തിരുവനന്തപുരം: ഗായകന്‍ വേടന്‍ സെക്സ് മാനിയാക്കാണെന്ന സംശയം ബലപ്പെടുത്തുന്ന രീതിയിലാണ് ചില വെളിപ്പെടുത്തല്‍ വന്നുകൊണ്ടിരിക്കുന്നത്. ഡോക്ടറായ യുവതി വേടനില്‍ നിന്നും അനുഭവിച്ച നിരന്തരമായ ലൈംഗിക പീഢനങ്ങള്‍ ക്രൂരമാണെന്ന് അവര്‍ നേരിട്ട് യൂട്യുബ് ചാനലുകളിലും വെളിപ്പെടുത്തിയിരിക്കുകയാണ്.
എന്നാല്‍ യുവതി വേടനെതിരെ നല്‍കിയ ശാരീരിക പീഢനത്തിന്റെ കഥകള്‍ ക്രൂരമാണ്. ഒരു സെക്സ് മാനിയാക്കിന്റെ രീതിയിലുള്ള പീഢനമാണ് വേടന്‍ നടത്തുന്നതെന്ന് മനോരോഗവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കനബീസ്, സിന്തറ്റിക് ഡ്രഗ് എന്നിവ എടുത്താണ് പല സമയങ്ങളിലുംവേടന്‍ ഈ യുവതിയെ ലൈംഗികചൂഷണത്തിന് വിധേയമാക്കിയതെന്ന് പറയുന്നു. തന്നെ വിവാഹം കഴിക്കുമെന്ന പ്രതീക്ഷയിലാണ് ഇതെല്ലാം സഹിച്ചിരുന്നതെന്നും യുവതി പറയുന്നു. ഇപ്പോള്‍ യുവതിക്കെതിരെ ഫോണ്‍വഴി വധഭീഷണികള്‍ ഉയരുന്നതായി പരാതികള്‍ ഉണ്ട്. വേടനെ വൈകാതെ പൊലീസ് അറസ്റ്റ് ചെയ്തേക്കും. മറ്റ് ചില പെണ്‍കുട്ടികളും വേടനെതിരെ ലൈംഗിക പീഡന പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ്.
കഴിഞ്ഞ കുറെ നാളുകളായി ഇടത് നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും വേടനെ മാതൃകയാക്കി പൊക്കിപ്പിടിക്കുകയും വേടന്റെ ഗാനം സര്‍വ്വകലാശാലയില്‍ പാഠ്യവിഷയമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നവരാണ്. കോണ്‍ഗ്രസ് നേതാക്കളായ ടി.എന്‍. പ്രതാപനും ഷാഫി പറമ്പിലും ചേര്‍ന്ന് തൃശൂര്‍ ജില്ലയിലെ തളിക്കുളത്ത് നല്‍കിയ സ്വീകരണം വലിയ തോതിലാണ് കോണ്‍ഗ്രസ് സംഘടന തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലാക്കി പ്രചരിപ്പിച്ചത്. വേടന് ബൗണ്‍സര്‍മാരുടെ സുരക്ഷയൊരുക്കിയാണ് മറ്റൊരു കൂട്ടര്‍ വേദികളില്‍ നിന്നും വേദികളിലേക്ക് കൊണ്ടുനടന്നിരുന്നത്.
വേടന്‍ എന്ന പേര് വന്നതിന് കാരണം കാട്ടില്‍ പോയി മൃഗങ്ങളെ വേട്ടയാടിയതിനാലാണെന്നും യുവതി വെളിപ്പെടുത്തുന്നു. ഗുരുതരമായ ആരോപണമാണ് ഇത്. നേരത്തെ പുലിപ്പല്ല് കഴുത്തില്‍ അണിഞ്ഞതിന്റെ പേരില്‍ വേടനെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഒരു യൂട്യുബ് ചാനല്‍ നടത്തിയ യുവതിയുമായുള്ള അഭിമുഖം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയാണ്. വേടനെ സമൂഹത്തില്‍ നല്ല പിടിപാടുള്ള സംഘമാണ് ഒളിപ്പിക്കുന്നതെന്നും ആരോപണമുണ്ട്. കാരണം ഇക്കുറി അറസ്റ്റ് ചെയ്താല്‍ എളുപ്പത്തില്‍ ജാമ്യം ലഭിക്കാനും സാധ്യതയില്ലെന്നും നിമയവിദഗ്ധര്‍ പറയുന്നു.
















