Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഫണ്ടുണ്ടോ, അല്‍പം എടുക്കാന്‍?

പായിപ്ര രാധാകൃഷ്ണന്‍ by പായിപ്ര രാധാകൃഷ്ണന്‍
Oct 28, 2025, 09:20 am IST
in Article

കനകം മൂലം കാമിനി മൂലം കലഹം പലവിധമെന്ന് നമ്പ്യാര്‍ ഫലിതം പറഞ്ഞതല്ല. ഏതു ഫലിതത്തിലുമെന്നപോലെ ഇതിനകത്തും കാലാതീതമായ ഒരു താക്കീതുണ്ട്. മലയാളിക്ക് ഇതു രണ്ടിലുമുള്ള കമ്പം പ്രസിദ്ധമാണ്. ബാങ്ക് ലോക്കറും ഇരുമ്പലമാരകളും ഇല്ലാതിരുന്ന കാലത്ത് അമ്മൂമ്മമാര്‍ മക്കളെയും കള്ളന്മാരേയും പേടിച്ച് ഉള്ളത് സ്വര്‍ണ്ണമാക്കി മണ്‍കുടത്തിലടച്ച് കട്ടിലിന്നടിയില്‍ കുഴിച്ചിട്ടു. കാലം കഴിഞ്ഞപ്പോള്‍ ചരിത്രഗവേഷകരും പിന്‍മുറക്കാരും ഉദ്ഖനനം ചെയ്ത് നിധിയാക്കി പുറത്തെടുത്തു.

ശ്രീപത്മനാഭന്റെയാണെങ്കിലും ശ്രീ അയ്യപ്പന്റെയാണെങ്കിലും ശ്രീഗുരുവായൂരപ്പന്റെയാണെങ്കിലും ശ്രീ ഏറ്റുമാനൂരപ്പന്റെയാണെങ്കിലും കുറുക്കന്റെ കണ്ണ് ഭണ്ഡാരത്തിലും സ്വര്‍ണ്ണ നിലവറയിലും തിരുവാഭരണങ്ങളിലും ഏഴരപ്പൊന്നാനയിലുമൊക്കെയാണ്. പൊന്നിന്‍കുരിശുമുത്തപ്പനും സൂക്ഷിക്കുന്നത് നന്ന്.

അധികാരം എല്ലാക്കാലത്തും ഇരുന്നരുളുന്നത് പണപ്പെട്ടിക്കു മുകളിലാണ്. ഖജനാവിന്റെ താക്കോലും പോലീസുമുണ്ടെങ്കില്‍ ആരേയും ഒതുക്കാം; വിലയ്‌ക്കുവാങ്ങാം. സ്വര്‍ണ്ണക്കടയല്ലാതെ പച്ചക്കറിക്കട ഉദ്ഘാടനത്തിന് മന്ത്രിയോ സെലിബ്രിറ്റിയോ പോയിട്ട് വാര്‍ഡ് മെമ്പറെപ്പോലും കിട്ടില്ല. ഭരിക്കുന്നവര്‍ക്ക് കനകത്തിലും കാമിനിയിലുമെന്നപോലെ സര്‍ക്കാരിന് ഫണ്ടിലാണ് നോട്ടം. ഫണ്ട് കിട്ടുമെന്നറിഞ്ഞാല്‍ എന്തു കടുംകൈയ്യും ചെയ്തുകളയും. എവിടേയും കുമ്പിടും. സാഷ്ടാംഗം നമസ്‌കരിക്കും. ഏതു വ്യവസ്ഥക്കുമടിയില്‍ ഒപ്പിടും. അതാണ് മന്ത്രിയുടെ തന്ത്രം. വിത്തു കുത്തിത്തിന്ന് തറവാടു കുളംകോരിയ തറവാട്ടുകാരണവരുടെ പ്രേതം സര്‍ക്കാരിനെ ആവേശിച്ചിരിക്കുന്നു. കുളിച്ചില്ലെങ്കിലെന്താ, കൗപീനം പുരപ്പുറത്ത് കിടക്കട്ടെ എന്നതാണ് സാമ്പത്തിക നയം!

കിട്ടുന്നിടത്തുനിന്നെല്ലാം ഫണ്ടു വാങ്ങി ഉള്ളതെല്ലാം മുടിപ്പിച്ചതിനുള്ള ഉത്തമ ദൃഷ്ടാന്തം പൊതുവിദ്യാഭ്യാസ വകുപ്പുതന്നെ. ഡിപിഇപി ഫണ്ട് വാങ്ങി ദീപാളി കുളിച്ചു. എസ്എസ്എ ഫണ്ടില്‍ മുങ്ങിപ്പൊങ്ങി കൂറ്റന്‍ മതിലുകളും ഗോപുരങ്ങളും പണിതുയര്‍ത്തി. അതിനകത്ത് നിരക്ഷരത നട്ടുവളര്‍ത്തി തലമുറകളെ മുച്ചൂടും മുടിച്ചു. തൊട്ടുതിന്നവരൊക്കെ ശര്‍ക്കരക്കുടത്തില്‍ കൈയിട്ടു. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കി.

കുളംതോണ്ടാന്‍ ഇനിയൊന്നും ബാക്കിയില്ല. എന്നാലും ഫണ്ടെന്നു കേട്ടാല്‍ ആക്രാന്തമാണ്. കിഫ്ബിയായാലും കേന്ദ്രമായാലും കമഴ്ന്നു വീണാല്‍ കാപ്പണം എന്നതാണ് നടപടിക്രമം. സര്‍ക്കാര്‍ ഇങ്ങനെ ഫണ്ടില്‍ അഭിരമിക്കുമ്പോള്‍ രാഷ്‌ട്രീയക്കാര്‍ നാലു തുട്ടുണ്ടാക്കാന്‍ പിരിവിന്റെ തിരക്കിലാണ്. നാട്ടിലെ പിരിവ് ഏറെക്കുറെ വഴിമുട്ടിയ സ്ഥിതിയാണ്. അപ്പോള്‍പിന്നെ നോട്ടം പ്രവാസി മലയാളിയുടെ പോക്കറ്റിലാണ്. തെരഞ്ഞെടുപ്പാവും മുമ്പ് വല്ലതും ഒപ്പിച്ചാലേ ഭരണമില്ലാത്ത വരള്‍ച്ചക്കാലം മറികടക്കാനാവൂ.

അണ്ണാന്‍ കുഞ്ഞിനും തന്നാലായത് എന്ന മട്ടിലാണ് സാംസ്‌കാരിക നായകര്‍. ദില്ലിക്കാലത്ത് ഏത് ചെകുത്താന്റെ ഫണ്ടിനു വേണ്ടിയും സിംലയില്‍ പോയി രാപാര്‍ത്തു കവിതയെഴുതിപ്പോന്ന വിപ്ലവ കവികള്‍ പതിവുപോലെ അങ്ങും ഇങ്ങും തൊടാതെ പ്രസ്ഥാവനകള്‍ ഇറക്കുന്നുണ്ട്. പടക്കളത്തിലെ അഭിമന്യുവിനെപ്പോലെ എല്ലാറ്റിനേയും പ്രതിരോധിക്കാനും സര്‍ക്കാരിനെ കണ്ണുംപൂട്ടി ന്യായീകരിക്കാനും ഒരേ ഒരു ആണ്‍തരി-ഒരു ചെരുവില്‍ മാത്രം!

 

Tags: Pinarayi VijayanKerala GovernmentDevasom Boardfunds to borrow some
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

അധികാരം പോകുമ്പോള്‍ ജനങ്ങള്‍ക്ക് ഇരുട്ടടി

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

Kerala

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

പുതിയ വാര്‍ത്തകള്‍

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

ബംഗാൾ പോളിങ് ബൂത്തിൽ; രണ്ടാം ഘട്ടത്തിൽ വിധി എഴുതുന്നത് 142 മണ്ഡലങ്ങൾ

കാസർഗോഡ് നടന്നത് ശൈശവ വിവാഹം തന്നെ, നിക്കാഹ് തന്നെയാണ് നടന്നെന്ന് ഇമാമിന്റെ മൊഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.