Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പോലീസ് വേഷങ്ങളില്‍ തിളങ്ങി വിനോദ് ബോസ്

സുനീഷ് മണ്ണത്തൂര്‍byസുനീഷ് മണ്ണത്തൂര്‍
Nov 2, 2025, 05:21 pm IST
inEntertainment

നാടക വേദിയില്‍ നിന്ന് ബിഗ് സ്‌ക്രീനിലെത്തിയ നടനാണ് വിനോദ് ബോസ്, 10 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടെ 21 ചിത്രങ്ങളില്‍ വേഷമിട്ടു. ജീവന്‍ ടിവിയിലെ ശ്രീനാരായണഗുരു എന്ന സീരിയലിലൂടെ ഗുരുദേവന്റെ യുവത്വം അവതരിപ്പിച്ചാണ് സ്‌ക്രീനിലെത്തുന്നത്. തമിഴ്‌നാട്ടിലെ ഹിറ്റ് സീരിയലായിരുന്ന 63 നായന്‍മാര്‍ഗള്‍ സീരിയലില്‍ മാണിക്യവാസകര്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും വിനോദാണ്.
2016 ല്‍ ഇറങ്ങിയ കലിയാണ് ആദ്യ ചിത്രം. ഓപ്പറേഷന്‍ ജാവയിലെ രവി എന്ന് സൈബര്‍ സെല്‍ ഓഫീസറുടെ വേഷവും നരിവേട്ടയിലെ പോലീസ് ഓഫീസറുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു. തന്റെ 10 വര്‍ഷത്തെ സിനിമാ ജീവിത വിശേഷങ്ങള്‍ വിനോദ് പങ്കുവയ്‌ക്കുന്നു.

്യൂ ചെറിയ സിനിമാ ജീവിതത്തിനിടെ 21 ഓളം ചിത്രങ്ങള്‍, ഒരു നടനെ സംബന്ധിച്ചിടത്തോളം ഇത് ഒരു ഭാഗ്യമാണ്. എങ്ങനെ നോക്കിക്കാണുന്നു കിട്ടിയ അവസരങ്ങളെ?
വളരെ സന്തോഷമുണ്ട്, ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല ഇവിടെ വരെ എത്തുമെന്ന്. ഒരുപാട് പേരുടെ സഹായം കൊണ്ട് സിനിമ എന്ന ലോകത്തെ അറിയാന്‍ സാധിച്ചു. ചെറുതാണെങ്കിലും കിട്ടിയ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു എന്നതില്‍ സന്തോഷമുണ്ട്. പെരുമ്പടവം ശ്രീധരന്‍ എന്ന വിശ്വവിഖ്യാതനായ എഴുത്തുകാരന്റെ നാടായ പെരുമ്പടവത്താണ് എന്റെ വീട്. അവിടെ നിന്ന് സിനിമാ ലോകത്ത് എത്തുക എന്നത് പരിശ്രമംതന്നെ ആയിരുന്നു. തൊട്ടടുത്ത ഇലഞ്ഞി സ്വദേശികളാണ് സംവിധായകന്‍ ജീത്തു ജോസഫും നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി എന്നിവര്‍. ശ്രീകാന്ത് മുരളിയാണ് എന്നെ ഒരു ആക്ടിങ് വര്‍ക് ഷോപ്പിലേക്ക് എത്തിക്കുന്നത്. അവിടെ വച്ചാണ് സംവിധായകരായ അരുണ്‍ ബോസ്, തരുണ്‍ മൂര്‍ത്തി എന്നിവരെ പരിചയപ്പെട്ടത്. അത് വഴിത്തിരിവായി. കഴിഞ്ഞ ദിവസം അന്തരിച്ച സ്റ്റണ്ട് മാസ്റ്റര്‍ മലേഷ്യ ഭാസ്‌കറുമായി വൈകരികമായ അടുപ്പമുണ്ടായിരുന്നു. അദ്ദേഹം ചെയ്യാനിരുന്ന വലിയൊരു സിനിമയ്‌ക്ക് വേണ്ടി ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. അതില്‍ ഞാനായിരുന്നു നായകന്‍.

്യൂ ശ്രീനാരായണ ഗുരുവിന്റെ വേഷം ഒരു തുടക്കകാരന് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമല്ലേ?
ഞാന്‍ പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. ശ്രീനാരായണ ഗുരുദേവന്‍ എന്ന സീരിയലില്‍ ഒരു ചാന്‍സ് ചോദിച്ച് ചെന്നു. പ്രധാന വേഷം കിട്ടിയത് അപ്രതീക്ഷിതമാണ്. ഗുരുദേവനായി അഭിനയിക്കാന്‍ സാധിച്ചത് ഏറെ അനുഗ്രഹമാണ്. ഞാന്‍ ഒരു ഗുരുദേവഭക്തനും കൂടിയാണ്. ഇന്നും ആ വേഷം ചെയ്തതിന്റെ മഹത്വവും എനിലേക്ക് വരാറുണ്ട്.

്യൂ ഓപ്പറേഷന്‍ ജാവയിലെ പോലീസ് വേഷത്തിലും ദൃശ്യം 2 ഉള്‍പ്പടെയുള്ള ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളിലും താങ്കള്‍ അഭിനയിച്ചു. പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ സാധിച്ചുവെന്ന് കരുതുന്നുണ്ടോ?
ഓപ്പറേഷന്‍ ജാവ, ദൃശ്യം എന്നിവയിലെത്താന്‍ സാധിച്ചത് മഹാ ഭാഗ്യമാണ്. തരുണ്‍ മൂര്‍ത്തി എന്റെ അടുത്ത സുഹൃത്താണ്. അങ്ങനെയാണ് ഓപ്പറേഷന്‍ ജാവയില്‍ എത്തിയത്. പരിചയമുള്ളതുകൊണ്ട് ജീത്തു സാറിന്റെ പിന്നാലെ നടന്ന് സഹികെട്ട് തന്ന റോളാണ് ദൃശ്യം 2 വിലെ വേഷം. പിന്നീട് അദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങളിലും എനിക്ക് അവസരം തന്നു. ഒരുപാട് സന്തോഷമുണ്ട്. ഈ ചിത്രങ്ങളിലൂടെയാണ് എന്നെ എല്ലാവരും ഒരു നടന്‍ എന്ന രീതിയില്‍ അറിഞ്ഞുതുടങ്ങിയത്.

്യൂ ഓപ്പറേഷന്‍ ജാവയില്‍ താങ്കള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു ? രണ്ടാം ഭാഗത്തില്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്നോ?
ഓപ്പറേഷന്‍ ജാവ എനിക്ക് ബ്രേക്കായിരുന്നു. അതിന് ശേഷം എനിക്ക് ഏറ്റവും കൂടുതല്‍ വന്നിരിക്കുന്നത് പോലീസ് വേഷങ്ങളാണ്. രണ്ടാം ഭാഗത്തില്‍ പ്രതീക്ഷയുണ്ട്.

്യൂ നരിവേട്ടയിലെ അവസരം ഭാവിയിലേക്കുള്ള വലിയ ചുവടുവയ്‌പായി കരുതുന്നുണ്ടോ?
കാലികപ്രാധാന്യമുള്ള ചിത്രമായിരുന്നു നരിവേട്ട. സംവിധായകന്‍ അനുരാജ് മനോഹറിന്റെ അസോസിയേറ്റായ വൈശാഖ് മുഖേനയാണ് അവിടെ എത്തുന്നത്. അടുത്തിടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു അത്

്യൂ കലാകാരന്മാരുടെ കുടുംബമാണല്ലോ താങ്കളുടേത് ? കുട്ടിക്കാലം തൊട്ട് സിനിമാ മോഹം മനസിലുണ്ടായിരുന്നോ ?
എന്റെ അമ്മ കാഥികയാണ്. പള്ളിപ്പുറം മഹിളാമണി, ഇപ്പോള്‍ കഥാപ്രസംഗം പഠിപ്പിക്കുന്നുമുണ്ട്, പരിപാടികള്‍ക്കും പോകുന്നുണ്ട്. കെടാമംഗലം സദാനന്ദന്‍, വി. സാംബശിവന്‍ തിളങ്ങിനിന്ന കാലത്ത് ആകെ ഉണ്ടായിരുന്ന ഒരു വനിതാ കാഥിക അമ്മ ആയിരുന്നു. അച്ഛന്‍ ചന്ദ്രബോസ് നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. രണ്ട് പേരുടേയും കുടുംബാംഗങ്ങളില്‍ ഒരുപാട് കലാകാരന്മാരുണ്ട്. ഞാന്‍ സ്‌കൂള്‍ നാടകങ്ങളില്‍ സജീവമായിരുന്നു. സിനിമയോട് മോഹം ഉണ്ടായിരുന്നില്ല. കാരണം അതിന് അവസരങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയില്ല.

്യൂ വരാനിരിക്കുന്ന പ്രൊജക്ടുകള്‍?
ഞാന്‍ തമിഴില്‍ യുകി, അമേയാ തുനിന്തവന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ ഇനി ദൃഢം, ആബേല്‍, ജീന്തോള്‍ എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങാനുണ്ട്.
തോപ്പുംപടിയിലാണ് വിനോദിന്റെ താമസം. ഭാര്യ കാര്‍ത്തിക നേവല്‍ ബേസ് ജീവനക്കാരിയാണ്. മകള്‍ ധീര എല്‍കെജി. വിദ്യാര്‍ത്ഥിനിയാണ്.

Tags: Malayalam Movieവിനോദ് ബോസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

New Release

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

New Release

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

Entertainment

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

Entertainment

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.