തലശേരി: സിപിഎം പ്രവർത്തകനായ
മാനന്തേരി ചൂണ്ടയിൽ വാഴയിൽ ഹൗസിൽ ഗോപാലന്റെ മകൻ ഒണിയൻ പ്രേമനെ (45) കൊലപ്പെടുത്തിയ കേസിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജ് കെ.ടി. നിസാർ അഹമ്മദ് 9 ബിജെപി ആർഎസ്എസ് പ്രവർത്തകരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു. കേസിൽ ആകെ പത്ത് പ്രതികളാണ് ഉണ്ടായിരുന്നത്.കേസിലെ രണ്ടാം പ്രതിയായ എ.ബി.വി.പി. നേതാവ് ശ്യാമപ്രസാദിനെ 2015 ജനുവരി 19 ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകർ കൊലപ്പെടുത്തിയിരുന്നു.
2005 ഫെബ്രു 25 ന് രാത്രി 9:10 ന് മാനന്തേരി ചിറ്റാരിപ്പറമ്പ് ടൗണിലെ പീതാംബരൻ ടീ ഷോപ്പിനു മുന്നിൽ റോഡിൽ നിൽക്കുകയായിരുന്ന പ്രേമനെ
രാഷ്‌ട്രീയ വിരോധം വെച്ച് ബി.ജെ.പി, ആർ.എസ്.എസ്. പ്രവർത്തകരായ പത്തോളം പേർ ഗൂഢാലോചന നടത്തി കാറിലും ബൈക്കിലും വന്ന് ഇരുകാലുകൾ വെട്ടിപരിക്കേൽപ്പിക്കുകയും തുടർന്ന് കൂത്തുപറമ്പ് സഹകരണ ആശുപത്രിയിലും തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ട പ്രേമൻ പിറ്റേന്ന് രാവിലെ 7 മണിയോടെ തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു എന്നാണ് പ്രൊസിക്യൂഷൻ കേസ്സ്.
കേസിൽ ബിജെപി ആർഎസ്എസ് പ്രവർത്തകരായ 10 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഈ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌ത ഉടനെ യു.എ.പി.എ. വകുപ്പുകൾ കൂടി ചേർത്തായിരുന്നു അന്വേഷണം നടത്തിയിരുന്നതെങ്കിലും അന്വേഷണത്തിന്റെ അന്തിമഘട്ടത്തിൽ യു.എ.പി.എ. വകുപ്പ് നിലനിൽക്കില്ലെന്ന് കണ്ട് കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നു.
കേസിലെ എഫ്ഐആർ പ്രകാരം പേരുപറഞ്ഞ ഏഴു പ്രതികളിൽ ആറ് പ്രതികളും സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡി. വൈ.എസ്.പി.വി വിശ്വനാഥൻ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
സിപിഎം നേതാക്കൾ നൽകിയ ലിസ്റ്റ് പ്രകാരം സംഭവം നടന്നതിന്റ പിറ്റേന്ന് 14 മണിക്കൂറിനു ശേഷം രാവിലെ 11 മണിക്ക് സിപിഎം പ്രവർത്തകനായ ആലക്കാട് സജീവൻ എന്നയാളാണ് ഈ കേസിൽ പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകിയത്.
സിപിഎം പാർട്ടി നൽകിയ ലിസ്റ്റ് പ്രകാരമാണ് കേസിൽ പ്രതികളെ ചേർത്തിരിക്കുന്നത് സംഭവ സമയത്ത് സംഭവ സമയത്ത് ആക്ഷേപം ഉണ്ടായിരുന്നു. എഫ്ഐആറിൽ പേരുപറഞ്ഞ പ്രതികൾ ആരും തന്നെ സംഭവസ്ഥലത്തോ സമയത്തോ പരിസരത്തോ ഉണ്ടായിട്ടില്ല എന്ന് വ്യക്തമായതിനെ തുടർന്നാണ് ബിജെപി ആർഎസ്എസിന്റെ സ്ഥലത്തെ പ്രധാന പ്രവർത്തകരെയും ചുമതലയുള്ളവരെയും കേസിലേക്ക് പ്രതി പട്ടികയിൽ ചേർക്കുകയാണ് ഉണ്ടായത്.
കേസിൽ പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പി. എസ്. ഈശ്വരൻ, അഡ്വ.പി.പ്രേമരാജൻ, അഡ്വ.ടി.സുനിൽകുമാർ, എന്നിവരാണ് ഹാജരായത്.
സ്പെഷൽ പ്രോസിക്യൂട്ടറായി അഡ്വ. വിനോദ് കുമാർ ചമ്പോള നാണ് ഹാജരായത്.














