Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ലക്ഷ്മീപുരം മാര്‍ക്കറ്റില്‍ പൊളിച്ചു മാറ്റല്‍ ടെണ്ടര്‍ നാടകം; പലതവണ ലേലമുറപ്പിച്ചവര്‍ തുക അടയ്‌ക്കാതെ മുങ്ങി

ഹരി ജി. ശാര്‍ക്കരbyഹരി ജി. ശാര്‍ക്കര
Aug 22, 2025, 09:12 am IST
inThiruvananthapuram
വിവാദത്തില്‍ കിടക്കുന്ന വലിയകട ലക്ഷ്മീപുരം മാര്‍ക്കറ്റ് കെട്ടിടത്തിന്റെ റോഡിലുള്ള ഭാഗം

വിവാദത്തില്‍ കിടക്കുന്ന വലിയകട ലക്ഷ്മീപുരം മാര്‍ക്കറ്റ് കെട്ടിടത്തിന്റെ റോഡിലുള്ള ഭാഗം

ചിറയിന്‍കീഴ്: തകര്‍ന്നു വീഴാറായ ചിറയിന്‍കീഴ് ലക്ഷമീപുരം മാര്‍ക്കറ്റ് പൊളിച്ചു മാറ്റല്‍ വിവാദത്തില്‍. കോണ്‍ട്രാക്ട് പിടിച്ചവര്‍ കാശടയ്‌ക്കാതെ മുങ്ങുകയും തുടര്‍ ലേലങ്ങളില്‍ ബിനാമികളെ ഉപയോഗിച്ച് ലേലം പിടിച്ച് അതിന്റെയും തുകയടക്കാതെ മുടക്കുന്നതായാണ് ആരോപണം.

കഴിഞ്ഞ മാസമാണ് അപകടഭീതി ഉയര്‍ത്തി തകര്‍ന്നു വീഴാറായ വലിയകട ലക്ഷ്മീപുരം മാര്‍ക്കറ്റ് കെട്ടിടം പൊളിച്ചു നീക്കുന്നതിനായി നോട്ടീസ് നല്‍കിയത്. ഇതോടെ ചിറയിന്‍കീഴിലെ ഇടതുപ്രവര്‍ത്തകനും പൊളിച്ചു മാറ്റല്‍ ലോബികളും രംഗപ്രവേശം നടത്തി. ലേലത്തില്‍ പങ്കെടുത്തവരാരും ലേലം വിളിക്കാതിരിക്കുകയും ഒരു കോണ്‍ട്രാക്ടര്‍ ഒരു ലക്ഷത്തി ഇരുപത്തൊമ്പതിനായിരം രൂപയ്‌ക്ക് ലേലം കൈക്കലാക്കുകയും ചെയ്തു. ലേലത്തിനെത്തിയ മറ്റുള്ളവര്‍ ലേലത്തില്‍ പങ്കെടുക്കാതിരക്കാന്‍ പ്രതിഫലം വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്.

നിയമമനുസരിച്ച് പഞ്ചായത്ത് സമിതി അംഗീകരിച്ചാല്‍ മാത്രമേ ലേലം ഉറപ്പിക്കുകയുള്ളു. എന്നാല്‍ പണ്ടകശ്ശാല മാര്‍ക്കറ്റ് കെട്ടിടം പൊളിച്ചു മാറ്റിയത് 7 ലക്ഷത്തിന് മുകളിലായിരുന്നുവെന്നും അതിനേക്കാള്‍ വലിപ്പമുള്ള രണ്ടു കെട്ടിടങ്ങള്‍ അടങ്ങുന്ന വലിയ കട മാര്‍ക്കറ്റ് തുശ്ചമായ തുകയ്‌ക് നല്‍കേണ്ടന്നും പ്രതിപക്ഷ പാര്‍ട്ടി മെമ്പര്‍മാര്‍ വാദിച്ചതിനെ തുടര്‍ന്ന് ലേലം അസാധുവാക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും ലേലത്തില്‍ വയ്‌ക്കുകയും പത്തു ലക്ഷത്തി രണ്ടായിരത്തിനും, പത്തു ലക്ഷത്തി ആയിരത്തിനും ഒന്നും രണ്ടും സ്ഥാനത്തു വന്നവര്‍ ലേലം വിളിക്കുകയും ചെയ്തു. എന്നാല്‍ പഞ്ചായത്ത് സമിതി ലേലം ഉറപ്പിച്ചപ്പോള്‍ ലേലവിളിച്ചവര്‍ തുക കെട്ടിവയ്‌ക്കാതെ മുങ്ങുകയായിരുന്നു. തുടര്‍ന്ന് പത്രപരസ്യങ്ങള്‍ നല്‍കി മൂന്നാമത് ടെണ്ടര്‍ വിളിച്ചപ്പോഴും പൊളിക്കല്‍ ലോബിയുടെ ആള്‍ക്കാര്‍ രംഗപ്രവേശം ചെയ്തു. 11 ലക്ഷത്തിന് ടെണ്ടര്‍ വച്ച ആള്‍ക്ക് ടെണ്ടര്‍ ഉറപ്പിച്ചു. അയാളും തുക അടയ്‌കാതെ മുങ്ങുകയായിരുന്നു.

അഞ്ച് ലക്ഷത്തി ഇരുപത്തി ഒന്നായിരത്തി മുന്നൂറ്റി അമ്പത്തിമൂന്ന് രൂപ ക്വട്ടേഷന്‍ നല്‍കിയ നിര്‍മ്മാല്യം ബിള്‍ഡേഴ്‌സിന് പഞ്ചായത്ത് സമിതി നിയമപ്രകാരം ക്വട്ടേഷന്‍ ഉറപ്പിക്കുകയും അവര്‍ അന്‍പത് ശതമാനം തുക അടക്കുകയും ചെയ്തു. ഇതോടെ ഇടതുപക്ഷ നിര്‍മ്മാണ ലോബി തടസനാടകങ്ങളുമായ് ഇറങ്ങി. ലേല നാടകത്തില്‍ ഒത്തു കളിച്ച സിപിഎം ഭരണ സമിതിയും ഉദ്യോഗസ്ഥരും പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് റീ ലേലം ചെയ്യേണ്ട അവസ്ഥയില്‍ എത്തുകയായിരുന്നു. ആദ്യ ലേലം പിടിച്ചയാള്‍ കോടതിയെ സമീപിച്ചിരിക്കുന്നുവെന്നും പറയുന്നു. രണ്ട് ദിവസത്തിനകം എഗ്രിമെന്റ് വച്ച് പൊളിച്ചു മാറ്റല്‍ ആരംഭിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ഇടതുപക്ഷത്തിന് വേണ്ടപ്പെട്ടവര്‍ക്കല്ല ഇപ്പോള്‍ ടെണ്ടര്‍ ലഭിച്ചതെന്ന കാരണത്താല്‍ പഞ്ചായത്ത് നിയന്ത്രിക്കുന്ന ഇടതുപക്ഷവും ഉദ്യോഗസ്ഥരും കെട്ടിടം പൊളിക്കല്‍ ലോബിയും ചേര്‍ന്ന് ഇനിയും മാര്‍ക്കറ്റ് കെട്ടിടം പൊളിക്കുന്നത് തടസം നില്‍ക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍

ആദ്യ ലേലം ഉറപ്പിക്കാതെ വന്നസമയത്ത് മാര്‍ക്കറ്റ് കെട്ടിടത്തിന്റെ പാരപ്പറ്റ് ഇടിഞ്ഞു വീണിരുന്നു. ഇത് സ്വാഭാവികമായുണ്ടായ അപകടമല്ലെന്നും ഇടതുപക്ഷത്തിനുവേണ്ടി രംഗത്തിറങ്ങിയ നിര്‍മ്മാണ ലോബി പാരപ്പറ്റ് പൊളിച്ചിട്ട് ഭീതി പടര്‍ത്തിയതാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

യാത്രക്കാര്‍ നില്‍ക്കുന്ന ഭാഗത്തെ കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തെ പാരപ്പറ്റ് തകര്‍ത്തെന്നാണ് ആരോപണം. തനിയെ പൊളിഞ്ഞു വീണുവെന്ന് പറയപ്പെടുന്ന ഭാഗമാണ് ആ കെട്ടിടത്തിലെ ഏറ്റവും ഉറപ്പുള്ള ഭാഗം. തകര്‍ന്നു തുടങ്ങിയെന്ന ഭീതി പടര്‍ത്തി ലേലം കുറഞ്ഞ തുകക്ക് കൈക്കലാക്കുക യായിരുന്നു ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യമെന്നും സംശയമുണ്ട്.

Tags: ChirayinkeezhuLocal NewsLakshmipuram marketDemolition tender
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

Kerala

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

Kerala

ചിറയിൻകീഴിൽ ബിജെപി സ്ഥാനാർഥിയുടെ വീട് കത്തിക്കാൻ ശ്രമം; കതകിന് തീ പിടിച്ചു, പിന്നിൽ ഹെല്‍മറ്റും റെയിന്‍ കോട്ടും ധരിച്ചെത്തിയ രണ്ടു പേർ

കരുംകുളം പഞ്ചായത്തിലെ പരണിയം കാവുനട ജനകീയ റോഡ് തകര്‍ന്ന നിലയില്‍
Thiruvananthapuram

പരണിയം കാവുനട ജനകീയ റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍

അരുവിപ്പുറത്ത് സര്‍ക്കാര്‍ നിര്‍മിക്കുന്ന സാംസ്‌കാരിക നിലയത്തിന്റെ നിര്‍മ്മാണം നിലച്ചപ്പോള്‍
Kerala

അരുവിപ്പുറത്ത് സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന സാംസ്‌കാരിക നിലയത്തിന്റെ നിര്‍മ്മാണം പാതിവഴിയില്‍

പുതിയ വാര്‍ത്തകള്‍

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.