ന്യൂഡൽഹി : രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ . . ഉമർ ഖാലിദിന്റെ ഫ്രാക്ചേർഡ് കമ്മ്യൂണിറ്റി എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ജെ എൻ യു സർവകലാശാല കാമ്പസിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു.
ചർച്ചയ്‌ക്കിടെ, ജയിലിന്റെ പൂട്ടുകൾ തകർക്കും, എല്ലാ സഖാക്കളെയും മോചിപ്പിക്കും, ഉമർ ഖാലിദിനെ വിട്ടയക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർന്നു. തുടർന്ന് എബിവിപി ഉമർ ഖാലിദിനെതിരെ മുദ്രാവാക്യം വിളിച്ചു. ഇതിനിടെ വേദിയിൽ സംഘർഷാവസ്ഥ ഉടലെടുത്തു. ഓഡിറ്റോറിയത്തിലാണ് ആദ്യം പരിപാടി ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അനുമതി ലഭിക്കാത്തതിനെത്തുടർന്ന്, ജെഎൻയു വിദ്യാർത്ഥി യൂണിയൻ അത് എസ്എസ്എസ്-2 കാമ്പസിലാണ് നടത്തിയത്.
മുൻപ് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും പിന്തുണ പ്രഖ്യാപിച്ച് മുദ്രാവാക്യം വിളിച്ച രണ്ട് ടിഐഎസ്എസ് വിദ്യാർത്ഥികൾക്ക് മുംബൈ കോടതി ജാമ്യം നിഷേധിച്ചിരുന്നു.
















