Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഫണ്ടുണ്ടോ, അല്‍പം എടുക്കാന്‍?

പായിപ്ര രാധാകൃഷ്ണന്‍byപായിപ്ര രാധാകൃഷ്ണന്‍
Oct 28, 2025, 09:20 am IST
inArticle

കനകം മൂലം കാമിനി മൂലം കലഹം പലവിധമെന്ന് നമ്പ്യാര്‍ ഫലിതം പറഞ്ഞതല്ല. ഏതു ഫലിതത്തിലുമെന്നപോലെ ഇതിനകത്തും കാലാതീതമായ ഒരു താക്കീതുണ്ട്. മലയാളിക്ക് ഇതു രണ്ടിലുമുള്ള കമ്പം പ്രസിദ്ധമാണ്. ബാങ്ക് ലോക്കറും ഇരുമ്പലമാരകളും ഇല്ലാതിരുന്ന കാലത്ത് അമ്മൂമ്മമാര്‍ മക്കളെയും കള്ളന്മാരേയും പേടിച്ച് ഉള്ളത് സ്വര്‍ണ്ണമാക്കി മണ്‍കുടത്തിലടച്ച് കട്ടിലിന്നടിയില്‍ കുഴിച്ചിട്ടു. കാലം കഴിഞ്ഞപ്പോള്‍ ചരിത്രഗവേഷകരും പിന്‍മുറക്കാരും ഉദ്ഖനനം ചെയ്ത് നിധിയാക്കി പുറത്തെടുത്തു.

ശ്രീപത്മനാഭന്റെയാണെങ്കിലും ശ്രീ അയ്യപ്പന്റെയാണെങ്കിലും ശ്രീഗുരുവായൂരപ്പന്റെയാണെങ്കിലും ശ്രീ ഏറ്റുമാനൂരപ്പന്റെയാണെങ്കിലും കുറുക്കന്റെ കണ്ണ് ഭണ്ഡാരത്തിലും സ്വര്‍ണ്ണ നിലവറയിലും തിരുവാഭരണങ്ങളിലും ഏഴരപ്പൊന്നാനയിലുമൊക്കെയാണ്. പൊന്നിന്‍കുരിശുമുത്തപ്പനും സൂക്ഷിക്കുന്നത് നന്ന്.

അധികാരം എല്ലാക്കാലത്തും ഇരുന്നരുളുന്നത് പണപ്പെട്ടിക്കു മുകളിലാണ്. ഖജനാവിന്റെ താക്കോലും പോലീസുമുണ്ടെങ്കില്‍ ആരേയും ഒതുക്കാം; വിലയ്‌ക്കുവാങ്ങാം. സ്വര്‍ണ്ണക്കടയല്ലാതെ പച്ചക്കറിക്കട ഉദ്ഘാടനത്തിന് മന്ത്രിയോ സെലിബ്രിറ്റിയോ പോയിട്ട് വാര്‍ഡ് മെമ്പറെപ്പോലും കിട്ടില്ല. ഭരിക്കുന്നവര്‍ക്ക് കനകത്തിലും കാമിനിയിലുമെന്നപോലെ സര്‍ക്കാരിന് ഫണ്ടിലാണ് നോട്ടം. ഫണ്ട് കിട്ടുമെന്നറിഞ്ഞാല്‍ എന്തു കടുംകൈയ്യും ചെയ്തുകളയും. എവിടേയും കുമ്പിടും. സാഷ്ടാംഗം നമസ്‌കരിക്കും. ഏതു വ്യവസ്ഥക്കുമടിയില്‍ ഒപ്പിടും. അതാണ് മന്ത്രിയുടെ തന്ത്രം. വിത്തു കുത്തിത്തിന്ന് തറവാടു കുളംകോരിയ തറവാട്ടുകാരണവരുടെ പ്രേതം സര്‍ക്കാരിനെ ആവേശിച്ചിരിക്കുന്നു. കുളിച്ചില്ലെങ്കിലെന്താ, കൗപീനം പുരപ്പുറത്ത് കിടക്കട്ടെ എന്നതാണ് സാമ്പത്തിക നയം!

കിട്ടുന്നിടത്തുനിന്നെല്ലാം ഫണ്ടു വാങ്ങി ഉള്ളതെല്ലാം മുടിപ്പിച്ചതിനുള്ള ഉത്തമ ദൃഷ്ടാന്തം പൊതുവിദ്യാഭ്യാസ വകുപ്പുതന്നെ. ഡിപിഇപി ഫണ്ട് വാങ്ങി ദീപാളി കുളിച്ചു. എസ്എസ്എ ഫണ്ടില്‍ മുങ്ങിപ്പൊങ്ങി കൂറ്റന്‍ മതിലുകളും ഗോപുരങ്ങളും പണിതുയര്‍ത്തി. അതിനകത്ത് നിരക്ഷരത നട്ടുവളര്‍ത്തി തലമുറകളെ മുച്ചൂടും മുടിച്ചു. തൊട്ടുതിന്നവരൊക്കെ ശര്‍ക്കരക്കുടത്തില്‍ കൈയിട്ടു. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കി.

കുളംതോണ്ടാന്‍ ഇനിയൊന്നും ബാക്കിയില്ല. എന്നാലും ഫണ്ടെന്നു കേട്ടാല്‍ ആക്രാന്തമാണ്. കിഫ്ബിയായാലും കേന്ദ്രമായാലും കമഴ്ന്നു വീണാല്‍ കാപ്പണം എന്നതാണ് നടപടിക്രമം. സര്‍ക്കാര്‍ ഇങ്ങനെ ഫണ്ടില്‍ അഭിരമിക്കുമ്പോള്‍ രാഷ്‌ട്രീയക്കാര്‍ നാലു തുട്ടുണ്ടാക്കാന്‍ പിരിവിന്റെ തിരക്കിലാണ്. നാട്ടിലെ പിരിവ് ഏറെക്കുറെ വഴിമുട്ടിയ സ്ഥിതിയാണ്. അപ്പോള്‍പിന്നെ നോട്ടം പ്രവാസി മലയാളിയുടെ പോക്കറ്റിലാണ്. തെരഞ്ഞെടുപ്പാവും മുമ്പ് വല്ലതും ഒപ്പിച്ചാലേ ഭരണമില്ലാത്ത വരള്‍ച്ചക്കാലം മറികടക്കാനാവൂ.

അണ്ണാന്‍ കുഞ്ഞിനും തന്നാലായത് എന്ന മട്ടിലാണ് സാംസ്‌കാരിക നായകര്‍. ദില്ലിക്കാലത്ത് ഏത് ചെകുത്താന്റെ ഫണ്ടിനു വേണ്ടിയും സിംലയില്‍ പോയി രാപാര്‍ത്തു കവിതയെഴുതിപ്പോന്ന വിപ്ലവ കവികള്‍ പതിവുപോലെ അങ്ങും ഇങ്ങും തൊടാതെ പ്രസ്ഥാവനകള്‍ ഇറക്കുന്നുണ്ട്. പടക്കളത്തിലെ അഭിമന്യുവിനെപ്പോലെ എല്ലാറ്റിനേയും പ്രതിരോധിക്കാനും സര്‍ക്കാരിനെ കണ്ണുംപൂട്ടി ന്യായീകരിക്കാനും ഒരേ ഒരു ആണ്‍തരി-ഒരു ചെരുവില്‍ മാത്രം!

 

Tags: Pinarayi VijayanKerala GovernmentDevasom Boardfunds to borrow some
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

Kerala

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.