Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനെ ആരോഗ്യ മേഖലയിലെ സുപ്രധാന സ്ഥാപനമാക്കും, 255 പുതിയ തസ്തികള്‍ കൂടി അനുവദിച്ചു – രാജീവ് ചന്ദ്രശേഖര്‍

സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന വിധത്തില്‍ മികച്ച ചികിത്സ ഉറപ്പാക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഈ തസ്തികകള്‍ സൃഷ്ടിച്ചിട്ടുള്ളത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2025, 07:10 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം : ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ പുതുതായി നിര്‍മ്മിച്ച ആശുപത്രി ബ്ലോക്കിലേക്കായി 255 പുതിയ തസ്തികകള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് ന്യൂറോ സര്‍ജറി, കാര്‍ഡിയോവാസ്‌കുലര്‍ ഗവേഷണം, അനുബന്ധ മേഖലകള്‍ എന്നിവയുടെ ആഗോള കേന്ദ്രമായി ശ്രീചിത്ര ഉയര്‍ന്നുവരുന്നതിന് ആക്കം കൂട്ടുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനപ്രകാരം (PMSSY) പുതിയ തസ്തികകള്‍ അനുവദിച്ചത്.

102 നഴ്സിംഗ് ഓഫീസര്‍മാരെയും 57 സീനിയര്‍ റസിഡന്റുകളെയുമാണ് നിയമിക്കുക. കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സമീപകാലത്തെ ഏറ്റവും വലിയ നിയമന നടപടികളില്‍ ഒന്നായിരിക്കും ഇത്.
നഴ്‌സുമാരടക്കം ഈ മേഖലയിലുള്ളവരുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകളെ തുടര്‍ന്ന്, കേന്ദ്ര മന്ത്രിമാരായ ജെ ജെ.പി. നദ്ദയുമായും, ഡോ. ജിതേന്ദ്ര സിംഗുമായും നിരവധി തവണ താന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. തുടര്‍ന്ന്, സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന വിധത്തില്‍ മികച്ച ചികിത്സ ഉറപ്പാക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഈ തസ്തികകള്‍ സൃഷ്ടിച്ചിട്ടുള്ളത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആയിരക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സയും പരിചരണവും ഉറപ്പ് വരുത്തുന്നൊരു സുസ്ഥിര സ്വാശ്രയ മാതൃകയിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുക. ന്യൂറോ സര്‍ജറി, കാര്‍ഡിയോ വാസ്‌കുലര്‍ റിസര്‍ച്ച് തുടങ്ങിയ മേഖലകളില്‍ ആഗോള കേന്ദ്രമെന്ന നിലയിലേക്കുള്ള ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വളര്‍ച്ചയെ ഇത് വേഗത്തിലാക്കും. ഇതിനു പുറമെ ചികിത്സയ്‌ക്കുള്ള കാലതാമസം ഒഴിവാക്കാനും, നിലവിലുള്ള ആശുപത്രിയിലെ തിരക്ക് കുറയ്‌ക്കാനും അടിയന്തര ചികിത്സ എളുപ്പത്തില്‍ ലഭ്യമാക്കാനും ഈ സ്ഥാപനത്തിലൂടെ കഴിയും.

ന്യൂറോ സര്‍ജറി, കാര്‍ഡിയോവാസ്‌കുലര്‍ ഗവേഷണം, അനുബന്ധ മേഖലകള്‍ എന്നിവയുടെ ആഗോള കേന്ദ്രമായി ശ്രീചിത്ര ഉയര്‍ന്നുവരുന്നതിന് ഈ നിയമനങ്ങള്‍ ആക്കം കൂട്ടും. പുതിയ ബ്ലോക്ക് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ നിര്‍ധനരായ രോഗികള്‍ക്ക് ആഗോള നിലവാരത്തിലുള്ള പ്രത്യേക പരിചരണ സൗകര്യങ്ങള്‍ ലഭ്യമാകുകയും അതുവഴി ഏവര്‍ക്കും മെച്ചപ്പെട്ട ചികിത്സ ലഭിക്കും

പുതിയ നിയമന പ്രക്രിയകള്‍ ആരംഭിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പില്‍ നിന്നുള്ള ഉത്തരവ് ശ്രീ ചിത്ര ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. ജൂണ്‍ 26-ന് ശാസ്ത്ര സാങ്കേതിക വകുപ്പില്‍ നിന്നുള്ള അറിയിപ്പ് പ്രകാരം ശ്രീ ചിത്രയിലെ പുതിയ ആശുപത്രി ബ്ലോക്കിനായി അംഗീകരിച്ച അധിക മാനവശേഷിയിലുള്‍പ്പെടുന്നതാണ് ഈ നിയമനം.

പുതുതായി സൃഷ്ടിക്കപ്പെട്ട തസ്തികകള്‍ : 102 നഴ്സിംഗ് ഓഫീസര്‍മാരുടെ തസ്തികകള്‍, 18 സീനിയര്‍ നഴ്സിംഗ് ഓഫീസര്‍മാര്‍, 17 അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, 57 സീനിയര്‍ റസിഡന്റ്സ്, 5 യുഡിസി, 2 സ്റ്റെനോഗ്രാഫര്‍ കം ടൈപ്പിസ്റ്റ് , 2 ഫാര്‍മസിസ്റ്റ് (ഗ്രേഡ് II), അനസ്‌തേഷ്യ, കാര്‍ഡിയോളജി, റേഡിയോളജി, ന്യൂറോ, മറ്റ് പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ 30 ടെക്നീഷ്യന്‍മാര്‍, 4 പെര്‍ഫ്യൂഷനിസ്റ്റുകള്‍, 2 മെഡിക്കല്‍ സോഷ്യല്‍ സര്‍വീസ് ഓഫീസര്‍മാര്‍ (ഗ്രേഡ് II), 2 ജൂനിയര്‍ ഫിസിയോ തെറാപ്പിസ്റ്റുകള്‍, 2 അസിസ്റ്റന്റ് ഡയറ്റീഷ്യന്‍മാര്‍, 1 ജൂനിയര്‍ മെഡിക്കല്‍ റെക്കോര്‍ഡ് ഓഫീസര്‍, 1 ജൂനിയര്‍ ഓഡിയോളജിസ്റ്റ്/സ്പീച്ച് തെറാപ്പിസ്റ്റ്, 4 ജൂനിയര്‍ എഞ്ചിനീയര്‍മാര്‍, 1 പ്രോഗ്രാമര്‍, 2 അഡ്മിന്‍/അക്കൗണ്ട്‌സ് അസിസ്റ്റന്റ് ഓഫീസര്‍മാര്‍, 1 അസിസ്റ്റന്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ഓഫീസര്‍, 1 ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (പീഡിയാട്രിക്), 1 മെഡിക്കല്‍ ഓഫീസര്‍ (യോഗ & ആയുഷ്) എന്നീ തസ്തികകളില്‍ നിയമനത്തിനാണ് നിലവില്‍ അംഗീകാരം നല്‍കിയിട്ടുള്ളത്.

2025 ഫെബ്രുവരി 20 ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തതിനുശേഷം ആദ്യ ഘട്ടമെന്ന നിലക്കാണ് 255 പുതിയ തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ,ജെ പി നദ്ദ, ഡോ. ജിതേന്ദ്ര സിംഗ് എന്നിവര്‍ കേരളത്തിന് നല്‍കുന്ന കരുതലിന് ഉദാഹരണമാണ് ഇത്- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കേരളത്തിന് വേണ്ടത് സാധാരണക്കാരായ ജനങ്ങളെ മുന്നില്‍ക്കണ്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങളാണ് .അല്ലാതെ കേരളം ഒന്നാം നമ്പറെന്നത് പോലുള്ള പൊള്ളയായ മുദ്രാവാക്യങ്ങളല്ല. ആവശ്യത്തിന് ജീവനക്കാരും ഉപകരണങ്ങളും മരുന്നുകളുമില്ലാത്ത ആശുപത്രികളും തകര്‍ന്ന കെട്ടിടങ്ങളും അടങ്ങുന്ന നിലവിലെ യാഥാര്‍ഥ്യങ്ങളെ മറച്ചുവച്ചുള്ള പിആര്‍ പ്രചാരണങ്ങളിലും കാര്യമില്ല. ഇതെല്ലാം മാറിയെ തീരൂ. അത് മാറുകയും ചെയ്യുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു..

ബിജെപിയുടെ ‘വികസിത കേരളം’ എന്ന കാഴ്ചപ്പാടില്‍ വേരൂന്നിയതും, എല്ലാ പൗരന്മാര്‍ക്കും താങ്ങാനാവുന്നതും ലോകോത്തരവുമായ പരിചരണം ഉറപ്പാക്കുന്നതുമായൊരു ആരോഗ്യ സുരക്ഷാ സംവിധാനമാണ് നമുക്ക് ആവശ്യം. കേരളത്തെ ചേര്‍ത്തുപിടിക്കുന്ന കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ജെ പി നദ്ദയ്‌ക്കും നന്ദി പ്രകടിപ്പിക്കുന്നതായും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

 

Tags: neuroSree Chithra InstituteCardiacnarendramodiRajeev ChandrasekharhealthappointmentJP Nadda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Food

ദിനചര്യയില്‍ ഈ മൂന്ന് സാധനങ്ങൾ ഉൾപ്പെടുത്തിയാൽ നിങ്ങൾക്ക് പത്ത് വർഷം ആയുസ്സ് കൂടും

Health

ഈ ആറ് സുഗന്ധവ്യഞ്ജനങ്ങൾ ആഹാര ക്രമത്തിൽ ഉൾപ്പെടുത്തിയാൽ രക്ത സമ്മർദ്ദം നിയന്ത്രിക്കാം

Health

മെലിഞ്ഞവർ വിഷമിക്കേണ്ട, തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

പുതിയ വാര്‍ത്തകള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.