Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മനുഷ്യ മനസാക്ഷിപോലും മരവിക്കുന്ന കൊടും ക്രൂരത; പത്ത് വയസുകാരനെ പിതാവ് അന്തിയിറങ്ങാൻ സമ്മതിച്ചത് കാടുനിറഞ്ഞ വിറക് പുരയിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 05:03 pm IST
in Kerala
കുട്ടി അന്തിയുറങ്ങിയിരുന്ന വിറക് പുര

കുട്ടി അന്തിയുറങ്ങിയിരുന്ന വിറക് പുര

കൂത്താട്ടുകുളം: അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയോടും അവന്റെ അമ്മയോടും അച്ഛന്റെയും അമ്മൂമ്മയുടെയും കൊടും ക്രൂരത. ഒന്നരമാസക്കാലമായി കുട്ടിയും അമ്മയും കഴിഞ്ഞത് കാടു നിറഞ്ഞ റബർ തോട്ടത്തിൽ വെളിച്ചം പോലും ഇല്ലാത്ത വിറക്പുരയിൽ. കുട്ടിയെ വീട്ടിൽ കയറ്റാനോ ആഹാരം നൽകാനോ അച്ഛനും അമ്മൂമ്മയും അനുവദിച്ചിരുന്നില്ല. ഒരു മറപോലുപോലും ഇല്ലാതെ പായ വിരിച്ച് ഒരു പുതപ്പ് മാത്രം നൽകിയാണ് ഇവർ ഈ കുരുന്നിനോട് ക്രൂരത കാട്ടിയത്.

അദ്ധ്യാപകരുടെ ഇടപെലിലാണ് സംഭവം പുറലോകം അറിഞ്ഞത്. വീടിന് പുറത്തോ മുറ്റത്തോ വെച്ച് വേണം കഴിക്കാൻ. കാടും ചെളിയും നിറഞ്ഞ വഴികളിലൂടെ ആണ് ഇവർ വിറക് പുരയിലേക്ക് പോയിരുന്നത്. കാക്കൂർ ടൗണിൽ ഓട്ടോ ഡ്രൈവർ ആണ് അച്ഛൻ കഴിഞ്ഞ ഒന്നര മാസമായി സ്വന്തം കുഞ്ഞിനോടും ഭാര്യയോടും മനുഷ്യ മനസാക്ഷിപോലും മരവിക്കുന്ന വിധം ക്രൂരത കാണിച്ചിരുന്നത്. തിരുമാറാടി സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിക്കാണ് ഈ ദുരനുഭവം.

അദ്ധ്യാപകർ കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ സൂചനകളാണ് സംശയം ഉയർത്തിയത്. സ്കൂൾ ബാഗിൽ നിന്ന് നിരവധി ജൂസ് ബോട്ടിലുകളും കണ്ടെടുത്തു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി ഇക്കാര്യങ്ങൾ പറഞ്ഞത്. വിശക്കുമ്പോൾ പിതാവ് നൽകിയിരുന്ന 20 രൂപായ്‌ക്ക് ജൂസ് വാങ്ങികുടിക്കുകയായിരുന്നു. തുടർന്ന് അദ്ധ്യാപകർ കൂത്താട്ടുകുളം പോലീസിൽ അറിയിക്കുകയായിരുന്നു.

രാത്രി സി.ഐ. സഞ്ജു ജോസഫിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തിയാണ് വീടിനോട് സമീപത്തുള്ള വിറക് പുരയിൽ നിന്ന് കുട്ടിയേയും അമ്മയേയും മോചിപ്പിച്ചത്. തുടർന്ന് കുട്ടിയെ ശിശുക്ഷേമസമിതയുടെ നേതൃത്വത്തിൽ കൗൺസിൽ നടത്തി. മാതാപിതാക്കളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി. പോലീസ് താക്കീത് നൽകി വീട്ടയച്ചു. സംഭവത്തിൽ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്.

തന്റെ കുട്ടിയല്ലാ എന്നു പറഞ്ഞായിരുന്നു ഇയാൾ കുട്ടിയെവീട്ടിൽ നിന്ന് ഇറക്കിവിട്ടിരുന്നത്. സ്കൂൾ വിട്ട് വീട്ടിൽ വന്നാൽ മുറിയിൽ കയറുവാൻ പിതാവ് അനുവദിച്ചിരുന്നില്ല. അയൽ വീടുകളിലും ട്യൂഷൻ സെന്റിലുമയിരുന്നു ഈ 10 വയസ്സുകാരൻ കഴിഞ്ഞിരുന്നത്. രാത്രിയിൽ കൂത്താട്ടുകുളം ടൗണിലെ തുണിക്കടയിൽ ജോലിചെയ്യുന്ന അമ്മ എത്തിയശേഷം കുട്ടിയേയും കൂട്ടി വിറക്പുരയിലേക്ക് പോകുകയായിരുന്നു.

മാതാപിതാക്കളെ വിളിച്ചു വരുത്തി കുട്ടിയേയും അമ്മയേയും വീട്ടിൽ കയറ്റി താമസിപ്പിക്കുവാൻ സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സ്കൂൾ അധികൃതർ ശിശുക്ഷേമ സമിതിക്ക് പരാതി നൽകിയിട്ടുണ്ട്.

Tags: no electricityRubber PlantationExtreme crueltyFather and grandmotherFifth-grade boyLiving in wooden hutDenied entry to houseDenied foodmother
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

Kerala

മറവി രോഗമുള്ള അച്ഛൻ അമ്മയെ ബസ് സ്റ്റാൻഡിൽ വച്ച് മറന്നു; വിവരമറിഞ്ഞ് മകനെത്തി കൂട്ടിക്കൊണ്ടു പോയി

India

അമ്മയെ പരിചരിച്ച് മടുത്തു; കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി മകൻ, ക്രൂരകൃത്യം ബെംഗളുരുവിൽ

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍
Kerala

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

Kerala

വാമനപുരത്ത് ഒരുവയസുകാരിയുടെ മരണം: അമ്മ അറസ്റ്റില്‍, കുഞ്ഞിന് ഓട്ടിസമെന്ന സംശയത്തില്‍ കൊലപാതകം

പുതിയ വാര്‍ത്തകള്‍

സുധീർ ആനന്ദിന് ജന്മദിന ആശംസകളുമായി പ്രസന്ന കുമാർ കോട്ട ചിത്രം “ഹൈലേസോ” പുതിയ പോസ്റ്റർ പുറത്ത്; നിർമ്മാണം വജ്ര വരാഹി സിനിമാസ്

ബോളിവുഡ് ഖാൻമാരുടെ റെക്കോർഡുകൾ തകർത്ത് ജോർജുകുട്ടി; 285ൽ പരം സെൻ്ററുകളിലേക്ക് ദൃശ്യം3 എത്തിച്ച് RFT ഫിലിംസിന്റെ ചരിത്രം

മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കൽ; ആത്മഹത്യ ഭീഷണിയുമായി പ്രദേശവാസികൾ, പോലീസ് നടപടി നിർത്തിവയ്‌ക്കാൻ ആഭ്യന്തര മന്ത്രി

മനുഷ്യത്വമില്ലാത്തവനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല,ചതി അവരുടെ ഡിഎൻഎയിൽ തന്നെ ഉള്ളതാണ്;ഖുശ്ബു

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

പി.സ്മാരക കവിതാ പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്

മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്‌; “കിരീടം” റീറിലീസിന് ഒരുങ്ങി

പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു: ചിത്രത്തിൽ ബിജു മേനോനും

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.