Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആരണ്യകാണ്ഡം –  കബന്ധഗതി

ദിവസം 13   

ഡോ. സുകുമാര്‍ കാനഡbyഡോ. സുകുമാര്‍ കാനഡ
Jul 29, 2025, 04:06 am IST
inSamskriti

തുടർന്ന് ദക്ഷിണദിലേക്ക് സഞ്ചരിക്കുന്നതിനിടയിൽ, രാമനും ലക്ഷ്മണനും ഭയാനകമായ രൂപത്തിൽ അടുത്തുവരുന്ന ഒരു കബന്ധനെ, കണ്ടുമുട്ടി.  തലയില്ലാത്ത, കൈകാലുകൾ മാത്രമുള്ള ഭീകര സത്ത്വം! കബന്ധൻ അവരെ ആക്രമിക്കാനടുത്തപ്പോൾ അവർ സ്വപ്രതിരോധത്തിനായി പെട്ടെന്നവന്റെ  അവന്റെ നീണ്ട കൈകൾ മുറിച്ചുകളഞ്ഞു. വേദനയിൽ, കബന്ധൻ അവർ ആരാണെന്ന് ചോദിച്ചു. രാമൻ അവരുടെ ചരിതം പറഞ്ഞപ്പോൾ, കബന്ധൻ തന്റെ കഥയും  വെളിപ്പെടുത്തി. ഒരിക്കൽ ഒരു ദിവ്യഗന്ധർവ്വനായിരുന്ന കബന്ധൻ സ്വന്തം സൗന്ദര്യത്തിൽ അഹങ്കരിച്ച്  ഋഷി അഷ്ടാവക്രന്റെ വൈരൂപ്യത്തെ കളിയാക്കി മുനിയുടെ ശാപം വാങ്ങി. അങ്ങിനെയാണീ വിചിത്രമൃഗരൂപത്തിലേക്ക് മാറിയത്.  രാക്ഷസരൂപിയായി കലഹിച്ചു കഴിഞ്ഞിരുന്ന അവൻ

ഒരിക്കൽ ഇന്ദ്രനുമായുള്ള  യുദ്ധത്തിൽ തോറ്റപ്പോഴാണ് അവന്റെ തല ഉടലിനുള്ളിലേയ്‌ക്ക് അടിച്ചടക്കപ്പെട്ട് കബന്ധനായത്. ഋഷി പ്രവചിച്ചതുപോലെ രാമന്റെ ആഗമനം അവനെ ശാപത്തിൽ നിന്ന് മോചിപ്പിച്ചു.

കബന്ധന്റെ  അഭ്യർത്ഥന പാലിച്ച്, രാമൻ തന്നെ അവന്റെ ശവം സംസ്കരിച്ചു. ചിതയിൽ നിന്ന് കബന്ധന്റെ രൂപത്തിന് പകരം അവന്റെ അലൗകികപ്രഭയോടെയുള്ള ഗന്ധർവ്വരൂപം ഉയർന്നുവന്ന് രാമന് മുന്നിൽ നമസ്കരിച്ച്, ശ്രീരാമനെ വിരാട്പുരുഷനായി, എല്ലാ നിലനില്പുകളുടേയും നിതാന്ത സാക്ഷിയായിക്കണ്ട് സ്തുതിചെയ്തു. സ്വർഗ്ഗത്തിലേക്ക് ഉയർന്നുപോകുതിന് മുമ്പ്, ഗന്ധർവ്വൻ രാമനോട് മാതംഗമുനിയുടെ ആശ്രമം സന്ദർശിക്കാൻ നിർദ്ദേശിച്ചു. അവിടെയാണ് അതീവഭക്തയായ ശബരി രാമന്റെ വരവിനായി ഏറെ നാളായി കാത്തിരിക്കുന്നത്.

ശബരീമോക്ഷം

രാമവും ലക്ഷ്മണനും ശബരിയുടെ ആശ്രമത്തിലേക്ക് പുറപ്പെട്ടു. അവിടെ, രാമഭക്തയായ ശബരി, കണ്ണീർ ചൊരിഞ്ഞ്, അതീവസന്തോഷത്തോടെ ഫലമൂലാദികൾ കൊണ്ടുവന്ന് അവരെ സ്വാഗതം ചെയ്തു സൽക്കരിച്ചു. കാട്ടുജാതിക്കാരിയായിരുന്നിട്ടും വനത്തിൽ തപസ്സുചെയ്യുന്ന ഋഷിമാരെ സേവിക്കാൻ അവൾ ജീവിതം മുഴുവനും ചിലവഴിച്ചുവന്നു. അവളുടെ ഭക്തിയിൽ സന്തുഷ്ടരായ ഋഷിമാർ, ശ്രീരാമനെ നേരിട്ട് കാണുവാനിടയാകുമ്പോൾ അവളുടെ ജീവിതലക്ഷ്യം പൂർത്തിയാകുമെന്ന് അനുഗ്രഹിച്ച് ഉറപ്പ് നല്കിയിരുന്നു. ഇപ്പോൾ, രാമന്റെ ദിവ്യസാന്നിദ്ധ്യത്തിൽ അവൾ ഏറെ ആഹ്ലാദിച്ചു. ഭക്തിയില്ലെങ്കിൽ ഒരുവന്റെ ഉന്നതകുലജന്മമോ, പണ്ഡിത്യമോ, ആചാരങ്ങളോ ഒന്നും തന്നെ ഭഗവദ് പ്രസാദം  ലഭിക്കാൻ ഉത്തകുകയില്ലതന്നെ.

ശബരിയുടെ ഭക്തിയിലും വിനയത്തിലും സന്തുഷ്ടനായ രാമൻ, കരുണയോടെ അവളുമായി സത്സംഗം ചെയ്തു. “ഞാൻ ഭക്തരുടെ ഇടയിൽ ജാതിയോ ലിംഗമോ വേർതിരിച്ചറിയുന്നില്ല. ഏകാഗ്രമായ സ്നേഹവും ഭക്തിയും മാത്രമാണ് അവരെ എന്റെയടുക്കൽ കൊണ്ടുവരുന്നത്. ഭക്തിമാർഗ്ഗം  മോക്ഷത്തിലേക്കുള്ള ഏറ്റവും ഉന്നതമായ പാതയാണ്.” ഭക്തി വളർത്താനായി രാമൻ ഒൻപത് വഴികൾ ശബരിക്ക് വിവരിച്ചു കൊടുത്തു.  സത്സംഗം തേടുക, ഭഗവദ് കഥകളും അപദാനങ്ങളും കേൾക്കുകയും ആലപിക്കുകയും ചെയ്യുക, ഭഗവാന്റെ മഹിമകളെപ്പറ്റി സദാ ധ്യാനിക്കുക, ഭഗവദുപദേശങ്ങൾ പിന്തുടരുക, ആചാരങ്ങൾ ആത്മാർത്ഥമായി പാലിക്കുക, ധാർമ്മികജീവിതം നയിക്കുക, ഭഗവാന്റെ നാമം ധ്യാനിക്കുകയും ജപിക്കുകയും ചെയ്യുക, എല്ലാ ജീവികളോടും കരുണയോടെ പെരുമാറുക, എല്ലാ ജീവാത്മാക്കളിലും അവരിലെ ദിവ്യതയെക്കണ്ട്  എല്ലാവരെയും തുല്യരായി കാണുക, എന്നിവയാണീ ഒൻപതു മാർഗ്ഗങ്ങൾ. ഈ പാതകൾ എല്ലാവർക്കും ഒരുപോലെ സ്വീകരിക്കാവുന്നതാണ്.

ജീവസാഫല്യം നേടി സംതൃപ്തയായ ശബരി, താൻ ദിവ്യദൃഷ്ടിയിലൂടെ കണ്ടതായ കാര്യങ്ങൾ  വെളിപ്പെടുത്തി. “സീതാദേവി ലങ്കയിലാണുള്ളത്.  രാമഭക്തിയിൽ ഉറച്ചു ദുഃഖിതയായി അവിടെയിരിക്കുന്നു. പമ്പാ നദിക്കരയിലെ ഋഷ്യമൂകപർവ്വതത്തിൽ നിവസിക്കുന്ന മർക്കടരാജാവ് സുഗ്രീവനെ കണ്ടുപിടിച്ച് അയാളുടെ സഹായം തേടിയാൽ ദേവിയെ കണ്ടെത്തുവാൻ കഴിയും. സുഗ്രീവനെ കണ്ട് അവനുമായി ഒരു സഖ്യം ഉണ്ടാക്കിയാൽ അവൻ അങ്ങയുടെ പരിശ്രമത്തിന് ഏറെ സഹായകരമാകും.” ജീവിതത്തിന്റെ ലക്ഷ്യം പൂർത്തിയാക്കിയ ശബരി, തന്റെ ഭൗതിക ശരീരം ഉപേക്ഷിച്ച്  പരംപൊരുളിൽ ലയിക്കുവാൻ തന്നെ അനുവദിക്കണമെന്ന് രാമനോട് അഭ്യർത്ഥിച്ചു. രാമന്റെ ആശീർവാദത്തോടെ, അവൾ തന്റെ മർത്ത്യശരീരം ഉപേക്ഷിച്ച് മോക്ഷം നേടി.

അങ്ങനെ, കരുണാമയനായ രാമൻ ജടായു പോലുള്ള ശക്തരെയും, കബന്ധനെയും ശബരിയേയും പോലുള്ള അധഃസ്ഥിതരെയും, മോചിപ്പിച്ചത്തിലൂടെ ഭക്തിമാത്രമാണ് നിത്യസ്വാതന്ത്ര്യത്തിനു നിദാനം എന്ന് നമ്മെ പഠിപ്പിക്കുന്നു. മൃഗമായാലും പക്ഷിയായാലും മനുഷ്യനായാലും, ഭഗവദ്കൃപയ്‌ക്ക് ഒരുവന്റെ രൂപമോ, പാണ്ഡിത്യമോ ഒന്നും തടസ്സമാവുന്നില്ല.

ഭഗവാൻ പരമശിവൻ, രാമകഥയിലെ ഈ പവിത്രമായ സംഭവങ്ങൾ പാർവതിക്ക് വിവരിച്ചുകൊടുത്തുകൊണ്ട്, ശുദ്ധഹൃദയത്തോടെ രാമനിലേക്ക് തിരിയുന്ന എല്ലാവരെയും രാമൻ ആത്മീയോന്നതിയിലേക്ക് നയിക്കുന്നതിന്റെ അത്യന്തം പ്രചോദനപ്രദമായ തത്ത്വങ്ങൾ  ഉദ്ബോധിപ്പിച്ചു. ഭക്തിയാൽ ഉള്ളംനിറഞ്ഞ പാർവതി, അത്ഭുതകരമായ രാമകഥയുടെ തുടർച്ച കേൾക്കാൻ ആകാംക്ഷയോടെ കാത്തിരുന്നു.

Tags: RamayanamSabariRamanRamayanam JeevamruthamKabandamLekshman
ഡോ. സുകുമാര്‍ കാനഡ
ഡോ. സുകുമാര്‍ കാനഡ
എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായഡോ. സുകുമാര്‍ കാനഡയുടെ കൃതികള്‍ ഭാരതത്തിന്റെ ആത്മീയവും തത്ത്വചിന്താപരവുമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയവയാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന ഇദ്ദേഹം കവിത, ലേഖനം, യാത്രാവിവരണം, പുനരാഖ്യാനം, വിവര്‍ത്തനം എന്നിവ ഉള്‍പ്പെടെ പതിനെട്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. സുകുമാര്‍, കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണല്‍ എഞ്ചിനീയറും പ്രോജക്റ്റ് മാനേജരുമാണ്. കാനഡയിലെ വാന്‍കൂവറില്‍ മൂന്നു പതിറ്റാണ്ടിലധികമായി താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ചീഫ് എഞ്ചിനീയറായും മാനേജറായും സേവനമനുഷ്ഠിക്കുന്നു. [email protected] [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

Entertainment

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

Samskriti

രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !

India

എഴുത്തുകാർ രാമായണത്തെ തുറന്ന മനസോടെ സമീപിക്കണം: ദന മറിയത്തിന്റെ ന സംഗീതലേലി സീതേചി കഥ പ്രകാശനം ചെയ്ത് ഭയ്യാജി ജോഷി

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.