Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രം അടച്ചിട്ട് ദേവസ്വം ബോര്‍ഡ്, സ്വന്തമായുള്ള രണ്ടേക്കര്‍ കാണാനില്ല; ഭഗവാന്‍ പുറമ്പോക്ക് ഭൂമിയിലെന്ന് റവന്യൂ രേഖ

സജിചന്ദ്രന്‍ by സജിചന്ദ്രന്‍
Oct 15, 2025, 11:03 am IST
in Kerala, Thiruvananthapuram

പാറശ്ശാല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള പാറശ്ശാല ശ്രീ മഹാദേവര്‍ ക്ഷേത്രത്തിന്റെ പഞ്ച ശാന്തിയില്‍പ്പെട്ട അഞ്ച് അമ്പലങ്ങളില്‍ ഉള്‍പ്പെട്ട കാരാളി പൊട്ടക്കുഴി മഹാദേവ ക്ഷേത്രത്തിന്റെയും കാവുംകുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെയും ഭൂമി അപഹരിക്കപ്പെട്ടു. ക്ഷേത്രങ്ങളില്‍ ഒന്ന് നിലവില്‍ അഞ്ചുസെന്റില്‍ താഴെയും മറ്റൊന്ന് പുറമ്പോക്ക് ഭൂമിയിലുമാണ് സ്ഥിതി ചെയ്യുന്നതായി റവന്യൂ വിഭാഗം പറയുന്നു. അറുപത്തിനാല് സെന്റ് വസ്തു ഉള്ള പൊട്ടക്കുളം ക്ഷേത്രത്തിന്റെ ഭൂമി എവിടെപ്പോയെന്ന ചോദ്യത്തിന് ദേവസ്വം അധികൃതര്‍ക്കും റവന്യൂ ഉദേ്യാഗസ്ഥര്‍ക്കും മറുപടിയില്ല. ക്ഷേത്രത്തിന്റെ വസ്തു തിരിച്ചു പിടിക്കണമെന്ന ഭക്തരുടെ ആവശ്യം ദേവസ്വം ബോര്‍ഡ് ചെവിക്കൊണ്ടിട്ടില്ല.

കുടിശ്ശിഖവിള ധര്‍മ്മശാസ്താ ക്ഷേത്രം, വെയിലകം മഹാദേവര്‍ ക്ഷേത്രം, അയ്ങ്കാമം ശിവക്ഷേത്രം, പൊട്ടക്കുളം മഹാദേവര്‍ ക്ഷേത്രം, കാവുംകുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രം എന്നിവയാണ് പാറശ്ശാല മഹാദേവര്‍ ക്ഷേത്രത്തിനു കീഴില്‍ വരുന്ന അഞ്ച് ഉപക്ഷേത്രങ്ങള്‍. ഇതില്‍ കാവുംകുളം ക്ഷേത്രത്തിന് മാത്രം ഒരേക്കര്‍ അറുപത് സെന്റ് ഭൂമിയാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു ഭാഗം കുളത്തിനായി വിട്ടു നല്‍കി. ശേഷിച്ചഭൂമി കയ്യേറ്റക്കാരുടെ കയ്യിലാണ്. ക്ഷേത്രത്തിനു തൊട്ടടുത്ത ഇരുപത് സെന്റ് ഭൂമി സ്വകാര്യ വ്യക്തി കൈയേറി പട്ടയം പിടിച്ച് കരം തീര്‍ത്തു. ഭക്തജനങ്ങളുടെ പരാതിയില്‍ പത്തു വര്‍ഷം മുന്‍പ് നെയ്യാറ്റിന്‍കര ഡപ്യൂട്ടി തഹസീല്‍ദാര്‍ സ്ഥലത്തെത്തി ക്ഷേത്രഭൂമി സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കുകയും കയ്യേറ്റം ചെയ്ത ഇരുപത് സെന്റ് ഭൂമി സ്വകാര്യ വ്യക്തി കരമടയ്‌ക്കുന്നതില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ ഭൂമി തിരിച്ചു പിടിക്കാന്‍ ദേവസ്വം റവന്യൂ അധികൃതര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല.

ക്ഷേത്ര മുറ്റം വരെ കയ്യേറി മരച്ചീനി കൃഷി ചെയ്യുന്ന നിലയിലായിരുന്നു. 2016 ല്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ പതിനൊന്നംഗ കമ്മറ്റി രൂപീകരിച്ച് അടഞ്ഞുകിടന്ന ക്ഷേത്രത്തില്‍ പൂജകള്‍ പുനരാരംഭിക്കുകയും ഉത്സവം നടത്തുകയും ചെയ്തതിനെത്തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം അധികൃതര്‍ സ്ഥലത്തെത്തി. നാട്ടുകാര്‍ പിരിവെടുത്ത് ശാന്തിക്കാരന് ശമ്പളം നല്‍കി ആഴ്ചയിലൊരിക്കല്‍ പൂജ നടത്തി വന്നെങ്കിലും വരുമാനമില്ലാത്ത ക്ഷേത്രത്തില്‍ പൂജ നടത്താനാകില്ലെന്ന് ദേവസ്വം തീരുമാന മെടുത്തതോടെ പത്തുവര്‍ഷത്തോളമായി അന്തിത്തിരി പോലും കൊളുത്താനാകാത്ത നിലയില്‍ ക്ഷേത്രം അടച്ചിട്ടിരിക്കുകയാണ്.

എന്നാല്‍ ദേവസ്വം രേഖകളില്‍ കാവുംകുളം ക്ഷേത്രത്തില്‍ പൂജ നടത്തുന്നതായി പറഞ്ഞ് തട്ടിപ്പു നടത്തുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. നിത്യപൂജ നടക്കുന്ന പൊട്ടക്കുളം ക്ഷേത്രത്തിന്റെ 64 സെന്റ് ഭൂമി ഡിജിറ്റല്‍ സര്‍വേയിലും കാണാനില്ല. ക്ഷേത്രം നില നില്‍ക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നതാകട്ടെ പുറമ്പോക്ക് ഭൂമിയിലാണെന്ന അറിയിപ്പാണ് ലഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും, റവന്യൂ അധികൃതരുടെയും അനാസ്ഥയില്‍ രണ്ട് ക്ഷേത്രങ്ങള്‍ക്കുമായി ഉണ്ടായിരുന്ന കോടികള്‍ വില വരുന്ന രണ്ടേക്കറിലധികം ഭൂമിയാണ് നഷ്ടപ്പെട്ടതെന്ന് നാട്ടുകാരും ഭക്തജനങ്ങളും പറയുന്നു.

Tags: Karali Pottakuzhi Mahadeva TempleKavumkulam Sri Dharmashasta TemplePancha ShantiParassala Sree Mahadevar Templetravancore devaswom board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ തിരുവാഭരണക്കൊള്ള; നെയ്യാറ്റിന്‍കര സബ്ഗ്രൂപ്പില്‍ നിന്നു മാത്രം കാണാതായത് കോടികള്‍ വിലമതിപ്പുള്ള അമൂല്യ വസ്തുക്കള്‍

Kerala

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

Kerala

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

പുതിയ വാര്‍ത്തകള്‍

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

ഹണിമൂണിന് ഭർത്താവിന്റെ മാതാപിതാക്കളും സഹോദരിയും സഹോദരനും ഒപ്പമെത്തി: യാത്ര കഴിഞ്ഞു വന്ന നവവധു വിവാഹമോചനത്തിന് ഹർജി നൽകി

ലണ്ടന്‍ യാത്രയില്‍ ചുവന്ന തൊപ്പിയില്ലാതെ, ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് കാണപ്പെട്ട അഖിലേഷ് യാദവ് (ഇടത്ത്) ചുവന്ന തൊപ്പിയും കുര്‍ത്തയും ധരിച്ച് പ്രത്യക്ഷപ്പെടാറുള്ള അഖിലേഷ് യാദവ് (വലത്ത്)

അഖിലേഷ് യാദവിനെതിരെ സമാജ് വാദി പാര്‍ട്ടിയിലും കലാപമെന്ന് റിപ്പോര്‍ട്ട്; എംപിമാരും എംഎല്‍എമാരും മായാവതിയെ രഹസ്യമായി കണ്ടുവോ?

വീട്ടിനുള്ളിൽ നിന്നും മുട്ടിലിഴഞ്ഞ് തിരക്കേറിയ നടുറോഡിലെത്തി പിഞ്ചുകുഞ്ഞ് ; രക്ഷകരായി ബസ് ജീവനക്കാർ

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോധികയ്‌ക്ക് പരിക്ക്

കവി കെ സച്ചിദാനന്ദന്‍ അവസരവാദി- എം വി ഗോവിന്ദന്‍

മക്കളുടെ സ്‌കൂൾ ഫീസും മറ്റ് ജീവിതച്ചെലവുകൾക്കുമായി മാസം തോറും 40 ലക്ഷം രൂപ ഇടക്കാല ജീവനാംശം രവി നൽകണംമെന്ന് ഹർജി നൽകി ഭാര്യ ആരതി

കര്‍ണാടക സര്‍ക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതി കാരണം കച്ചവടത്തില്‍ നഷ്ടം, ഭാര്യയേയും മകനെയും കൊലപ്പെടുത്തി വസ്ത്രവ്യാപാരി ജീവനൊടുക്കി

വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണം നിർണായക വഴിത്തിരിവിൽ: ‘വടകര സ്ക്വാഡ്’ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ 5 അഡ്മിൻമാരെ ചോദ്യം ചെയ്തു

കോഴിക്കോട് നിപ ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.