Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭൂമി കയ്യേറി ക്ഷേത്രം തകര്‍ത്തു, വിഗ്രഹങ്ങള്‍ പുഴയിലൊഴുക്കി; പൂജാരിമാരെ അസഭ്യം പറയുന്നതും ആക്രമിക്കുന്നതും പതിവ്, ഒന്നുമറിയാതെ ദേവസ്വം ബോര്‍ഡ്

സജിചന്ദ്രന്‍ by സജിചന്ദ്രന്‍
Oct 17, 2025, 02:18 pm IST
in Kerala, Thiruvananthapuram

വെള്ളറട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഒറ്റശേഖരമംഗലം കോളൂര്‍ ശിവക്ഷേത്രം തകര്‍ക്കപ്പെട്ട നിലയിലായിട്ട് പതിറ്റാണ്ടുകളായി. ക്ഷേത്രഭൂമി കയ്യേറ്റക്കാരുടെ പക്കലും. ഒറ്റശേഖരമംഗലം ചെമ്പൂര് റോഡില്‍ കാലായില്‍ ജംഗ്ഷനു സമീപമാണ് ക്ഷേത്രമുള്ളത്. കീഴാറൂര്‍ വില്ലേജിലെ രേഖകള്‍ പ്രകാരം 137/1 എ 2 നമ്പര്‍ സര്‍വ്വേയില്‍ ഒരേക്കര്‍ അന്‍പത്തിമൂന്ന് സെന്റിലാണ് ക്ഷേത്രം. അഞ്ചര ഏക്കറിലധികം വിസ്തൃതിയുണ്ടായിരുന്ന ക്ഷേത്രഭൂമി ഏറെക്കുറെ കയ്യേറ്റം ചെയ്യപ്പെട്ടു കഴിഞ്ഞു. കയ്യേറിയ ഭൂമിയില്‍ അതാതു കാലത്തെ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ പട്ടയം നല്‍കി. ഈ ഭൂമിയില്‍ വീടുകള്‍ നിര്‍മിച്ച് മതിലുകളും വേലികളും പണിത് ക്ഷേത്രത്തിലേക്കുള്ള വഴിയും അടച്ചു.

ഒറ്റശേഖരമംഗലം ദേവസ്വം ഗ്രൂപ്പിനു കീഴില്‍ വരുന്ന ക്ഷേത്രത്തില്‍ ഒറ്റശേഖരമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്നുള്ള ശാന്തിക്കാരാണ് പൂജാ കര്‍മങ്ങള്‍ക്കെത്തിയിരുന്നത്. ഭൂമി കയ്യേറിയവരുടെ നേതൃത്വത്തില്‍ ഇവിടെയെത്തുന്ന പൂജാരിമാരെ അസഭ്യം പറയുന്നതും ആക്രമിക്കുന്നതും പതിവായതോടെ ശാന്തിക്കാര്‍ എത്താതെയായി. ദേവസ്വം രേഖകളില്‍ ഇപ്പോഴും കോളൂര്‍ മഹാദേവര്‍ ക്ഷേത്രം ഒറ്റശേഖരമംഗലം ഗ്രൂപ്പിനു കീഴില്‍ എന്ന് പറയുന്നുണ്ട്.

ക്ഷേത്രഭൂമി സംബന്ധിച്ച തര്‍ക്കം നെയ്യാറ്റിന്‍കര കോടതിയില്‍ നിലനിന്നിരുന്നു. പ്രദേശത്തെ വിശ്വാസികള്‍ നല്‍കിയ കേസില്‍ ദേവസ്വം ഉദ്യോഗസ്ഥരുള്‍പ്പെടെ നൂറോളം പേരെ വിസ്തരിച്ചു. ഭൂമി ദേവസ്വത്തിന് അവകാശപ്പെട്ടതാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം ഭൂമി കണ്ടെത്താനായി തഹസില്‍ദാരെ സമീപിച്ചുവെങ്കിലും അന്നത്തെ അഡീ. തഹസീല്‍ദാര്‍ ക്ഷേത്രത്തിനെതിരായി റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിനെതിരെ ആര്‍ഡിഒ ക്ക് നല്‍കിയ പരാതിയിലും കയ്യേറ്റക്കാര്‍ക്ക് അനുകൂല തീരുമാനം ഉണ്ടായി. ഇതിനെല്ലാം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രാഷ്ടീയ സമ്മര്‍ദ്ദത്തിനു വഴങ്ങി കയ്യേറ്റക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

വഴികള്‍ അടച്ചതോടെ കോളൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തുള്ള പുഴ കടന്ന് വേണം ഇപ്പോള്‍ ക്ഷേത്രത്തിലെത്താന്‍. പൂജ നിലച്ചതോടെ പല തവണയായി ക്ഷേത്രം തകര്‍ക്കാന്‍ ശ്രമം നടന്നു. കരിങ്കല്‍ മേല്‍ക്കൂര പൂര്‍ണമായും തകര്‍ക്കപ്പെട്ടു കഴിഞ്ഞു. കൊത്തുപണികളോടു കൂടിയ വലിയ കരിങ്കല്‍ ശിലകള്‍ ഉപദേവതാ വിഗ്രഹങ്ങളായ ഗണപതി നാഗര്‍ എന്നിവയെല്ലാം പുഴയിലൊഴുക്കിയതായി നാട്ടുകാര്‍ വെളിപ്പെടുത്തി. ഉപദേവതാ ക്ഷേത്രങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു കഴിഞ്ഞു.

ഒറ്റശേഖരമംഗലം മഹാദേവര്‍ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായാണ് വിശ്വാസികള്‍ കോളൂര്‍ മഹാദേവ ക്ഷേത്രത്തെ കരുതുന്നത്. ഇവിടെയെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തജനങ്ങളെ സമീപവാസികള്‍ അസഭ്യം പറയാനും ആക്രമിക്കാനും ശ്രമം നടത്തുന്നുണ്ട്. രാജഭരണകാലത്ത് നിര്‍മിക്കപ്പെട്ട മഹാക്ഷേത്രം പുനര്‍നിര്‍മിക്കാനും പൂജ നടത്തുവാനും ദേവസ്വം ബോര്‍ഡ് തയ്യാറാകുന്നില്ല. ക്ഷേത്രഭൂമി വീണ്ടെടുക്കാനും ആരാധനാക്രമം പുനഃസ്ഥാപിക്കാനും ഭക്തര്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

Tags: encroachersOttashekaramangalam Kolur Shiva TempleState of disrepairKalayil JunctionTemple Landtravancore devaswom board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ തിരുവാഭരണക്കൊള്ള; നെയ്യാറ്റിന്‍കര സബ്ഗ്രൂപ്പില്‍ നിന്നു മാത്രം കാണാതായത് കോടികള്‍ വിലമതിപ്പുള്ള അമൂല്യ വസ്തുക്കള്‍

Kerala

ക്ഷേത്രഭൂമി സിനിമാതിയേറ്റര്‍ നിര്‍മ്മിക്കാന്‍ കൊടുത്തത് 200 രൂപ വാടകയ്‌ക്ക്, കാലാവധി കഴിഞ്ഞിട്ടും ഒഴിയാതായപ്പോള്‍ ക്ഷേത്രഭൂമിതിരിച്ചുപിടിച്ച് ഭക്തര്‍

Kerala

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണം നിർണായക വഴിത്തിരിവിൽ: ‘വടകര സ്ക്വാഡ്’ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ 5 അഡ്മിൻമാരെ ചോദ്യം ചെയ്തു

കോഴിക്കോട് നിപ ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

തന്‍റെ യുഎസിലേക്കുള്ള വിദേശയാത്രയില്‍ രാഹുല്‍ ഗാന്ധി സുനിത വിശ്വനാഥുമായി (ചുവന്ന വളയത്തില്‍) കൂടിക്കാഴ്ച നടത്തുന്നു. അമേരിക്കന്‍ ശകകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്‍റെ നിരവധി എന്‍ജിഒകളുടെ ചുമതലയുള്ള വ്യക്തിയാണ് സുനിത വിശ്വനാഥ്.

രാഹുല്‍ ഗാന്ധി വിദേശയാത്രകള്‍ക്ക് കോടികള്‍ പൊടിക്കുന്നു; 54 വിദേശയാത്രകളില്‍ ആറ് യാത്രകള്‍ ദുരൂഹം; ഇതേക്കുറിച്ച് മൗനം പാലിച്ച് ഗാന്ധി കുടുംബം

കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് ബോംബ് ഭീഷണി

പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോണ്‍, അഭിലാഷിന് 5 ദിവസത്തിനുളളില്‍ വീണ്ടും സ്ഥലംമാറ്റം

നരേന്ദ്ര മോദിയുടെ റെക്കോർഡ് നേട്ടത്തെ പ്രശംസിച്ച് രാഷ്‌ട്രപതി, ഭരണകാലത്തെ നേട്ടങ്ങളും സാമ്പത്തിക മികവും ചൂണ്ടിക്കാട്ടി അഭിനന്ദനം

വയനാട് 5 കുട്ടികള്‍ക്ക് കൂടി ഷിഗെല്ല

ഒടുവിൽ കമൽഹാസനും പറയുന്നു മോദിയ്‌ക്കുള്ളത് സുസ്ഥിരമായ പൊതുജന വിശ്വാസം ; നെഹ്രുവിന്റെ റെക്കോർഡ് തകർത്തതിന് മോദിയ്‌ക്ക് കമൽഹാസന്റെ ആശംസ

വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കാൻ ജന്മഭൂമിയുടെ ‘മികവ് -26’ ന് ആറ്റിങ്ങലിൽ തുടക്കമായി

അന്ന് രാഘവ് ഛദ്ദയ്‌ക്കെതിരെ പരിഹാസം : ഇന്ന് അഭയം തേടി ബിജെപിയിലേയ്‌ക്ക് ; തൃണമൂലിന്റെ തീപ്പൊരി നേതാവ് സയോനി ഘോഷും ബിജെപിയിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.