കോഴിക്കോട്: നാദാപുരത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ ബസ് ജീവനക്കാർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ അറസ്റ്റ് ചെയ്ത് പോലീസ്. വ്യത്യസ്ത സമയങ്ങളിലാണ് പീഡനം നടന്നതെന്ന് പോലീസ് പറയുന്നു. സ്കുളിൽ വച്ച് നടത്തിയ കൗൺസിലിങിലാണ് പീഡന വിവരം പുറത്തറിയുന്നത്.
കേസിൽ പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ 5 എഫ്ഐആർ ആണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വടകര പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും പീഡനം നടന്നത് നാദാപുരം പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അങ്ങോട്ട് മാറ്റുകയായിരുന്നു. ഇൻസ്റ്റാ ഗ്രാം വഴി ചാറ്റ് ചെയ്താണ് പ്രതികൾ പെൺകുട്ടിയുമായി ബന്ധം സ്ഥാപിക്കുന്നത്.
പോലീസ് അ റസ്റ്റ് ചെയ്ത അഞ്ച് പേരും 21, 22 വയസ് പ്രായമുള്ളവരാണ്. പല സ്ഥലങ്ങളിൽ വച്ച് പല സമയങ്ങളിലായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പോലീസിന് നൽകിയിട്ടുള്ള മൊഴി.















