Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ ശുഭാംശു ശുക്ലയ്‌ക്ക് വേണ്ടി ചെലവഴിച്ചത് 600 കോടി രൂപയോളം….അതാണ് ആവശ്യമുള്ളിടത്ത് പണമെറിയുന്ന ഇന്ത്യയുടെ ബുദ്ധി

നമ്മുടെ നാട്ടില്‍ നിരവധി പേര്‍ ദാരിദ്ര്യത്തില്‍ കഷ്ടപ്പെടുമ്പോള്‍ എന്തിനാണ് ഒരാളുടെ ബഹിരാകാശയാത്രയ്‌ക്ക് ഇത്രയും കോടികള്‍ പൊടിക്കുന്നത്? സാധാരണക്കാരുടെ ബുദ്ധിയില്‍ ഉദിക്കുന്ന ചോദ്യമാണിത്. പക്ഷെ ശാസ്ത്രത്തിലൂടെയാണ് ഒരു രാജ്യത്തിന് പല നിലകളില്‍ കുതിച്ച് വളരാന്‍ കഴിയൂ എന്ന് അറിയുന്ന ഭാരതം ആ വളര്‍ച്ചയ്‌ക്ക് വേണ്ടിത്തന്നെയാണ് ഈ തുക ചെലവഴിക്കുന്നത് എന്നറിയുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2025, 12:15 am IST
in India

ന്യൂദല്‍ഹി : നമ്മുടെ നാട്ടില്‍ നിരവധി പേര്‍ ദാരിദ്ര്യത്തില്‍ കഷ്ടപ്പെടുമ്പോള്‍ എന്തിനാണ് ഒരാളുടെ ബഹിരാകാശയാത്രയ്‌ക്ക് ഇത്രയും കോടികള്‍ പൊടിക്കുന്നത്? സാധാരണക്കാരുടെ ബുദ്ധിയില്‍ ഉദിക്കുന്ന ചോദ്യമാണിത്. പക്ഷെ ശാസ്ത്രത്തിലൂടെയാണ് ഒരു രാജ്യത്തിന് പല നിലകളില്‍ കുതിച്ച് വളരാന്‍ കഴിയൂ എന്ന് അറിയുന്ന ഭാരതം ആ വളര്‍ച്ചയ്‌ക്ക് വേണ്ടിത്തന്നെയാണ് ഈ തുക ചെലവഴിക്കുന്നത് എന്നറിയുക. അതുകൊണ്ടാണ് സമ്പന്നരായ മുസ്ലിം രാജ്യങ്ങള്‍ പലരും അവരുടെ സമ്പത്ത് തുലച്ചുകളയുമ്പോള്‍ ഇന്ന് 140 കോടി ജനങ്ങളുള്ള ഇന്ത്യ ബഹിരാകാശരംഗത്തും വ്യോമയാന രംഗത്തും മിസൈല്‍ രംഗത്തും ആണവായുധരംഗത്തും എല്ലാം വന്‍ശക്തിയായി മാറിയത് എന്നോര്‍ക്കുക.

സദ്ദാം ഹുസൈനും അമേരിക്കയും തമ്മിലുള്ള ഗള്‍ഫ് യുദ്ധകാലത്ത് മലയാളികള്‍ ചോദിച്ച ഒരു ചോദ്യം എന്തുകൊണ്ട് സദ്ദാം ഹുസൈന് ഒരു അണുബോംബുണ്ടാക്കാനായില്ല എന്നതാണ്. പത്ത് ആറ്റം ബോംബുകള്‍ ഉണ്ടാക്കാവുന്ന സമ്പത്തുള്ള ഇറാഖിന് ഒരു അണുബോംബുണ്ടാക്കാന്‍ സാധിക്കാത്തത് അവര്‍ സയന്‍സില്‍ വിശ്വസിക്കാത്തതു കൊണ്ട് ഗവേഷണ-പരീക്ഷണങ്ങളില്‍ വിശ്വസിക്കാത്തതുകൊണ്ടുമാണ്. പക്ഷെ ഭാരതത്തിന്റെ പാത വ്യത്യസ്തമാണ്. അത് പഠനത്തിനും ഗവേഷണത്തിനും പരീക്ഷണങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന സംസ്കാരമുള്ള രാഷ്‌ട്രമാണ്.

ശുഭാംശു ശുക്ലയെ പറഞ്ഞയക്കാനുള്ള സീറ്റ് എക്സിയോം 4ല്‍ ലഭിക്കുന്നതിന് 550 കോടിയോളം ചെലവാക്കി. മറ്റ് അനുബന്ധപരിശീലനങ്ങള്‍ക്ക് ചെലവാക്കിയ തുകയും കൂടി ചേര്‍ത്താല്‍ 600 കോടിയോളമായി. ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന് ഇന്ത്യ ചെലവഴിച്ചത് 615 കോടി രൂപ മാത്രമാണ്. പിന്നെ എന്തിനാണ് ശുഭാംശുവിനെ ബഹിരാകാശത്തേക്ക് അയയ്‌ക്കാന്‍ ഇത്രയ്‌ക്കധികം തുക ചെലവഴിച്ചു? പ്രത്യേകിച്ച് ചെലവ് കണക്കാക്കുന്നതില്‍ പിശുക്കു കാണിക്കുന്ന ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഇസ്രോ നടത്തിയത് ധൂര്‍ത്തല്ലേ?ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. പക്ഷെ ഒരു കാര്യം അറിയുക. ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ വളരെ വലുതാണ്. നാളെ നമ്മള്‍ ഒരു ഇന്ത്യക്കാരനെ ഇന്ത്യയില്‍ നിന്നുള്ള ഉപഗ്രഹത്തില്‍ ബഹിരാകാശത്തേക്ക് അയയ്‌ക്കാന്‍ പോവുകയാണ്. അതാണ് ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതി. ഇതിന് പരിചയസമ്പത്തുള്ള ഇന്ത്യക്കാരന്‍ വേണം. അതിനാവശ്യമായ അറിവുകള്‍ കൊണ്ടുവരാനാണ് ശുഭാംശു ശുക്ല പോയത്. ബഹിരാകാശയാത്ര നേരിട്ടനുഭവിച്ചതിന്റെ പരിചയസമ്പന്നതയും ബഹിരാകാശത്തെ ഭൂഗുരുത്വാകര്‍ഷണവും സ്വഭാവവും സംബന്ധിച്ച അറിവുകളും ഇന്ത്യയുടെ ജീവനുള്ള ആളെ ബഹിരാകാശത്തേക്ക് അയയ്‌ക്കുന്ന ഗഗന്‍ യാന്‍ ദൗത്യത്തിന് അത്യന്താപേക്ഷിതമാണ്. അമേരിക്കയുടെ ബരിഹാകാശദൗത്യത്തോടൊപ്പം ചേര്‍ന്ന് ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലേക്ക് പോയി തിരിച്ചുവന്നപ്പോള്‍ ശുഭാംശു ശുക്ല കൊണ്ടുവന്നത് അമൂല്യമായ അറിവുകളാണ്. നാളത്തെ ഇന്ത്യയുടെ ബഹിരാകാശസ്വപ്നങ്ങള്‍ക്കുള്ള ഇന്ധനമാണത്.

ഇന്ത്യയുടെ മണ്ണില്‍ നിന്നും ശുഭാംശു ശുക്ല നാളെ ഇന്ത്യന്‍ ഉപഗ്രഹത്തില്‍ ബഹിരാകാശയാത്രയ്‌ക്ക് പുറപ്പെടുമ്പോള്‍ ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്‌ക്കുന്ന കാര്യത്തിലും ആത്മനിര്‍ഭരത കൈവരിക്കും. നാളെ ഇന്ത്യ മനുഷ്യരെ ബരിഹാകാശത്തേക്ക് അയയ്‌ക്കുന്ന ഒരു വന്‍ശക്തിയായി മാറുമെന്നതില്‍ തര്‍ക്കമില്ല. പക്ഷെ ആ വലിയ ലക്ഷ്യത്തിലേക്ക് എത്താന്‍ ഇന്നത്തെ ഈ ഭാരിച്ച ചെലവുകള്‍ വഹിച്ചേ തീരും.

എന്താണ് ശുഭാംശു ശുക്ല ചെയ്തത്? അവര്‍ ഭൂമിയെ വലംവെച്ചു. ഭൂമിയുടെ പല ചിത്രങ്ങളും എടുത്തു. ശുക്ല ഏഴ് പരീക്ഷണങ്ങളാണ് ബഹിരാകാശത്ത് ഈ ദിവസങ്ങളില്‍ നടത്തിയത്. ഇന്ത്യയുടെ സ്പേസ് ഏജന്‍സിയായ ഇസ്രോ നടത്തിയ പരീക്ഷങ്ങളായിരുന്നു ഇവ. ബഹിരാകാശം എങ്ങിനെ ബയോളജിയെ ബാധിക്കുന്നു എന്നത് അറിയുന്നതായിരുന്നു ഒരു പരീക്ഷണം. അതുപോലെ ഭൂഗുരത്വാകര്‍ഷണത്തിന്റെ ഭാഗമായ മൈക്രോഗ്രാവിറ്റി എന്തെന്ന് പഠിക്കലായിരുന്നു മറ്റൊരു പരീക്ഷണം. ബഹിരാകാശത്ത് ശുഭാശു ശുക്ല ചെടികളും വിത്തുകളും വളര്‍ത്തി. ബഹിരാകാശത്ത് മനുഷ്യന്റെ മാംസപേശികള്‍ക്ക് എത്രത്തോളം ബലക്ഷയം ഉണ്ടാകും എന്ന് പഠിച്ചു. ബഹിരാകാശം എങ്ങിനെയാണ് നമ്മുടെ മാനസികാരോഗ്യത്തെയും വിജ്ഞാനമാര്‍ജ്ജിക്കാനുള്ള കഴിവിനെയും ബാധിക്കുന്നതെന്നും പഠിച്ചു. ഇതെല്ലാം ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന് നിര്‍ണ്ണായകമായ വെളിച്ചം പകരും.

എന്താണ് ഇന്ത്യയുടെ ഗഗന്‍ യാന്‍ ദൗത്യം? ഇന്ത്യക്കാരായ ബഹിരാകാശയാത്രികരെ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്തിക്കുക. അവിടെ മൂന്ന് ദിവസം ഇന്ത്യ അയയ്‌ക്കുന്ന ബഹിരാകാശയാത്രികള്‍ ചെലവഴിക്കും. ഇന്നുവരെ ഈ നേട്ടം ഉണ്ടാക്കിയത് മൂന്ന് രാഷ്‌ട്രങ്ങള്‍ മാത്രമാണ്. അമേരിക്ക, റഷ്യ, ചൈന. നാലാമത്തെ സ്ഥാനത്ത് ഇടം പിടിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഗഗന്‍യാന്‍ ദൗത്യത്തില്‍ ബഹിരാകാശത്തേക്ക് അയയ്‌ക്കുന്ന നാല് പേരില്‍ ഒരാള്‍ ശുഭാംശു ശുക്ലയാണ്. ബഹിരാകാശത്തെത്തുന്ന യാത്രികന് ശരീരത്തില്‍ നിന്നും തത്സമയം എത്ര മാംസപേശീനഷ്ടം ഉണ്ടാകും? അപ്രതീക്ഷിതമായി ബഹിരാകാശത്ത് എത്തുന്ന ബാക്ടീരിയകളോട് എങ്ങിനെ പ്രതികരിക്കണം? എന്തെങ്കിലും എമര്‍ജന്‍സി ബഹിരാകാശത്ത് ഉണ്ടായാന്‍ എങ്ങിനെ നേരിടണം? ബഹിരാകാശത്തിലെ ഉറക്കത്തിന്റെ ഗതിചക്രം എങ്ങിനെയായിരിക്കും? തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് 600 കോടി ചെലവില്‍ ശുഭാംശു ശുക്ല കൊണ്ടുവന്നിരിക്കുന്നത്.

Tags: ScienceGaganyaanIndian astronautShubhanshu ShuklaAxiom4Space dreamsISRO
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും (ഫയല്‍)
India

ഐഎസ്ആര്‍ഒയുടെ നിര്‍ണായക കണ്ടെത്തല്‍; ചന്ദ്രന്റെ ഉപരിതലത്തില്‍ രണ്ട് പാളികള്‍

India

ഭാരത-നോര്‍വേ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ധാരണ

India

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.