Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധി സാഡിസ്റ്റോ? സുരക്ഷ നല്‍കുന്ന കമാന്‍ഡോകളെ പിന്നാലെ ഓടിക്കുന്ന രാഹുല്‍ ഗാന്ധി….ഇയാള്‍ എങ്ങിനെയാണ് ജനങ്ങളെ സ്നേഹിക്കും?

രാഹുല്‍ ഗാന്ധിക്ക് സുരക്ഷ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ സുരക്ഷാ ഗാര്‍ഡുകളെ നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് ഈ സുരക്ഷ. പക്ഷെ രാഹുല്‍ ഗാന്ധി ഈ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ വിലവെയ്‌ക്കാറില്ലെന്ന് മാത്രമല്ല, പലപ്പോഴും അവരെ അപമാനിക്കുന്നതും പതിവാക്കിയിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2025, 06:55 pm IST
in India
ബീഹാറിലെ പൂര്‍ണ്ണിയയില്‍ വോട്ട് അധികാര്‍ യാത്രയുടെ ഭാഗമായി ബുള്ളറ്റില്‍ യാത്ര പുറപ്പെടുന്ന രാഹുല്‍ ഗാന്ധിക്ക് പിന്നാലെ ഓടാന്‍ തുടങ്ങുന്ന രണ്ട് ബ്ലാക്ക് ക്യാറ്റുകള്‍

ബീഹാറിലെ പൂര്‍ണ്ണിയയില്‍ വോട്ട് അധികാര്‍ യാത്രയുടെ ഭാഗമായി ബുള്ളറ്റില്‍ യാത്ര പുറപ്പെടുന്ന രാഹുല്‍ ഗാന്ധിക്ക് പിന്നാലെ ഓടാന്‍ തുടങ്ങുന്ന രണ്ട് ബ്ലാക്ക് ക്യാറ്റുകള്‍

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിക്ക് സുരക്ഷ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ സുരക്ഷാ ഗാര്‍ഡുകളെ നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് ഈ സുരക്ഷ. പക്ഷെ രാഹുല്‍ ഗാന്ധി ഈ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ വിലവെയ്‌ക്കാറില്ലെന്ന് മാത്രമല്ല, പലപ്പോഴും അവരെ അപമാനിക്കുന്നതും പതിവാക്കിയിരിക്കുന്നു.

ഈയിടെ ബീഹാറില്‍ ബുള്ളറ്റില്‍ കയറിയുള്ള വോട്ട് അധികാര്‍ യാത്രാവേളയിലാണ് എന്‍എസ് ജി കമാന്‍ഡോകള്‍ അപമാനം നേരിട്ടത്. പൊടുന്നനെ ബുള്ളറ്റില്‍ കയറി രാഹുല്‍ ഗാന്ധി യാത്രയാകുമ്പോള്‍ ഇവര്‍ അക്ഷരാര്‍ത്ഥത്തില്‍ ബുദ്ധിമുട്ടിലാകുന്നത് കാണാം. ഒരാള്‍ രാഹുല്‍ ഗാന്ധി ഓടിക്കുന്ന ബൈക്കിന്റെ പിന്‍സീറ്റില്‍ വലിഞ്ഞുകയറി ഇരിക്കുന്നുണ്ട്. പക്ഷെ അല്‍പനേരം കഴിഞ്ഞപ്പോള്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവ് വന്ന് ഇയാളെ ഇറക്കിവിട്ട് രാഹുലിന്റെ ബൈക്കിന് പിന്നില്‍ കയറിയിരിപ്പായി.

എന്‍എസ് ജി കമാന്‍ഡോകള്‍ക്ക് രാഹുല്‍ ഗാന്ധി വാഹനം അനുവദിച്ചാല്‍ മാത്രമേ ഒപ്പം പോകാനാകൂ. അതല്ലെങ്കില്‍ അവര്‍ എന്ത് ചെയ്യും? രാഹുല്‍ ഗാന്ധി ബീഹാറിലെ പൂര്‍ണിയയില്‍ ബൈക്കില്‍ കയറി യാത്രയാകുമ്പോള്‍ ഈ പാവങ്ങല്‍ പിന്നാലെ ഓടുന്നത് കാണാം. എത്ര നേരം രാഹുല്‍ ഗാന്ധി അവരെ ഓടിച്ചു എന്നറിയില്ല. ബൈക്കില്‍ സുഖമായി യാത്ര ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ പിന്നാലെ കിതച്ചുകൊണ്ട് ഓടുന്ന എന്‍എസ് ജി കമാന്‍ഡോകളെ കാണുമ്പോള്‍ സങ്കടം തോന്നും. വാസ്തവത്തില്‍ ഒരു നേതാവ് എന്താണ് ചെയ്യേണ്ടത്? തനിക്ക് സുരക്ഷ നല്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ മാനിക്കാനെങ്കിലും തയ്യാറാവണം. അത് ചെയ്യാന്‍ തയ്യാറാവാത്ത, അവരെ അപമാനിക്കാന്‍ തയ്യാറാവുന്ന രാഹുല്‍ ഗാന്ധിക്ക് പാവപ്പെട്ട ജനങ്ങളെ സ്നേഹിക്കാന്‍ കഴിയുമോ? തന്റെ പിന്നാലെ എന്‍എസ് ജി കമാന്‍ഡോകള്‍ കിതച്ച് ഓടുന്നുണ്ട് എന്നറിഞ്ഞുകൊണ്ട് തന്നെ അവരെ ഗൗനിക്കാത്ത രാഹുല്‍ ഗാന്ധി സാഡിസ്റ്റാണോ എന്ന് പലരും സംശയം പ്രകടിപ്പിക്കുന്നു.

വയനാട്ടില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തിയപ്പോഴും രാഹുല്‍ ഗാന്ധി ഇതേ രീതിയിലാണ് കമാന്‍ഡോകളോട് പെരുമാറിയത്. വയനാട്ടില്‍ എത്തിയശേഷം റാലിയില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി ജീപ്പിലായിരുന്നു. ജീപ്പിലാകട്ടെ കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ തിങ്ങിനിറഞ്ഞിരിക്കുന്നു. ജീപ്പ് അടുത്ത കവലയിലേക്ക് കുതിക്കുകയാണ്. പിന്നാലെ പ്രവര്‍ത്തകര്‍ ബൈക്കിലും. എന്‍ എസ് ജി കമാന്‍ഡോകള്‍ രാഹുല്‍ ഗാന്ധിക്ക് പിന്നാലെ ഓടുകയായിരുന്നു. അവര്‍ മറ്റെന്ത് ചെയ്യും? അവര്‍ക്ക് കൂടെ യാത്ര ചെയ്യാന്‍ ഒരു ഓട്ടോറിക്ഷയെങ്കിലും നല്‍കാന്‍ ആരും തയ്യാറല്ല.

ഇസെഡ് പ്ലസ് സുരക്ഷയാണ് രാഹുല്‍ ഗാന്ധിക്ക് നല്‍കുന്നത്. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ (എന്‍ എസ് ജി) ആണ് സുരക്ഷ നല്‍കുന്ന ടീമില്‍ ഉള്ളത്. സിആര്‍പിഎഫിനാണ് ഇതിന്റെ ഉത്തരവാദിത്വം. സുരക്ഷാ ഉദ്യോഗസ്ഥരെ വിലവെയ്‌ക്കാത്ത രാഹുല്‍ ഗാന്ധിയുടെ പല രീതികളും സിആര്‍പിഎഫിനെ അസ്വസ്ഥരാക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി വിദേശയാത്രകള്‍ക്ക് പോകുമ്പോള്‍ മുന്‍കൂട്ടി അറിയിക്കാറില്ല എന്നതാണ് സിആര്‍പിഎഫിന്റെ പുതിയ തലവേദന.

കഴിഞ്ഞ ആറ് തവണ വിദേശയാത്രകള്‍ നടത്തിയപ്പോഴും രാഹുല്‍ ഗാന്ധി അത് അറിയിച്ചില്ലെന്നാണ് സിആര്‍പിഎപ് വിമര്‍ശിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് സിആര്‍പിഎഫ് കത്തയച്ചിരിക്കുകയാണ്. സുരക്ഷ നല്‍കുന്നതിന് ഒരു പ്രൊട്ടോക്കോള്‍ ഉണ്ട്. അതനുസരിച്ച് യാത്രാവിവരങ്ങള്‍ മുന്‍കൂട്ടി സിആര്‍പിഎഫിനെ അറിയിക്കേണ്ടതുണ്ട്. എങ്കിലേ സിആര്‍പിഎഫിന് രാഹുല്‍ ഗാന്ധിയുടെ സുരക്ഷ സംബന്ധിച്ച് മുന്നൊരുക്കം നടത്താനാകൂ.

മറ്റുള്ളവരെ അറിയിക്കാന്‍ കഴിയാത്ത രഹസ്യയാത്രകള്‍ രാഹുല്‍ ഗാന്ധി നടത്തുന്നു എന്ന് വേണം കരുതാന്‍. പൊതുവേ രാഹുല്‍ ഗാന്ധി അമേരിക്കയിലെ സമാന്തര അധികാരശൃംഖലയായ ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധിയാണെന്ന വിമര്‍ശനം സജീവമാണ്. ഇന്ത്യയില്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്ന ഡീപ് സ്റ്റേറ്റ് പകരക്കാരനായി കണ്ടുവെച്ചിരിക്കുന്നത് രാഹുല്‍ ഗാന്ധിയെ ആണ്. ബിജെപി സര്‍ക്കാരിനും മോദിയ്‌ക്കും എതിരെ പല ടൂള്‍ കിറ്റുകളും ഡീപ് സ്റ്റേറ്റ് തയ്യാറാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധിയുമായി രഹസ്യ കേന്ദ്രങ്ങളില്‍ ഇവര്‍ കൂടിക്കാഴ്ചകള്‍ നടത്താറുണ്ടെന്നും വിമര്‍ശനമുണ്ട്. ഇത്തരം രഹസ്യകൂടിക്കാഴ്ചകള്‍ക്ക് പോകുന്നത് കൊണ്ടാണോ രാഹുല്‍ ഗാന്ധി അക്കാര്യം സിആര്‍പിഎഫിനെ അറിയിക്കാത്തത് എന്ന ചോദ്യവും ഉയരുന്നു. മറ്റൊന്ന് രാഹുല്‍ ഗാന്ധിയുടെ രഹസ്യ ജീവിതമാണ്. അദ്ദേഹം കൊളംബിയയിലെ ഒരു യുവതിയെ വിവാഹം കഴിച്ചിട്ടുള്ളതായി ഈയിടെ ബ്ലിറ്റ്സ് വാരിക ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ചിത്രങ്ങള്‍ സഹിതമുള്ള ഈ റിപ്പോര്‍ട്ടിനെതിരെ ഗാന്ധി കുടുംബം നിയമപോരാട്ടത്തിനൊന്നും മുന്നോട്ട് വന്നിട്ടില്ല. ഈ കൊളംബിയക്കാരിയെ കാണാനാണ് രാഹുല്‍ ഗാന്ധി തന്റെ വിദേശയാത്രകള്‍ രഹസ്യമാക്കി വെയ്‌ക്കുന്നത് എന്നതാണ് മറ്റൊരു വിമര്‍ശനം. രണ്ടായാലും സിആര്‍പിഎഫിന് ഇത് തീരാത്തലവേദന സൃഷ്ടിക്കുകയാണ്. കാരണം രാഹുല്‍ ഗാന്ധിയുടെ ജീവന്‍ അപകടത്തില്‍പ്പെട്ടാല്‍ ഇതേ കോണ്‍ഗ്രസുകാര്‍ മോദിയെയാണ് കുറ്റപ്പെടുത്തുക.

Tags: NSG commandosRahul GandhicongressCRPFMallikarjun Khargesecurity protocolVote Adhikar Yatrablack cats
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.