Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക് സൈനികരെ കൊന്നും യുദ്ധടാങ്ക് പിടിച്ചെടുത്തും താലിബാന്റെ താണ്ഡവം; രക്ഷിക്കണേ എന്ന് കേണപേക്ഷിച്ച് ഖത്തറിന്റെ കാലില്‍ വീണ് അസിം മുനീര്‍

പാകിസ്ഥാന്റെ യുദ്ധം ചെയ്യുന്നതിലുള്ള ഭീരുത്വവും ദൗര്‍ബല്യവും പുറത്തുവന്ന ദിവസമായിരുന്നു ബുധനാഴ്ച. താലിബാനോട് കരയുദ്ധത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ വന്നപ്പോള്‍ മുഖം രക്ഷിക്കാന്‍ വീണ്ടും അസിം മുനീര്‍ അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം നടത്തി. താലിബാന്റെ കയ്യില്‍ ആധുനിക യുദ്ധവിമാനങ്ങളില്ലാത്തതിനാല്‍ വ്യോമാക്രമണത്തിലൂടെ തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ളതിനാലായിരുന്നു അസിം മുനീറിന്റെ ഈ നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2025, 10:36 pm IST
in World
താലിബാന്‍ സര്‍ക്കാരിന്‍റെ പരമോന്നത നേതാവായ ഹിബത്തുള്ള അഖുന്‍സാദ (ഇടത്ത്)

താലിബാന്‍ സര്‍ക്കാരിന്‍റെ പരമോന്നത നേതാവായ ഹിബത്തുള്ള അഖുന്‍സാദ (ഇടത്ത്)

ഇസ്ലാമബാദ് :താലിബാനോടുള്ള യുദ്ധം പാകിസ്ഥാന്റെ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ പിടിപ്പുകേടും പാകിസ്ഥാന്‍ സൈന്യത്തിന്റെ ദൗര്‍ബല്യവും തുടര്‍ച്ചയായി വെളിവാക്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ താലിബാന്റെ കരയുദ്ധത്തിന്റെ മൂര്‍ച്ച കണ്ട് പാകിസ്ഥാന്‍ പട്ടാളക്കാര്‍ ഓടിപ്പോകുന്ന സ്ഥിതിവിശേഷമുണ്ടായിരുന്നു.

ഇതോടെ സൈനികമേധാവികളുടെ യോഗം വിളിച്ചുചേര്‍ത്ത് എല്ലാവരോടെ ഭീരുക്കളായി ഓടിയൊളിക്കാതെ യുദ്ധം ചെയ്യാന്‍ അലറുകയായിരുന്നു അസിം മുനീര്‍. അതുപോലെ രഹസ്യവിവരശേഖരണത്തില്‍ സമര്‍ത്ഥരായ പാകിസ്ഥാന്റെ ഇന്‍റലിജന്‍സ് ഏജന്‍സിയായ ഐഎസ് ഐയും ദുര്‍ബലമായിരിക്കുകയാണെന്ന കണ്ടെത്തല്‍ അസിം മുനീറിനെ കൂടുതല്‍ അസ്വസ്ഥനാക്കുകയാണ്. കാരണം താലിബാന്റെ ആക്രമണങ്ങള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഐഎസ് ഐ പരാജയപ്പെടുകയാണ്. അതുപോലെ ടിഎല്‍പി പോലുള്ള ഇസ്ലാമിക മതമൗലിക സംഘടനകള്‍ നടത്തുന്ന കടുത്തപ്രതിഷേധസമരങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഐഎസ് ഐ പരാജയപ്പെടുന്നു. ഇത് കാരണം ഫലപ്രദമായി ആഭ്യന്തരകലാപത്തെയോ അതിര്‍ത്തിപ്രദേശങ്ങളിലെ താലിബാന്‍ ആക്രമണത്തെയോ നേരിടാന്‍ പാകിസ്ഥാന്‍ പട്ടാളത്തിന് സാധിക്കുന്നില്ല.
ഒരേയൊരു വഴി വ്യോമാക്രമണം
പാകിസ്ഥാന്റെ പക്കല്‍ ആധുനിക യുദ്ധവിമാനങ്ങള്‍ ഉള്ളതിനാല്‍ പാകിസ്ഥാന് ഒരേയൊരു വഴി അഫ്ഗാനിസ്ഥാന് മേല്‍ വ്യോമാക്രമണം നടത്തി ബോംബുകള്‍ വര്‍ഷിക്കുക എന്നതാണ്. അഫ്ഗാനിസ്ഥാനാകട്ടെ ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഇല്ല. ഇതാണ് വ്യോമാക്രമണം നടത്താന്‍ പാകിസ്ഥാന്‍ ധൈര്യം നല്കുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വ്യോമാക്രമണം നടത്തി പാകിസ്ഥാന്‍ വന്‍ നാശനഷ്ടങ്ങള്‍ വിതച്ചിരുന്നു. വലിയ സ്ഫോടനങ്ങള്‍ താലിബാന്‍ സര്‍ക്കാരിന് വന്‍നഷ്ടം വരുത്തുകയും ചെയ്യുന്നു. ഇതുവഴി താലിബാന്‍ തിരിച്ചുയുദ്ധം ചെയ്യാന്‍ ഭയന്നേക്കുമെന്ന അസിം മുനീറിന്റെ കണക്കുകൂട്ടല്‍ തെറ്റിയ ദിവസമായിരുന്നു ബുധനാഴ്ച.

താലിബാനോട് കരയുദ്ധത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ വന്നപ്പോള്‍ മുഖം രക്ഷിക്കാന്‍ ബുധനാഴ്ച വീണ്ടും അസിം മുനീര്‍ അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയിരുന്നു. താലിബാന്റെ കയ്യില്‍ ആധുനിക യുദ്ധവിമാനങ്ങളില്ലാത്തതിനാല്‍ വ്യോമാക്രമണത്തിലൂടെ തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ളതിനാലായിരുന്നു അസിം മുനീറിന്റെ ഈ നീക്കം. താലിബാന്റെ പക്കല്‍ പണ്ട് താലിബാനെതിരായ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയ്‌ക്ക് പല രാജ്യങ്ങള്‍ നല്കിയ ഏതാനും പഴയ യുദ്ധവിമാനങ്ങളേ ഉള്ളൂ. ഇതുകൊണ്ട് പാകിസ്ഥാനെതിരെ ഫലപ്രദമായ വ്യോമാക്രമണം നടത്താനാവില്ല.

ബുധനാഴ്ച അഫ്ഗാനിസ്ഥാന്റെ മണ്ണിലായിരുന്നു പാകിസ്ഥാന്റെ വ്യോമാക്രമണം. കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡാകില്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 15 പേരെങ്കിലും കൊല്ലപ്പെട്ടു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

എന്നാല്‍ താലിബാന്‍ ഇതോടെ അടങ്ങും എന്ന് കരുതിയ അസിം മുനീറിന് തെറ്റി. ഉഗ്രശക്തിയോടെ അഫ്ഗാന്‍-പാക് അതിര്‍ത്തിയിലെ നിരവധി പാകിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ താലിബാന്‍ പിടിച്ചെടുത്തു. പാകിസ്ഥാന്‍ പട്ടാളക്കാരെ കൊല്ലുകയും പാകിസ്ഥാന്റെ ഒരു യുദ്ധടാങ്ക് താലിബാന്‍ പിടിച്ചെടുക്കുകയും ചെയ്തു. താലിബാന്‍ സര്‍ക്കാരിന്റെ പരമോന്നത നേതാവായ ഹിബത്തുള്ള അഖുന്‍സാദയാണ് യുദ്ധകാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്.

പിന്നെ കേട്ടത് അസിം മുനീറിന്റെ നിലവിളിയായിരുന്നു. അസിം മുനീറും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൗദിയെയും ഖത്തറിനെയും ഫോണില്‍ വിളിച്ച് രക്ഷിക്കണമെന്നും അടിയന്തരമായി താലിബാന്‍ ആക്രമണം നിര്‍ത്തിത്തരാന്‍ അപേക്ഷിക്കുകയായിരുന്നു. ഖത്തറിന്റെയും സൗദിയുടെയും ഇടപെടലിനെ തുടര്‍ന്ന് പരസ്പരം രണ്ട് ദിവസത്തേക്ക് വെടിനിര്‍ത്തലിന് സമ്മതിച്ചിരിക്കുകയാണ് താലിബാനും പാകിസ്ഥാനും. ഇതോടെ പാകിസ്ഥാനിലെ വാര്‍ത്താമാധ്യമങ്ങളില്‍ വരെ അസിം മുനീറിനെതിരെ പരിഹാസം ഉയരുന്നുണ്ട്. താലിബാന്‍ പോലെയുള്ള ഒട്ടും ആധുനികമായ സൈനിക സംവിധാനങ്ങള്‍ ഇല്ലാത്ത ഒരു രാജ്യത്തിനെതിരെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത പാക് സൈന്യവും അതിന്റെ മേധാവിയും എന്തിന് കൊള്ളുമെന്ന പരിഹാസമാണ് ഉയരുന്നത്.

 

Tags: QatarSaudiAfghanistanShebaz SharifAsim MunirHibatullah AkhundzadaTaliban Pakistan war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

India

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

Gulf

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

Gulf

ഖത്തർ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം ; 54 പേർക്ക് പരിക്ക് , 18 പേരെ കാണാതായി

India

പ്രധാനയോഗങ്ങളില്‍ ട്രംപിനൊപ്പം മോദി; ജി7 യോഗത്തില്‍ പാകിസ്ഥാന്‍ ഇല്ല, അസിം മുനീറിനും ഷരീഫിനും നെഞ്ചെരിച്ചില്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.