Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണത്തില്‍ തെളിയുന്ന രാമകഥാ വൈവിധ്യ സൂചന

രാമകഥയുടെ ലോകപര്യടനം: 3

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Aug 3, 2025, 06:03 am IST
in Samskriti

രാമാവതാരങ്ങളും രാമകഥാവിഷ്‌കാരങ്ങളും എണ്ണിത്തീര്‍ക്കാനാവില്ലെന്ന് വ്യക്തമാക്കുന്ന ഒരു ഉപകഥ രാമായണത്തില്‍ തന്നെയുണ്ട്. ഒരിക്കല്‍ അയോദ്ധ്യയിലെ രാജധാനിയില്‍ സിംഹാസനത്തിലിരിക്കുകയായിരുന്ന രാമന്റെ കൈയില്‍ നിന്നും മോതിരം താഴേക്ക് ഊര്‍ന്നു വീണു. മോതിരം ഭൂമിയില്‍ പതിച്ചതോടെ അവിടെ ഒരു ദ്വാരം രൂപപ്പെടുകയും മോതിരം അതുവഴി താഴേക്ക് പോയി മറയുകയും ചെയ്തു. അടുത്ത് നിന്നിരുന്ന ഹനുമാനോട് രാമന്‍ അത് കണ്ടെത്താന്‍ പറയുന്നു. ശരീരം ചെറുതാക്കാനും വലുതാക്കാനും സിദ്ധിയുള്ള ഹനുമാന്‍ തന്റെ ശരീരം തീരെ ചെറുതാക്കി ആ ദ്വാരത്തിലൂടെ താഴേക്കിറങ്ങി. മോതിരം തേടി ഏറെ ദൂരം താണ്ടിയ ഹനുമാന്‍ എത്തിച്ചേര്‍ന്നത് പാതാളലോകത്തിലാണ്. അവിടുത്തെ ഭടന്മാര്‍ ഈ വാനരനെ പിടിച്ച് പാതാളരാജാവിന്റെ മുന്നില്‍ ഹാജരാക്കി.

താന്‍ രാമഭക്തനായ ഹനുമാനാണെന്നും അദ്ദേഹത്തിന്റെ മോതിരം താഴേക്ക് ഊര്‍ന്നുവീണ് പാതാളത്തിലെത്തിയിട്ടുണ്ടെന്നും അത് കൊണ്ടുപോകാനാണ് വന്നതെന്നും ഹനുമാന്‍ അറിയിച്ചു. അപ്പോള്‍ പാതാള രാജാവ് ഒരു വലിയ തളികയെടുത്ത് ഹനുമാന്റെ മുന്നില്‍ വച്ചു. അതില്‍ നിറയെ മോതിരങ്ങളായിരുന്നു. ഇതില്‍ ഏതാണ് നിന്റെ രാമന്റെ മോതിരമെന്ന് കണ്ടെത്താന്‍ പറഞ്ഞു.

എന്നാല്‍ ഹനുമാന്‍ നോക്കിയപ്പോള്‍ തളികയിലെ മോതിരങ്ങളെല്ലാം ഒരുപോലെയായിരുന്നു. ആയിരക്കണക്കിന് രാമാംഗുലീയങ്ങള്‍! എന്തുചെയ്യണമെന്നറിയാതെ ഹനുമാന്‍ കുഴങ്ങി. അപ്പോള്‍ പാതാളരാജാവ് പറഞ്ഞു: ‘എല്ലാം രാമന്റെ മോതിരങ്ങള്‍ തന്നെ. വിവിധ കാലങ്ങളിലെ വിവിധ രാമന്മാര്‍ ധരിച്ച മോതിരങ്ങള്‍. ഓരോ തവണയും അവതാരദൗത്യം പൂര്‍ത്തിയാക്കി രാമന്‍ ഭൂമിയില്‍ നിന്ന് നിഷ്‌ക്രമിക്കുമ്പോള്‍ മോതിരം വിരലില്‍ നിന്ന് ഊര്‍ന്നുവീഴുകയും അത് പാതാളത്തിലെത്തിച്ചേരുകയും ചെയ്യും. ആ മോതിരങ്ങളാണിവ. നീ തിരിച്ച് ഭൂമിയിലെത്തുമ്പോഴേക്കും രാമന്‍ തന്റെ ശരീരം ഉപേക്ഷിച്ചുകഴിഞ്ഞിട്ടുണ്ടാകും.’ ഹനുമാന്‍ ഭൂമിയില്‍ തിരിച്ചെത്തിയ പ്പോഴേക്കും രാമന്‍ അദ്ദേഹത്തിന്റെ അവതാരദൗത്യം പൂര്‍ത്തിയാക്കി മഹാവിഷ്ണുവില്‍ വിലയം പ്രാപിച്ചുകഴിഞ്ഞിരുന്നു.

മാപ്പിള രാമായണം

നാടായ നാട്ടിലെല്ലാം രാമായണത്തിന് പുതിയ ആവിഷ്‌കാരങ്ങളുണ്ടായപ്പോള്‍ കേരളത്തിലുമുണ്ടായി പുതിയൊരു രാമായണം. കേരളത്തിലെ മുസ്‌ളീം ജനതയുടെ സാഹിത്യരൂപമായ മാപ്പിളപ്പാട്ട് രീതിയിലുള്ള  മാപ്പിളരാമായണം. വാമൊഴിയായി പ്രചരിച്ചിരുന്ന അജ്ഞാതകര്‍തൃകമായ മാപ്പിളരാമായണം ശേഖരിച്ചത് വടകരയിലെ ടി.എച്ച്. കുഞ്ഞിരാമന്‍ നമ്പ്യാരാണ്. 1976-ല്‍ ഈ കൃതി ജനശ്രദ്ധയില്‍ കൊണ്ടുവന്നതാകട്ടെ സാഹിത്യകാരനായ ഡോ. എം.എന്‍. കാരശ്ശേരിയും.
ശൂര്‍പ്പണഖാ തിരുപ്പുറപ്പാട്, ഹനുമാന്‍ ലങ്കയില്‍, സംഭാഷണം എന്നീ തലക്കെട്ടുകളിലായാണ് കുഞ്ഞിരാമന്‍ നമ്പ്യാര്‍ മാപ്പിളരാമായണം ശേഖരിച്ചത്. കേരളത്തിലെ മുസ്‌ളീം ജീവിതവുമായി രാമായണകഥാപാത്രങ്ങളെ ഇതില്‍ ബന്ധിപ്പിക്കുന്നത് രസകരമാണ്. ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതിലൂടെ മാപ്പിളരാമായമത്തിന് വിദേശത്തും പ്രശസ്തി ലഭിച്ചു.  ഡോ. കാരശ്ശേരിയുടെ സഹായത്തോടെ ജോണ്‍ റിച്ചാഡ്‌സണ്‍ ഫ്രീമാന്‍ എന്ന ഇംഗ്‌ളീഷുകാരനാണ് പരിഭാഷ നിര്‍വ്വഹിച്ചത്.

(അവസാനിച്ചു).

 

Tags: ramayanaDevotionalRama stories
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വീടിന്റെ ഐശ്വത്തിനും ഭാഗ്യത്തിനും നിലവിളക്ക് കത്തിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Samskriti

ഗൂഗിള്‍ പേ ‘കൈനീട്ട’മാകുമ്പോള്‍

Samskriti

ദശപുഷ്പം; അതിവിശിഷ്ടമായ ദേവതാ സാന്നിദ്ധ്യങ്ങളാണ് ദശപുഷ്പങ്ങള്‍

Samskriti

ജ്യോതിഷവും നക്ഷത്രങ്ങളും

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ച് മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.