫോം സ്വീകരിക്കല്‍ പൂര്‍ത്തിയാക്കണമെന്നും, ചില ബിഎല്‍ഒമാര്‍ ഇതിനോടകം ജോലി പൂര്‍ത്തിയാക്കിയെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫോം അപ് ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ വൈഫൈ സൗകര്യമുള്ള ഇടങ്ങള്‍ സജ്ജമാക്കണമെന്ന് കളക്ടര്‍മാര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

എസ്‌ഐആര്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ എസ്‌ഐആര്‍ നടപ്പാക്കരുതെന്നാണ് ആവശ്യപ്പെട്ടത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ എസ്‌ഐആര്‍ നടപ്പാക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗുമൊക്കെ വാദിച്ചു. ഇതിനിടെയാണ് കണ്ണൂരില്‍ ഒരു ബിഎല്‍ഒ ആത്മഹത്യ ചെയ്തത്. ഇത് എസ്‌ഐആറിന്റെ മാനസിക സമ്മര്‍ദ്ദം കൊണ്ടാണെന്ന് നാടുമുഴുവന്‍ പ്രചരിപ്പിച്ചു. എന്നാല്‍ ബിഎല്‍ഒയുടെ ആത്മഹത്യക്കു കാരണം എസ്‌ഐആറിന്റെ സമ്മര്‍ദ്ദമല്ലെന്നും, സിപിഎമ്മിന്റെ സമ്മര്‍ദ്ദമാണെന്നും ഒരു കോണ്‍ഗ്രസ് നേതാവു തന്നെ വെളിപ്പെടുത്തി. ഇത് തെളിയിക്കുന്ന ശബ്ദരേഖയും ഈ നേതാവ് പുറത്തുവിടുകയുണ്ടായി. എസ്‌ഐആറിന്റെ പേരില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നത് ബിഎല്‍ഒമാരുടെ കഷ്ടപ്പാടു കൊണ്ടല്ല, കള്ളവോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടും എന്നുള്ളത്‌കൊണ്ടാണ്. കള്ളവോട്ട് ചെയ്യാന്‍ ആത്മഹത്യയെന്നല്ല, കൊലപാതകം വരെ സിപിഎം സൃഷ്ടിച്ചെന്നിരിക്കും. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അക്രമം നടത്തുകയെന്നത് സിപിഎമ്മിന്റെ പരമ്പരാഗത രീതിയാണല്ലോ. പശ്ചിമബംഗാളിലും കേരളത്തിലും ഈ പാര്‍ട്ടി അധികാരത്തില്‍ വരുന്നതിന്റെ രഹസ്യങ്ങളിലൊന്നും ആസൂത്രിതമായി കൃത്രിമം നടത്തുന്നതാണ്. ആറ്റിങ്ങല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് 40000 ഇരട്ട വോട്ടുകളാണ് പരാതി കൊടുത്ത് വെട്ടിനീക്കിയത്. എസ്‌ഐആറിലൂടെ മറ്റു മണ്ഡലങ്ങളിലും ഇത് സംഭവിക്കും എന്നതാണ് സിപിഎമ്മിന്റെയും മുസ്ലിം ലീഗിന്റെയും ആശങ്കയ്‌ക്ക് കാരണം.

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ചരിത്ര വിജയം നേടിയിരുന്നു. അവിടെ എസ്‌ഐആര്‍ നടന്നതിന് തൊട്ടു പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പ്. ബീഹാറില്‍ എസ്‌ഐആര്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ചിലര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി നിരാകരിച്ചു, എസ്‌ഐആറിലൂടെ എല്ലാവരുടെയും പരാതി കെട്ടശേഷം 40 ലക്ഷത്തിലേറെ കള്ള വോട്ടര്‍മാരെയാണ് ബീഹാറില്‍ കണ്ടുപിടിച്ചത്. ഇവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. ഇക്കൂട്ടത്തില്‍ ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മറില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റക്കാരും ഉണ്ടായിരുന്നു. മുന്‍കാലങ്ങളില്‍ ഇക്കൂട്ടരുടെ വോട്ട് ലഭിച്ചിരുന്നവരാണ് എസ്‌ഐആറിനെ എതിര്‍ത്തത്.

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതും, കോണ്‍ഗ്രസും ആര്‍ജെഡിയും ഇടതു പാര്‍ട്ടികളും തകര്‍ന്നടിഞ്ഞതും കേരളത്തിലെ ബിജെപി വിരുദ്ധരുടെ മനസ്സിലും തീ കോരിയിട്ടിരിക്കുകയാണ്. സത്യസന്ധമായ തെരഞ്ഞെടുപ്പ് നടന്നാല്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് സിപിഎമ്മിനും മുസ്ലിം ലീഗിനും നന്നായി അറിയാം. ബിജെപി നേട്ടമുണ്ടാക്കുകയും ചെയ്യും. കേരള മോഡല്‍ തെരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ വര്‍ഷങ്ങളായി നടക്കുന്നുണ്ട്. 25 ലക്ഷത്തോളം കള്ള വോട്ടര്‍മാര്‍ കേരളത്തില്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവര്‍ നീക്കം ചെയ്യപ്പെട്ടാല്‍ നഷ്ടം തങ്ങള്‍ക്കാണെന്നു കരുതുന്നവരാണ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് എസ്‌ഐആറിനെ എതിര്‍ക്കുന്നത്. എസ്‌ഐ ആര്‍ സമാന്തര പൗരത്വ പരിശോധനയാണെന്നും മറ്റും പ്രചരിപ്പിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. എസ്‌ഐആര്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചില്ലല്ലോ. ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാര്‍ എന്തുകൊണ്ട് സുപ്രീംകോടതിയെ സമീപിക്കുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. സിപിഎമ്മിനു വേണ്ടി ഈ പണിയാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും എടുക്കുന്നത്. ബീഹാറില്‍ അനുവദിച്ച എസ്‌ഐആര്‍ കേരളത്തില്‍ സുപ്രീം കോടതി തടയുമെന്ന് കരുതാനാവില്ല.

 

Tags: keralaLeft-right frontSIR protestvote fraudulently
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

‘പാറ്റയുടെ മറവിൽ ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് ബന്ധമില്ല’: കയ്യൊഴിഞ്ഞ് അഭിജിത്ത് ദീപ്കെ

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

ബെംഗളൂരുവിൽ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്‌കേസിൽ 61-കാരിയുടെ മൃതദേഹം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.