Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം മഹസര്‍ അപൂര്‍ണം, എല്ലാം അഞ്ചുവരിയിലൊതുക്കി, ബോധപൂർവം പിഴവ് ആവർത്തിച്ചു

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Oct 31, 2025, 10:29 am IST
inKerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കു 2019ല്‍ വഴിയൊരുക്കിയത് അപൂര്‍ണമായ ദേവസ്വം മഹസറും അനുബന്ധ രേഖകളും. നിയമപരമായ വ്യവസ്ഥകളൊന്നും പാലിക്കാതെ ഏതാനും വരികളില്‍ മഹസര്‍ ഒതുക്കിയാണ് കൊള്ളയ്‌ക്കു കളമൊരുക്കിയതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ സപ്തം. ഏഴിന് ദ്വാരപാലക ശില്‍പങ്ങളില്‍ നിന്ന് വീണ്ടും പാളികള്‍ ഇളക്കിയപ്പോഴും മഹസറില്‍ ബോധപൂര്‍വം പിഴവാവര്‍ത്തിച്ചെന്നും കണ്ടെത്തി. അന്വേഷണ ഭാഗമായി എസ്‌ഐടി രണ്ടു തവണ മഹസര്‍ രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. അവ ദേവസ്വം ബോര്‍ഡ് കൈമാറിയില്ല. തുടര്‍ന്ന് എസ്‌ഐടി സ്വരം കടുപ്പിച്ചപ്പോഴാണ് മഹസര്‍ രേഖകള്‍ അപൂര്‍ണമാണെന്നത് അന്വേഷണ സംഘത്തെ അറിയിച്ചത്.

2019ല്‍ സ്വര്‍ണ കവചിത പാളികള്‍ സന്നിധാനത്തു നിന്ന് ഇളക്കുമ്പോള്‍ 1998ല്‍ സ്വര്‍ണം പൊതിഞ്ഞപ്പോഴത്തെ മഹസറിന് അനുബന്ധമായാണ് പുതിയ മഹസര്‍ തയാറാക്കേണ്ടിയിരുന്നത്. സ്വര്‍ണം പൊതിയാന്‍ വിജയ് മല്യക്ക് ദേവസ്വം ബോര്‍ഡ് അനുമതിയേകിയ സാഹചര്യം മുതല്‍ പണികള്‍ നടത്തി പൂര്‍ത്തീകരിച്ചതു വരെ വ്യക്തമാക്കിയ ശേഷം 2019ല്‍ വീണ്ടും പാളികള്‍ ഇളക്കാനുള്ള കാരണവും മഹസറില്‍ നിയമ പ്രകാരം സൂചിപ്പിക്കേണ്ടതാണ്. കൂടാതെ ഇതിന് അനുമതി നല്കിയ തീയതി, അതിനായി നടത്തിയ ആചാര കര്‍മങ്ങള്‍, വാതിലുകള്‍, കട്ടിളപ്പാളികള്‍, ദ്വാരപാലക ശില്‍പങ്ങള്‍ അടക്കമുള്ളവ ഇളക്കിയ തീയതി, സമയം, ഉദ്യോഗസ്ഥരുടെയും തന്ത്രി അടക്കമുള്ളവരുടെയും സാന്നിധ്യം സംബന്ധിച്ച വിവരങ്ങള്‍, എവിടെ പണി നടത്തി, ആരാണ് സ്‌പോണ്‍സര്‍ തുടങ്ങിയ കാര്യങ്ങളെല്ലാം മഹസറില്‍ വേണം. ഓരോ ദിവസത്തെയും നിര്‍മാണ പുരോഗതി വ്യക്തമാക്കുന്ന ഡെയ്‌ലി സ്‌പോട്ട് മഹസറും ആവശ്യമാണ്.

ദിവസേന പണിയാരംഭിച്ച സമയം, എന്തു പണികള്‍ ചെയ്തു, വൈകിട്ട് എപ്പോള്‍ പൂര്‍ത്തിയായി, ഉപയോഗിച്ച സ്വര്‍ണത്തിന്റെ അളവ്, ബാക്കി സ്വര്‍ണം എവിടെ സൂക്ഷിച്ചു എന്നിവ ഡെയ്‌ലി മഹസറിലും കൃത്യമായി രേഖപ്പെടുത്തണം. 2019ല്‍ ഇക്കാര്യം വ്യക്തമാക്കുന്ന ഡെയ്‌ലി മഹസര്‍ തയാറാക്കിയിരുന്നില്ല. നിര്‍മാണ സ്ഥലത്ത് ദേവസ്വം ഉദ്യോഗസ്ഥരുടെ സാന്നിധ്യവുമില്ലായിരുന്നു എന്നത് വ്യക്തമായി.

1999ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞപ്പോള്‍ നിയമ പ്രകാരം പൂര്‍ണമായ മഹസറാണോ തയാറാക്കിയതെന്നത് പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്. അങ്ങനെയെങ്കില്‍ സ്വര്‍ണം പൊതിഞ്ഞ ഓരോ ഭാഗത്തിന്റെയും കൃത്യമായ തൂക്കം മഹസറിലുണ്ടാകണം.

ഈ രേഖകളെല്ലാം ദേവസ്വം കമ്മിഷണര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, തിരുവാഭരണ കമ്മിഷണര്‍ അടക്കമുള്ളവരുടെ രജിസ്റ്ററുകളില്‍ ലഭ്യമാകേണ്ടതാണ്. മഹസര്‍ ബുക്കിലും എം ബുക്കിലും ഇതിന്റെ കോപ്പികള്‍ ലഭിക്കണം. ദ്വാരപാലക ശില്‍പങ്ങളില്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവ് ദേവസ്വം വിജിലന്‍സ് കണക്കാക്കിയത് യുബി ഗ്രൂപ്പ് 1998ല്‍ ദേവസ്വം ബോര്‍ഡിന് കൈമാറിയ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നാണ്. ഇതു കേവലം അനുമാനമാണൊയെന്നും സംശയമുണ്ട്.

Tags: temple assetsDwarapalaka sculpturesSabarimala gold theft#SabarimalaGold05Special Investigation Team (SIT)theft investigationDevaswom Mahasarincomplete documentation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ്: റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഫീസില്‍ ഉള്‍പ്പെടെ അഞ്ചിടത്ത് എസ്‌ഐടി പരിശോധന

Kerala

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്ന കടകംപള്ളി സുരേന്ദ്രന്‍ (വലത്ത്)
Kerala

ഒരു ഭാഗത്ത് ഓപ്പറേഷന്‍ തൂഫാന്‍, മറുഭാഗത്ത് ശബരിമല സ്വര്‍ണ്ണക്കേസിലെ പ്രതിയുമായി കൂടിക്കാഴ്ച : രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

Kerala

ശബരിമല സ്വർണ്ണപ്പാളി കൈമാറ്റ കേസ്; പി.എസ്. പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ്

Kerala

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണ്ണായക വഴിത്തിരിവ്: കട്ടിളപ്പാളികൾ പൂർണമായും മാറ്റിയില്ല, അടിച്ചുമാറ്റിയത് പൂശിയ സ്വർണം- ശാസ്ത്രീയ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.