Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രം അടച്ചിട്ട് ദേവസ്വം ബോര്‍ഡ്, സ്വന്തമായുള്ള രണ്ടേക്കര്‍ കാണാനില്ല; ഭഗവാന്‍ പുറമ്പോക്ക് ഭൂമിയിലെന്ന് റവന്യൂ രേഖ

സജിചന്ദ്രന്‍ by സജിചന്ദ്രന്‍
Oct 15, 2025, 11:03 am IST
in Kerala, Thiruvananthapuram

പാറശ്ശാല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള പാറശ്ശാല ശ്രീ മഹാദേവര്‍ ക്ഷേത്രത്തിന്റെ പഞ്ച ശാന്തിയില്‍പ്പെട്ട അഞ്ച് അമ്പലങ്ങളില്‍ ഉള്‍പ്പെട്ട കാരാളി പൊട്ടക്കുഴി മഹാദേവ ക്ഷേത്രത്തിന്റെയും കാവുംകുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെയും ഭൂമി അപഹരിക്കപ്പെട്ടു. ക്ഷേത്രങ്ങളില്‍ ഒന്ന് നിലവില്‍ അഞ്ചുസെന്റില്‍ താഴെയും മറ്റൊന്ന് പുറമ്പോക്ക് ഭൂമിയിലുമാണ് സ്ഥിതി ചെയ്യുന്നതായി റവന്യൂ വിഭാഗം പറയുന്നു. അറുപത്തിനാല് സെന്റ് വസ്തു ഉള്ള പൊട്ടക്കുളം ക്ഷേത്രത്തിന്റെ ഭൂമി എവിടെപ്പോയെന്ന ചോദ്യത്തിന് ദേവസ്വം അധികൃതര്‍ക്കും റവന്യൂ ഉദേ്യാഗസ്ഥര്‍ക്കും മറുപടിയില്ല. ക്ഷേത്രത്തിന്റെ വസ്തു തിരിച്ചു പിടിക്കണമെന്ന ഭക്തരുടെ ആവശ്യം ദേവസ്വം ബോര്‍ഡ് ചെവിക്കൊണ്ടിട്ടില്ല.

കുടിശ്ശിഖവിള ധര്‍മ്മശാസ്താ ക്ഷേത്രം, വെയിലകം മഹാദേവര്‍ ക്ഷേത്രം, അയ്ങ്കാമം ശിവക്ഷേത്രം, പൊട്ടക്കുളം മഹാദേവര്‍ ക്ഷേത്രം, കാവുംകുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രം എന്നിവയാണ് പാറശ്ശാല മഹാദേവര്‍ ക്ഷേത്രത്തിനു കീഴില്‍ വരുന്ന അഞ്ച് ഉപക്ഷേത്രങ്ങള്‍. ഇതില്‍ കാവുംകുളം ക്ഷേത്രത്തിന് മാത്രം ഒരേക്കര്‍ അറുപത് സെന്റ് ഭൂമിയാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു ഭാഗം കുളത്തിനായി വിട്ടു നല്‍കി. ശേഷിച്ചഭൂമി കയ്യേറ്റക്കാരുടെ കയ്യിലാണ്. ക്ഷേത്രത്തിനു തൊട്ടടുത്ത ഇരുപത് സെന്റ് ഭൂമി സ്വകാര്യ വ്യക്തി കൈയേറി പട്ടയം പിടിച്ച് കരം തീര്‍ത്തു. ഭക്തജനങ്ങളുടെ പരാതിയില്‍ പത്തു വര്‍ഷം മുന്‍പ് നെയ്യാറ്റിന്‍കര ഡപ്യൂട്ടി തഹസീല്‍ദാര്‍ സ്ഥലത്തെത്തി ക്ഷേത്രഭൂമി സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കുകയും കയ്യേറ്റം ചെയ്ത ഇരുപത് സെന്റ് ഭൂമി സ്വകാര്യ വ്യക്തി കരമടയ്‌ക്കുന്നതില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ ഭൂമി തിരിച്ചു പിടിക്കാന്‍ ദേവസ്വം റവന്യൂ അധികൃതര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല.

ക്ഷേത്ര മുറ്റം വരെ കയ്യേറി മരച്ചീനി കൃഷി ചെയ്യുന്ന നിലയിലായിരുന്നു. 2016 ല്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ പതിനൊന്നംഗ കമ്മറ്റി രൂപീകരിച്ച് അടഞ്ഞുകിടന്ന ക്ഷേത്രത്തില്‍ പൂജകള്‍ പുനരാരംഭിക്കുകയും ഉത്സവം നടത്തുകയും ചെയ്തതിനെത്തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം അധികൃതര്‍ സ്ഥലത്തെത്തി. നാട്ടുകാര്‍ പിരിവെടുത്ത് ശാന്തിക്കാരന് ശമ്പളം നല്‍കി ആഴ്ചയിലൊരിക്കല്‍ പൂജ നടത്തി വന്നെങ്കിലും വരുമാനമില്ലാത്ത ക്ഷേത്രത്തില്‍ പൂജ നടത്താനാകില്ലെന്ന് ദേവസ്വം തീരുമാന മെടുത്തതോടെ പത്തുവര്‍ഷത്തോളമായി അന്തിത്തിരി പോലും കൊളുത്താനാകാത്ത നിലയില്‍ ക്ഷേത്രം അടച്ചിട്ടിരിക്കുകയാണ്.

എന്നാല്‍ ദേവസ്വം രേഖകളില്‍ കാവുംകുളം ക്ഷേത്രത്തില്‍ പൂജ നടത്തുന്നതായി പറഞ്ഞ് തട്ടിപ്പു നടത്തുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. നിത്യപൂജ നടക്കുന്ന പൊട്ടക്കുളം ക്ഷേത്രത്തിന്റെ 64 സെന്റ് ഭൂമി ഡിജിറ്റല്‍ സര്‍വേയിലും കാണാനില്ല. ക്ഷേത്രം നില നില്‍ക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നതാകട്ടെ പുറമ്പോക്ക് ഭൂമിയിലാണെന്ന അറിയിപ്പാണ് ലഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും, റവന്യൂ അധികൃതരുടെയും അനാസ്ഥയില്‍ രണ്ട് ക്ഷേത്രങ്ങള്‍ക്കുമായി ഉണ്ടായിരുന്ന കോടികള്‍ വില വരുന്ന രണ്ടേക്കറിലധികം ഭൂമിയാണ് നഷ്ടപ്പെട്ടതെന്ന് നാട്ടുകാരും ഭക്തജനങ്ങളും പറയുന്നു.

Tags: travancore devaswom boardKarali Pottakuzhi Mahadeva TempleKavumkulam Sri Dharmashasta TemplePancha ShantiParassala Sree Mahadevar Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

Kerala

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സ്വര്‍ണക്കൊള്ള: അതിശക്ത പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.