Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാലര വർഷം ഒന്നും ചെയ്യാത്ത മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനങ്ങൾ നൽകുന്നത് ജനവഞ്ചന: രാജീവ് ചന്ദ്രശേഖർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2025, 03:21 pm IST
in Kerala

ന്യൂദൽഹി: പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നാലര വര്‍ഷം നടപ്പാക്കാതെ, തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പ്രഖ്യാപിക്കുന്നത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും ജനങ്ങളെ വിഡ്ഢികളാക്കുന്ന തന്ത്രമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അഞ്ചര ലക്ഷം കോടിയോളം രൂപയുടെ കടം ജനങ്ങളുടെ തലയില്‍ വെച്ച ഈ സര്‍ക്കാര്‍, ഇപ്പോള്‍ പ്രഖ്യാപിക്കുന്ന ക്ഷേമപദ്ധതികള്‍ക്കെല്ലാം പണം കണ്ടെത്തുന്നത് വീണ്ടും കടം വാങ്ങിക്കൂട്ടിയാണ്.

നാലര വര്‍ഷം മുന്‍പ് എല്ലാം ശരിയാകുമെന്ന് വാഗ്ദാനം നല്‍കി വോട്ട് നേടിയ മുഖ്യമന്ത്രി, തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് മാത്രം വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്നത് എന്തിനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ആശാ വര്‍ക്കര്‍മാര്‍ക്കുള്ള സഹായം, സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, മറ്റ് ക്ഷേമപദ്ധതികള്‍ എന്നിവയെല്ലാം 2021-ല്‍ നല്‍കിയ വാഗ്ദാനങ്ങളായിരുന്നു.

കടം വാങ്ങി ഭരിക്കുന്ന രീതിയിൽ കേരളം എത്രകാലം മുന്നോട്ട് പോകുമെന്നും, കുറച്ച് മാസങ്ങള്‍ കഴിഞ്ഞ് പണം നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി രക്ഷപ്പെടുമോയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ഒരു തട്ടിപ്പ് പദ്ധതിയായി മാറ്റി. കര്‍ഷകര്‍ക്ക് നെല്ലിന്റെ വില നല്‍കാനോ, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പിലാക്കാനോ സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല. ഓരോ മേഖലയിലെയും ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കുകയാണ് ചെയ്യുന്നത്.

കേന്ദ്രവുമായി ഒരു ധാരണാപത്രം ഒപ്പുവെച്ചുകഴിഞ്ഞാല്‍ അത് റദ്ദാക്കാനോ പിന്‍വലിക്കാനോ വ്യവസ്ഥയില്ല. അത് കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ഒരുമിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട ഒന്നാണ്. പാവപ്പെട്ട കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്നതിനും അവരുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പാക്കുന്നതിനുമുള്ള ഒരു മാര്‍ഗമാണ് പിഎം ശ്രീ പദ്ധതി. ഇത് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള വിദ്യാഭ്യാസത്തിലെ മികവിനുള്ള പദ്ധതിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഈ പദ്ധതിയെ ചവിട്ടി വയ്‌ക്കുകയാണെങ്കില്‍ അത് ബാധിക്കുന്നത് പാവപ്പെട്ട, സാധാരണക്കാരായ കുടുംബങ്ങളിലെ കുട്ടികളെയായിരിക്കും. അതിനാല്‍ ഈ വിഷയത്തില്‍ രാഷ്‌ട്രീയം കലര്‍ത്താന്‍ പാടില്ല. ഞങ്ങള്‍ തുടക്കം മുതലേ വ്യക്തമാക്കിയതാണ്. നല്ല സ്‌കൂളുകള്‍ നിര്‍മ്മിക്കുന്നതിനും, അതിന് പണം നല്‍കുന്നതിനും, ഒരു ആധുനിക പാഠ്യപദ്ധതി ചട്ടക്കൂടില്‍ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കുട്ടികള്‍ക്ക് നല്ലൊരു ഭാവി കെട്ടിപ്പടുക്കുന്നതിനും വേണ്ടിയുള്ളതാണിത്.

കുട്ടികളുടെ ഭാവി വച്ച് നിങ്ങള്‍ രാഷ്‌ട്രീയം കളിക്കരുത്. അവരുടെ ഭാവിയെ ഇത് ബാധിക്കരുത്. പിഎം ശ്രീ വഴിയും, ദേശീയ വിദ്യാഭ്യാസ നയം വഴിയും, സര്‍വ്വശിക്ഷാ അഭിയാന്‍ വഴിയും കുട്ടികള്‍ക്ക് നല്ലൊരു ഭാവി സൃഷ്ടിക്കേണ്ടത് നമ്മുടെയെല്ലാവരുടെയും കടമയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Tags: Chief Minister’s strategyelection manifestoRajiv Chandrasekharbjp state presidentPolitical criticismunfulfilled promisespre-election announcementscheating the people
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്‌സിആര്‍എ റദ്ദാക്കില്ല: രാജീവ് ചന്ദ്രശേഖര്‍

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
Kerala

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

Kerala

ശബരിമലയില്‍ ചെയ്ത വിവേചനമാണ് ആറ്റുകാല്‍ ഭക്തരോടും ചെയ്യുന്നത്: രാജീവ് ചന്ദ്രശേഖര്‍

ബിജെപി ഹജ്ജ് പരാതി പരിഹാര പോര്‍ട്ടലിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍
നിര്‍വഹിക്കുന്നു
Kerala

മുഖ്യമന്ത്രിയുമായി വികസന സംവാദത്തിന് തയാര്‍: രാജീവ് ചന്ദ്രശേഖര്‍

മൂന്നാറിലെ സ്വീകരണ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെയും പാര്‍ട്ടിയില്‍ ചേര്‍ന്ന ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനേയും ഹാരമണിയിക്കുന്നു
Kerala

എഴുപത് വര്‍ഷം കേരളം ഭരിച്ചവര്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ല: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.