Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കരൂർ റാലി ദുരന്തം : വിജയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2025, 05:41 am IST
inIndia

കരൂർ : തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിയിൽ ഉണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നതിനിടെ, സംഘാടകരും വിജയ്‌യും നേരിട്ട് നിയമപരമായ ഉത്തരവാദിത്തത്തിന് വിധേയരാകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.

പാർട്ടി പൊലീസിന് നൽകിയ അപേക്ഷയിൽ, യോഗത്തിൽ 10,000 പേർ മാത്രമേ പങ്കെടുക്കുകയുള്ളൂ എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, സ്ഥലത്തെത്തിയത് 2 ലക്ഷത്തോളം ആളുകളാണ്. കൂടാതെ, യോഗ വേദി പരമാവധി 60,000 പേർക്കു മാത്രമേ ഉൾക്കൊള്ളാവൂ എന്ന എൻജിനീയറുടെ റിപ്പോർട്ടും അവഗണിക്കപ്പെട്ടു. അരലക്ഷം പേർക്ക് മാത്രമേ സുരക്ഷിതമായി ഉൾക്കൊള്ളാവുന്ന സ്ഥലത്ത് നാലിരട്ടി ആളുകളെ നിറച്ചത് തന്നെ ദുരന്തത്തിനുള്ള മുഖ്യ കാരണം എന്നു പൊലീസ് വിലയിരുത്തുന്നു.

പ്രഖ്യാപിച്ച സമയത്തേക്കാൾ മണിക്കൂറുകൾ വൈകിയാണ് വിജയ് എത്തിയത്. ഇതോടെ കരൂർ പട്ടണം മുഴുവൻ സ്തംഭിക്കുകയും, മണിക്കൂറുകളോളം കത്തുന്ന വെയിലിൽ ജനങ്ങളെ കാത്തുനിർത്തുകയും ചെയ്തു. സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ പാർട്ടിയും നേതാക്കളും ഗുരുതരമായ വീഴ്ച വരുത്തിയതായി പൊലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

റാലി വേദിയിലെ സുരക്ഷാ ക്രമീകരണങ്ങളിലും സംവിധാനങ്ങളിലും ഗുരുതരമായ വീഴ്ചകളുണ്ടായെന്ന് ആരോപണം ശക്തമാണ്. നിയന്ത്രണം നഷ്ടപ്പെട്ട ജനക്കൂട്ടം ട്രാൻസ്ഫോർമറുകളിലും മരങ്ങളിലും കെട്ടിടങ്ങളിലുമൊക്കെ കയറിയിരുന്നു. അനുമതിയില്ലാത്ത കുട്ടികളും പ്രായമായവരും സമ്മേളന വേദിയിൽ എത്തിയതോടെ സാഹചര്യം കൂടുതൽ വഷളായി.

സംഭവത്തെ തുടർന്ന് പ്രസംഗം പൂർത്തിയാക്കാതെ വിജയ് കാരവാനിലേക്ക് മടങ്ങി ചെന്നൈയിലേക്ക് തിരിച്ചെത്തി. വിജയ്‌യുടെ വസതിക്ക് മുന്നിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ, സുരക്ഷാ വീഴ്ചകളിൽ പാർട്ടി നേതൃത്വത്തിനും വിജയ്‌ക്കും നേരിട്ട് ഉത്തരവാദിത്തമുണ്ടെന്ന നിലപാടാണ് പൊലീസ് എടുത്തിരിക്കുന്നത്. അതിനാൽ വിജയ്‌ക്കെതിരെ നിയമനടപടികൾ ആരംഭിക്കാൻ സാധ്യതയുണ്ട്.

മുൻ സമ്മേളനങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്ത സംഭവങ്ങൾ ആവർത്തിച്ചതായി റിപ്പോർട്ടുകളുണ്ട്. വിക്രവാണ്ടിയിലെ ആദ്യ സമ്മേളനത്തിൽ വെള്ളവും ഭക്ഷണവും പോലും ലഭിക്കാതെ നിരവധി പേർ ബുദ്ധിമുട്ടിയിരുന്നു. തിരുച്ചിറപ്പള്ളിയിൽ അനുമതിയില്ലാതെ നടത്തിയ വിജയ്‌യുടെ റോഡ് ഷോ നഗരത്തെ സ്തംഭിപ്പിക്കുകയും, നാഗപട്ടണത്ത് പ്രവർത്തകർ തള്ളിക്കയറിയപ്പോൾ വിവാഹ മണ്ഡപത്തിന്റെ മതിൽ തകർന്നു വീഴുകയും ചെയ്തിരുന്നു.

കരൂരിലെ ദുരന്തം ഇതിന്റെ പരമാവധി രൂപമാണ്. ഇത്തരം ആവർത്തിച്ച സുരക്ഷാ വീഴ്ചകൾ വിജയ്‌ക്കെതിരായ കേസിന് അടിസ്ഥാനം നൽകുന്നുവെന്നാണ് വിലയിരുത്തൽ.

മരണ സംഖ്യ ഉയരുന്ന സാഹചര്യത്തിൽ പ്രതികരിച്ച് പ്രസിഡന്റ് വിജയ്. എക്സിലൂടെയാണ് വിജയ്യുടെ പ്രതികരണം. ‘എന്റെ ഹൃദയം തകർന്നിരിക്കുന്നു; അസഹനീയമായ വേദനയിലും ദുഃഖത്തിലും ആണ് ഞാൻ. കരൂരിൽ ജീവൻ നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.’ എന്നാണ് വിജയ് പ്രതികരിച്ചത്.

Tags: #VijayCampaign
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസുമായി ടിവികെ അടുക്കുന്നോ? കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ ചക്രവര്‍ത്തിയുമായി കൂടിക്കാഴ്‌ച്ച നടത്തി ടിവികെ നേതാവ് വിജയ്

India

രണ്ട് ദിവസത്തേക്ക് പാർട്ടി പരിപാടികൾ റദ്ദാക്കി തമിഴ്നാട് ബിജെപി ഘടകം ; ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഒന്നിച്ച് നിൽക്കണമെന്ന് തമിഴിസൈ സൗന്ദരരാജൻ

India

കരൂർ ദുരന്തം: അനുമതി 10,000 പേർക്ക് , എത്തിയത്‌ 2 ലക്ഷം; അപകടകാരണം നിയന്ത്രണം നഷ്ടപ്പെട്ട ജനക്കൂട്ടം

India

തമിഴഗ വെട്രി കഴകം നേതാവ് നടന്‍ വിജയ് പങ്കെടുത്ത റാലിയില്‍ തിരക്കില്‍ പെട്ട് 39 പേര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.