Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹിന്ദുക്കള്‍ ഒന്നിച്ച് നിന്ന് സംസ്‌കാരത്തെ സംരക്ഷിക്കണം: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2025, 08:08 am IST
inKerala
സനാതനധര്‍മ സമ്മേളനത്തില്‍ സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ ഭദ്രദീപം തെളിയിക്കുന്നു

സനാതനധര്‍മ സമ്മേളനത്തില്‍ സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ ഭദ്രദീപം തെളിയിക്കുന്നു

ആലപ്പുഴ: ഹിന്ദുക്കള്‍ ഒന്നായി നിന്ന് നമ്മുടെ സംസ്‌കാരത്തെ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കേണ്ട കാലമാണിതെന്ന് മാര്‍ഗദര്‍ശകമണ്ഡലം അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി പറഞ്ഞു. കേരളത്തനിമയിലേക്ക് എന്ന സന്ദേശവുമായി മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ സംന്യാസി ശ്രേഷ്ഠര്‍ നയിക്കുന്ന ധര്‍മസന്ദേശ യാത്രയോടനുബന്ധിച്ച് നടന്ന സനാതന ധര്‍മസമ്മേളനത്തില്‍ ധര്‍മപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ഗുരുവിനെ പോലും ഹിന്ദു അല്ലെന്ന് പ്രചരിപ്പിക്കുകയാണ്. ഒന്നൊന്നായി നിരവധി വ്യത്യസ്ഥ ഭാവങ്ങളുള്ള പ്രതിഷ്ഠകളാണ് ക്ഷേത്രങ്ങളില്‍ ഗുരു പ്രതിഷ്ഠിച്ചത്. അവസാനം പ്രണവ പ്രതിഷ്ഠയും നടത്തി. അനേകം കൃതികള്‍ രചിച്ചു. അങ്ങനെയുള്ള ഗുരു ദേവനെയാണ് ഹിന്ദുവല്ല എന്ന് പ്രചരിപ്പിക്കുന്നത്. ശബരിമലയും കൊടുങ്ങല്ലൂരും ബുദ്ധവിഹാരങ്ങളാണ് എന്നാണ് അടുത്ത പ്രചരണം. ഇതിനൊന്നും മറുപടി കൊടുക്കേണ്ട കാര്യമില്ല, എങ്കിലും നാം സത്യം അറിയണമെന്ന് സ്വാമി പറഞ്ഞു. ലോകത്തിലുണ്ടായിരുന്ന പ്രാചീന സംസ്‌കാരങ്ങളെ നശിപ്പിച്ചത് മതങ്ങളാണ്. എന്നാല്‍ ഇത്തരം മതങ്ങള്‍ അധിനിവേശം ചെയ്ത് നമ്മെ അടിമകളാക്കിയിട്ടും ഭാരതീയ സംസ്‌കാരം തകര്‍ന്നിട്ടില്ല എന്ന കാര്യം മനസിലാക്കണം.

എന്നാല്‍ കേരളത്തിലെ അവസ്ഥ വിഭിന്നമാണ്. ഇവിടെ അരിയും മലരും കുന്തിരക്കവുമൊക്കെ വാങ്ങിവെയ്‌ക്കാന്‍ ഒരു വിഭാഗം ആഹ്വാനം ചെയ്യുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ആയിരക്കണക്കിന് ക്ഷേത്രങ്ങളാണ് നശിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ ദീപപ്രോജ്വലനം നടത്തി. കോടുകുളഞ്ഞി വിശ്വധര്‍മ മഠത്തിലെ സ്വാമി ശിവബോധാനന്ദ അധ്യക്ഷനായി. മതാതീതമായ സന്ദേശ യാത്രയല്ല ഇവിടെ നടക്കുന്നതെന്നും മൂല്യശോഷണം സംഭവിച്ച കേരളത്തെ വളര്‍ത്തിയെടുക്കുക എന്നതുമാണ് യാത്രയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദ ആമുഖപ്രഭാഷണം നടത്തി. സെമിറ്റിക്ക് മതങ്ങളെ പോലെ ഭീതിപ്പെടുത്തി ആളുകളെ ഒപ്പം നിര്‍ത്തിയല്ല ഹിന്ദു ധര്‍മം നിലനില്‍ക്കുന്നത്. ഭീതിക്കപ്പുറത്ത് അഭയത്തെ പ്രാപിക്കുക എന്നതാണ് ഹിന്ദുവിന്റെ ധര്‍മം. ഇന്ന് അറേബ്യന്‍ ഭക്ഷണത്തിന്റെയും യൂറോപ്യന്‍ വസ്ത്രധാരണത്തിന്റെയും പുറകേ പോകുന്ന കാഴ്ചയാണ് കാണുന്നത്. പരസ്പരം നമസ്തെ എന്ന് പറയാന്‍ രാജ്യത്ത് ഒരു പുതിയ സര്‍ക്കാര്‍ തന്നെ വരേണ്ടി വന്നതായും മാര്‍ഗദര്‍ശക മണ്ഡല്‍ ജനറല്‍ സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. മതഭീകരവാദികള്‍ പിടിമുറുക്കുന്നതിന്റെ തെളിവാണ് ആലപ്പുഴയിലെ ജനകീയനായ അഭിഭാഷകനായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസിന്റെ കൊലപാതകം. ഹിന്ദുസമാജം ഇതൊന്നുമറിയാതെ ജീവിക്കുകയാണ്. ഇന്ന് കാണുന്ന ഹലാല്‍ ഭക്ഷണവും ഹിജാബ് വിവാദവും അസുത്രിത നീക്കമാണന്നും അമൃതാനന്ദമയി മഠത്തിലെ സ്വാമി വേദാമൃതാനന്ദ പുരി പറഞ്ഞു.

സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, പന്തിരുകുല ആചാര്യന്‍ സ്വാമി ശിവാനന്ദ സരസ്വതി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി ഗുരുദാസാനന്ദ സരസ്വതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചിന്മയാമിഷന്‍ ബ്രഹ്‌മചാരി സുധീഷ് ചൈതന്യ സ്വാഗതവും, സ്വാമി യോഗാനന്ദപുരി നന്ദിയും പറഞ്ഞു. സംസ്ഥാനത്തെ വിവിധ പരമ്പരയിലെയും ആശ്രമങ്ങളിലെയും സംന്യാസിമാര്‍ യാത്രയില്‍ പങ്കാളികളാണ്. രാവിലെ ജില്ലാ അതിര്‍ത്തിയായ കിടങ്ങറയില്‍ നിന്ന് ധര്‍മസന്ദേശയാത്രയെ വരവേറ്റു. കൈതവന ജങ്ഷനില്‍ നിന്ന് സംന്യാസിമാരെ പൂര്‍ണകുംഭം നല്‍കി നാമജപത്തോടെയാണ് ആനയിച്ചത്. തുടര്‍ന്ന് ഹിന്ദുനേതൃ സമ്മേളനവും നടന്നു.

 

Tags: സനാതന ധര്‍മ്മHindusSwami Chidanandapuriprotect culture
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച അലഹബാദ് ഹൈക്കോടതി വിധി ഇസ്ലാമിനെതിരായ ആക്രമണം: ഹിന്ദു നിയമങ്ങൾ മുസ്ലീങ്ങളിൽ അടിച്ചേൽപ്പിക്കുന്നെന്നും ഒവൈസി 

Main Article

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

Kerala

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

Kerala

ജനവിധി അത്ര മതേതരമല്ല, 2026ലെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടം കൊയ്തത് ക്രിസ്ത്യന്‍ സമുദായമെന്ന് ടി.പി. സെന്‍കുമാര്‍ 

പുതിയ വാര്‍ത്തകള്‍

ഗണപതി വിഗ്രഹം സ്ഥാപിച്ച ട്രാക്ടറുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിലേയ്‌ക്ക് : മാല ചാർത്തി സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.