Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശിവാജിനഗർ മെട്രോ സ്റ്റേഷന് ‘സെന്റ് മേരി’ എന്ന പേര് നൽകാനുള്ള നിർദ്ദേശത്തെച്ചൊല്ലിയുള്ള വിവാദം കനക്കുന്നു ; ശങ്കർ നാഗിന്റെ പേരിലാവണമെന്ന് സോഷ്യൽ മീഡിയ 

1980 കളിൽ മറ്റ് രാജ്യങ്ങളിലെ മെട്രോ റെയിൽ ശൃംഖലകളെക്കുറിച്ച് ശങ്കർ നാഗ് വിശദമായി പഠനം നടത്തിയിരുന്നു. കൂടാതെ ബെംഗളൂരുവിൽ ഒരു നഗര റെയിൽ ഗതാഗത സംവിധാനത്തിനായും അദ്ദേഹം ശക്തമായി വാദിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2025, 12:21 pm IST
in India

ബെംഗളൂരു : കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിലെ ശിവാജി നഗർ മെട്രോ സ്റ്റേഷന് സെന്റ് മേരിയുടെ പേര് നൽകാനുള്ള നിർദ്ദേശത്തെച്ചൊല്ലിയുള്ള വിവാദം കനക്കുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഈ തീരുമാനത്തെ ജനങ്ങൾ ശക്തമായി എതിർത്തു. ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചകൾ തകൃതിയായി നടക്കുന്നുണ്ട്. അന്തരിച്ച കന്നഡ നടനും സംവിധായകനുമായ ശങ്കർ നാഗിന്റെ പേര് മെട്രോ സ്റ്റേഷന് നൽകാത്തത് എന്തുകൊണ്ടാണെന്നാണ് ആളുകൾ ചോദിക്കുന്നത്.

തിങ്കളാഴ്ച സെന്റ് മേരീസ് ബസിലിക്കയിൽ നടന്ന വാർഷിക ആഘോഷത്തിനിടെ വരാനിരിക്കുന്ന പിങ്ക് ലൈൻ സ്റ്റേഷന് സെന്റ് മേരീസിന്റെ പേര് നൽകുമെന്നത് സർക്കാർ പരിഗണിക്കുമെന്ന് ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോയ്‌ക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നൽകിയതോടെയാണ് ഈ ചർച്ച ആരംഭിച്ചതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സമയത്ത് ബസിലിക്കയുടെ നവീകരണത്തിനുള്ള സാമ്പത്തിക സഹായവും മുഖ്യമന്ത്രി സിദ്ധരാമയ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നിർദ്ദേശം കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നും ശരിയായ നടപടിക്രമങ്ങൾക്കനുസരിച്ച് അഭ്യർത്ഥന പരിഗണിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

അതേ സമയം ശിവാജിനഗർ ഏരിയ എംഎൽഎ റിസ്വാൻ അർഷാദ് ദേശീയ മാധ്യമത്തോട് ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി പറഞ്ഞു. മെട്രോ സ്റ്റേഷന് ശിവാജിനഗർ സെന്റ് മേരീസ് എന്ന് പേരിടാൻ ഞാൻ ഔദ്യോഗികമായി നിർദ്ദേശിക്കുന്നു. സമ്പന്നമായ ചരിത്രമുള്ള ഐക്കണിക് സെന്റ് മേരീസ് ബസിലിക്കയുടെ ബഹുമാനാർത്ഥമാണിത്. ശിവാജിനഗർ ബസ് ഡിപ്പോയ്‌ക്ക് സമീപമാണ് ബസിലിക്ക സ്ഥിതി ചെയ്യുന്നത്, യാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ടാകില്ല.ശങ്കർ നാഗിന്റെ പേരിൽ പേരിടാൻ കഴിയുന്ന നിരവധി സ്റ്റേഷനുകൾ വരുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു.

ആരായിരുന്നു ശങ്കർ നാഗ് ?

കന്നഡ ഭാഷയിലെ പ്രശസ്ത നടനും സംവിധായകനുമായിരുന്നു ശങ്കർ നാഗ്. 1980 കളിൽ മറ്റ് രാജ്യങ്ങളിലെ മെട്രോ റെയിൽ ശൃംഖലകളെക്കുറിച്ച് ശങ്കർ നാഗ് വിശദമായി പഠനം നടത്തിയിരുന്നു. കൂടാതെ ബെംഗളൂരുവിൽ ഒരു നഗര റെയിൽ ഗതാഗത സംവിധാനത്തിനായും അദ്ദേഹം ശക്തമായി വാദിച്ചിരുന്നു. ബെംഗളൂരുവിനെ സിംഗപ്പൂർ പോലെയാക്കാൻ ശങ്കർ നാഗ് ആഗ്രഹിച്ചിരുന്നുവെന്ന് ആളുകൾ പറയുന്നു. ഇക്കാരണത്താലാണ് ഈ സ്റ്റേഷന് അദ്ദേഹത്തിന്റെ പേരിടണമെന്ന നിർദ്ദേശവുമായി ജനങ്ങൾ മുന്നോട്ട് വന്നത്.

Tags: BengaluruControversyKarnatakaChief Minister Siddaramaiahmetro stationSt. MaryShankar Nag
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

Kerala

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

India

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.