Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വനിതാ ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ഗുവാഹത്തിയില്‍ തുടക്കം: ആദ്യമത്സരത്തിനൊരുങ്ങി ഭാരതം-ശ്രീലങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2025, 09:51 am IST
in Cricket

ഗുവാഹത്തി: ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ഗുവാഹത്തിയില്‍ തുടക്കം. ഉച്ചതിരിഞ്ഞ് മൂന്നിന് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയ ടീമുകളായ ഭാരതവും ശ്രീലങ്കയും തമ്മില്‍ കൊമ്പുകോര്‍ക്കും. ബാര്‍സ്പര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനിടയ്‌ക്ക് ഉദ്ഘാടന ചടങ്ങുകളും നടക്കും. ‘അത് വീട്ടിലേക്ക് കൊണ്ടുവരൂ’ എന്ന ആശയത്തെ മുന്‍നിര്‍ത്തി ഗായിക ശ്രേയ ഘോഷാലിന്റെ നേതൃത്വത്തിലുള്ള സംഗീത വിരുന്ന് അരങ്ങേറും. പരിപാടിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച ഗായകന്‍ സുബീന്‍ ഗാര്‍ഗിന് ആദരമര്‍പ്പിക്കും.

വേദികള്‍ അഞ്ച്

വനിതാ ഏകദിന ലോകകപ്പിന്റെ 13-ാം പതിപ്പാണിത്. നവംബര്‍ രണ്ടിന് നടക്കുന്ന ഫൈനലോടുകൂടി അവസാനിക്കുന്ന ലോകകപ്പ് 34 ദിവസമായാണ് മടക്കുക. ഭാരതത്തിലെ നാല് വേദികളും ശ്രീലങ്കയിലെ കൊളംബോയിലുമായാണ് മത്സരങ്ങള്‍. ഗുവാഹത്തിക്ക് പുറമെ നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം, വിശാഖപട്ടണത്തെ എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയം, ഇന്‍ഡോറിലെ ഹോള്‍കര്‍ സ്റ്റേഡിയം എന്നിവ മത്സരങ്ങള്‍ക്ക് വേദിയാകും. കൊളംബോയില്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം.

എട്ട് ടീമുകള്‍

ആതിഥേയരെന്ന നിലയില്‍ വേദി നിശ്ചയിക്കപ്പെട്ടപ്പോള്‍ തന്നെ ഭാരതം യോഗ്യത ഉറപ്പച്ചു. 2022-2025 ഐസിസി വനിതാ ചാമ്പ്യന്‍ഷിപ്പുകളില്‍ മുന്നിലെത്തിയ അഞ്ച് ടീമുകള്‍ സ്വാഭാവിക യോഗ്യത നേടി. നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ശ്രീലങ്ക ടീമുകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബംഗ്ലാദേശും പാകിസ്ഥാനും യോഗ്യതാ മത്സരത്തിലൂടെ ലോകകപ്പില്‍ ഉള്‍പ്പെട്ടു.

ആകെ 31 മത്സരങ്ങള്‍

ഫൈനല്‍ ഉള്‍പ്പെടെ 31 മത്സരങ്ങളാണ് ആകെ നടക്കുക. എട്ട് ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന പ്രാഥമിക റൗണ്ടില്‍ 28 കളികള്‍. പോയിന്റ് അടിസ്ഥാനത്തില്‍ മുന്നിലെത്തുന്ന നാല് ടീമുകള്‍ സെമിയില്‍ പ്രവേശിക്കും. ഒക്ടോബര്‍ 26ന് പ്രാഥമിക ഘട്ടം അവസാനിക്കും. പിന്നാലെ 29, 30 തീയതികളിലായി സെമി. നവംബര്‍ രണ്ടിന് ഫൈനല്‍.

ഫൈനല്‍ വേദി മാറിയേക്കും

നിലവില്‍ നവി മുംബൈ ആണ് കലാശപ്പോരിനുള്ള വേദിയായി നിശ്ചയിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ ഫൈനലിലെത്തിയാല്‍ വേദി കൊളംബോ ആയിരിക്കും. പാക് ടീം ഭാരതത്തിലെത്തി കളിക്കാന്‍ തയ്യാറാവാത്തതിനാലാണ് ഇത്. സെമി മത്സരങ്ങള്‍ രണ്ടും ഭാരതത്തിലാണ് പക്ഷെ പാകിസ്ഥാന്‍ സെമിക്ക് യോഗ്യത നേടിയാല്‍ ഒരു മത്സരം കൊളംബോയില്‍ നടത്തേണ്ടിവരും.

കിരീട നേട്ടത്തില്‍ മുന്നില്‍ ഓസീസ്

1973 മുതലാണ് ഏകദിന വനിതാ ലോകകപ്പ് ക്രിക്കറ്റ് ആരംഭിച്ചത്. പ്രഥമ ലോകകപ്പ് ഇംഗ്ലണ്ട് നേടി. ഇതുവരെ നടന്ന 12 ലോക കിരീടങ്ങളില്‍ ഏഴിലും ജേതാക്കളായി ഓസ്‌ട്രേലിയ മുന്നില്‍ നില്‍ക്കുന്നു. നിലവിലെ ചാമ്പ്യന്‍ ടീമും ഓസ്‌ട്രേലിയ തന്നെ. നാല് തവണ ലോക കിരീടം നേടിയ ഇംഗ്ലണ്ട് ആണ് രണ്ടാമത്. ന്യൂസിലന്‍ഡ് ഒരു തവണ ജേതാക്കളായിട്ടുണ്ട്.
ഓസ്‌ട്രേലിയ- 1978, 1982, 1988, 1997, 2005, 2013, 2022
ഇംഗ്ലണ്ട്- 1973, 1993, 2009, 2017
ന്യൂസിലന്‍ഡ്- 2000

Tags: Women's Cricket World Cup 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.