Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭായി എന്ന് വിളിക്കുന്നവർ പെരുമ്പാവൂരടക്കം എത്തിക്കുന്നത് നാട് മുടിപ്പിക്കുന്ന രാസലഹരികൾ ; റൂറൽ ജില്ലയിൽ രജിസ്റ്റർ ചെയ്തത് മൂവായിരത്തിലധികം കേസുകൾ

ഒഡീഷയിൽ നിന്നും ആന്ധ്രയിൽ നിന്നും ആണ് കേരളത്തിൽ കൂടുതലായി കഞ്ചാവ് എത്തുന്നത്. ഇതിന് ചുക്കാൻ പിടിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികൾ തന്നെയാണ്. എന്നാൽ ഇവർക്ക് പിന്തുണ നൽകുന്നത് നഗരങ്ങളിലെ ആരെല്ലാമാണെന്ന് ഇനിയും കണ്ടെത്തേണ്ടതുണ്ട് 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2025, 09:07 pm IST
in Kerala

ആലുവ : മയക്കുമരുന്നിനെതിരെ കർശന നടപടിയുമായി റൂറൽ ജില്ലാ പോലീസ്. എറണാകുളം റൂറൽ ജില്ലയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് 3209 കേസുകൾ രജിസ്റ്റർ ചെയ്തു. 3397 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 18 എണ്ണം കൊമേഴ്സ്യൽ ക്വാണ്ടിറ്റി കേസുകളാണ്. കഴിഞ്ഞവർഷം ആകെ രജിസ്റ്റർ ചെയ്തത് 2037 കേസുകളാണ്, ഇതിൽ 2217 പ്രതികളാണ് ഉണ്ടായിരുന്നത്.

റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ ഈ വർഷം ഇതുവരെ നടന്ന പരിശോധനയിൽ 475 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഴിഞ്ഞവർഷം 270 കിലോയാണ് പിടികൂടിയത്. ഇതിൽ 90 കിലോഗ്രാം കഞ്ചാവ് തടിയിട്ട് പറമ്പ് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്നുമാണ് പിടികൂടിയത്. മൂന്നുപേരാണ് ഇതുമായി ബന്ധപ്പെട്ട് പിടിയത്. രണ്ട് കേസുകളിലായി 60 കിലോ കഞ്ചാവ് കാലടി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്നും പിടികൂടി. രണ്ടു കേസുകളിലായി അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു.

സൈക്കിൾ പമ്പിൽ കടത്തിയ 24 കിലോ കഞ്ചാവ് നെടുമ്പാശേരിയിൽ നിന്ന് പിടികൂടിയിരുന്നു. അന്ത:സംസ്ഥാന ബന്ധമുള്ള കടത്തുകാരെയാണ് ഇതു മായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. 18 കിലോ കഞ്ചാവ് കുറുപ്പംപടിയിൽ നിന്നും 12 കിലോ കഞ്ചാവ് പെരുമ്പാവൂരിൽ നിന്നും പിടികൂടിയിരുന്നു. ഒഡീഷയിൽ നിന്നും ആന്ധ്രയിൽ നിന്നും ആണ് കേരളത്തിൽ കൂടുതലായി കഞ്ചാവ് എത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികളാണ് നേതൃത്വം വഹിക്കുന്നത്. കിലോയ്‌ക്ക് 2000 മുതൽ 3000 രൂപ വരെ നൽകി കഞ്ചാവ് വാങ്ങി ഇവിടെ 25,000 30,000 രൂപ നിരക്കിലാണ് വിൽക്കുന്നത്. സാധാരണഗതിയിൽ ട്രെയിൻ മാർഗ്ഗം കഞ്ചാവ് എത്തിക്കുന്നത്. ആഡംബര കാറുകളിൽ കഞ്ചാവ് കടത്തിയ മൂന്ന് ടീമിനെ റൂറൽ ജില്ലയിൽ ഈ വർഷം പിടികൂടി.

ഒരു കിലോഗ്രാമോളം എം.ഡി.എം.എയാണ് ഈ വർഷം പിടികൂടിയത്. കഴിഞ്ഞവർഷം 750 ഗ്രാമായിരുന്നു. അങ്കമാലിയിൽ വച്ച് കാറിൽ കടത്തിയ 200 ഗ്രാം രാസലഹരി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബംഗലൂരുവിൽ നിന്നാണ് ലഹരി കൊണ്ടുവന്നത്. ടൂറിസ്റ്റ് ബസിൽ കടത്തിയ 200 ഗ്രാം എം.ഡി.എം.എയും അങ്കമാലിയിൽ വച്ച് പിടികൂടിയിരുന്നു. 142 ഗ്രാം മെത്താ ഫിറ്റാമിൻ, രണ്ട് കിലോയോളം ഹാഷിഷ് ഓയിൽ, 600 ഗ്രാമോളം ഹെറോയിൻ എന്നിവയും ഈ വർഷം പിടികൂടി. ആറ് കഞ്ചാവ് ചെടികൾ കണ്ടെടുത്തു. അഞ്ച് എൽ എസ് ഡി സ്റ്റാമ്പുകളും, 36 നൈട്രാസെപാം ടാബ്ലറ്റുകളും പിടികൂടിയവയിൽപ്പെടുന്നു. പിറ്റ് എൻ ഡി പി എസ് ആക്റ്റ് പ്രകാരം നാല് മയക്കുമരുന്ന് വ്യാപാരികളെ കരുതൽ തടങ്കലിൽ അടച്ചു.

എസ്.പിയുടെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മിഷൻ പുനർജനി പദ്ധതി നടപ്പാക്കി വരുന്നു. തൊഴിലാളികൾക്കിടയിൽ മയക്കുമരുന്നിന്റെ വരവും ഉപയോഗവും തടയുക, ആസക്തി ബാധിച്ചവർക്ക് വൈദ്യശാസ്ത്രപരവും മാനസികവും സാമൂഹികപരവുമായ പിന്തുണ നൽകുക, ബോധവൽക്കരണം നടത്തുക, ബദൽ ജീവിതശൈലികൾ പ്രോത്സാഹിപ്പിക്കുക, മറ്റു സംസ്ഥാനങ്ങളിലെ അധികാരികളുമായി സഹകരിച്ച് പരിശോധനകൾ നടത്തുക, സുരക്ഷിതമായ ജീവിതാന്തരീക്ഷം സൃഷ്ടിക്കുക, കായിക വിനോദത്തിന് അവസരങ്ങൾ ഒരുക്കുക തുടങ്ങിയവയാണ് പുനർജനിയിലൂടെ ലക്ഷ്യമിടുന്നത്. ലഹരിക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കാൻ പാടാം ഒരു ഗാനം എന്ന പരിപാടിയും റൂറൽ ജില്ലയിൽ നടത്തിയിരുന്നു.

Tags: casesillegal drugs traffickingpoliceMDMAPerumbavoorGanjamigrant workers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

Kerala

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

തൃശൂരില്‍ യുവാവിന്റെ കൊലപാതകം: പ്രതി അനൂപ് അറസ്റ്റില്‍

Ernakulam

ഹംഗറിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.