Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎം ശ്രീ: കരാറില്‍ നിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല

ഗോപന്‍ ചുള്ളാളം by ഗോപന്‍ ചുള്ളാളം
Oct 30, 2025, 12:53 pm IST
in Kerala

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ വിദ്യാഭ്യാസ വകുപ്പ് കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടതിനു ശേഷം, പിന്മാറുമെന്ന തരത്തിലുള്ള പ്രചാരണം വസ്തുതാ വിരുദ്ധം. ഒപ്പിട്ട് പണം വാങ്ങിയാല്‍ പിന്മാറാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധിക്കില്ലെന്ന് വിദഗ്ധര്‍. ധാരണാപത്രത്തില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന് ഏകപക്ഷീയമായി പിന്മാറാന്‍ സാധിക്കില്ല. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്ന മന്ത്രിതല ഉപസമിതിക്കോ ഉദ്യോഗസ്ഥവൃന്ദത്തിനോ ഇതിനധികാരമില്ല. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ചെടുക്കുന്ന തീരുമാനത്തിലൂടെ മാത്രമേ പദ്ധതി റദ്ദാക്കാനാവൂ. പദ്ധതി നടത്തിപ്പ് തൃപ്തികരമല്ലെങ്കില്‍ 30 ദിവസത്തെ നോട്ടീസ് നല്‍കി ഒഴിവാക്കാനുള്ള അധികാരവും കേന്ദ്രത്തിനുണ്ട്.

എസ്എസ്‌കെ ഫണ്ടും പിഎം ശ്രീയും കൂട്ടിയോജിപ്പിച്ചതിനാല്‍ പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ മേഖലയ്‌ക്ക് കനത്ത തിരിച്ചടിയാകും. ഒരു ബ്ലോക്കില്‍ രണ്ട് സ്‌കൂളുകളാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. ഒരു സ്‌കൂളിന് ശരാശരി 1.13 കോടി രൂപയാണ് ലഭിക്കുക. കേന്ദ്ര-സംസ്ഥാന വിഹിതം 60-40 എന്ന അനുപാതത്തിലാണ്. പദ്ധതികള്‍ക്കാണ് ഫണ്ട് എന്നതിനാല്‍ പദ്ധതി നടപ്പാക്കാതെ, പണം കിട്ടിയില്ലെന്ന പരാതിയുമായി കോടതിയെ സമീപിച്ചാലും തിരിച്ചടിയാകും.

സിപിഐ മന്ത്രിമാര്‍ എതിര്‍ത്തതോടെ 2024 ഡിസംബറിലും പിന്നീട് 2025 ജൂണിലും പിഎം ശ്രീയില്‍ ചേരുന്നില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതാണ്. ഇതിനിടക്കാണ് ഒപ്പുവച്ചത്. പദ്ധതി നടപ്പാക്കിയ സംസ്ഥാനങ്ങളുമായും കേന്ദ്രപ്രതിനിധികളുമായും തുടര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയില്‍ ഒപ്പിടാനുള്ള തീരുമാനമെന്നും മന്ത്രി വി. ശിവന്‍കുട്ടിയും സ്ഥിരീകരിച്ചിരുന്നു. പദ്ധതിയില്‍ ഒരു കുഴപ്പവുമില്ലെന്നും പദ്ധതിയെ എതിര്‍ക്കുന്ന പഴയ നിലപാട് താന്‍ തിരുത്തിയെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സിപിഐ പ്രതിഷേധം കനത്തതോടെ, തന്ത്രപരമായ തീരുമാനമാണിതെന്നും വിവിധ സ്‌കീമുകളിലായി തടഞ്ഞുവച്ചിരിക്കുന്ന 1500 കോടി രൂപയോളം നേടിയെടുക്കലാണ് ലക്ഷ്യമെന്നും അതുകഴിഞ്ഞാല്‍ പദ്ധതി നടപ്പാക്കില്ലെന്നുമായിരുന്നു സിപിഎം നേതാക്കളുടെയും മന്ത്രിയുടെയും മറുപടി. ഫണ്ട് വാങ്ങിയ ശേഷം സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാനോ പദ്ധതി ഭാഗീകമായി പോലും നടപ്പാക്കാതിരിക്കാനോ സാധിക്കില്ല.

2020ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2022 സപ്തം. 7ന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ അഥവാ പിഎം ശ്രീ. ഈ പദ്ധതിയില്‍ പ്രവേശിക്കാന്‍ സ്‌കൂളുകള്‍ക്ക് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഓരോ ബ്ലോക്കിലും രണ്ട് സ്‌കൂളുകളാണ് തെരഞ്ഞെടുക്കുന്നത്. നഗരപ്രദേശങ്ങളില്‍ 70 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ 60 ശതമാനവും സ്‌കോര്‍ ലഭിച്ചാല്‍ പദ്ധതിക്ക് അപേക്ഷിക്കാം. പിഎം ശ്രീയില്‍ ചേരണമെങ്കില്‍ വിദ്യാഭ്യാസ മന്ത്രാലയവുമായി ഒരു ധാരണാപത്രത്തില്‍ ഒപ്പുവെക്കേണ്ടതുണ്ട്. സംസ്ഥാനം, കേന്ദ്രഭരണപ്രദേശം, കേന്ദ്രീയ വിദ്യാലയ സംഗതന്‍, നവോദയ വിദ്യാലയ സമിതി എന്നിവരാണ് ധാരണപത്രത്തില്‍ ഒപ്പുവെക്കേണ്ടത്.

Tags: Kerala GovermentPM Shri projectപിഎം ശ്രീ പദ്ധതിവിദ്യാഭ്യാസ വകുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ വരവ്: ആരാധകരെ പറ്റിച്ച സര്‍ക്കാരും സ്‌പോണ്‍സറും മറുപടി പറയേണ്ടേ?

Kerala

വ്യക്തിഗത വിവരങ്ങള്‍ക്ക് എന്താണ് സുരക്ഷ? ഇനി ജീവനക്കാർക്ക് സന്ദേശം അയയ്‌ക്കരുത്: രൂക്ഷവിമർശനവുമായി ഹൈക്കോടതി

Main Article

ഭാരതീയ വിദ്യാഭ്യാസത്തിന്റെ പുതിയ മുഖം

ജോണ്‍ ബ്രിട്ടാസ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (വലത്ത്)
Kerala

കെസി വേണുഗോപാലും മുന്നയാണോ? ആണെന്ന് ജോണ്‍ ബ്രിട്ടാസ്; രാജസ്ഥാനില്‍ പിഎം ശ്രീ കൊണ്ടുവന്നതിന് പാലമിട്ടത് കെസിയെന്ന് ബ്രിട്ടാസ്

Kerala

പിണറായി സര്‍ക്കാരിനെ രൂക്ഷ വിമര്‍ശിച്ച സുപ്രീം കോടതി സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ രണ്ടുഘട്ട നടപടി നിര്‍ദേശിച്ചു

പുതിയ വാര്‍ത്തകള്‍

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

അധികാരം പോകുമ്പോള്‍ ജനങ്ങള്‍ക്ക് ഇരുട്ടടി

ബംഗാൾ പോളിങ് ബൂത്തിൽ; രണ്ടാം ഘട്ടത്തിൽ വിധി എഴുതുന്നത് 142 മണ്ഡലങ്ങൾ

കാസർഗോഡ് നടന്നത് ശൈശവ വിവാഹം തന്നെ, നിക്കാഹ് തന്നെയാണ് നടന്നെന്ന് ഇമാമിന്റെ മൊഴി

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.