രത്‌ലം : മുഹറം ഘോഷയാത്രയ്‌ക്കിടെ രാജ്യത്ത് പലയിടങ്ങളിലും അക്രമം . മധ്യപ്രദേശിൽ ‘ഹിന്ദു രാഷ്‌ട്ര’ ബാനർ കത്തിച്ച് മുസ്ലീം യുവാക്കൾ . മധ്യപ്രദേശിലെ രത്‌ലമിലാണ് സംഭവം . ‘ഹിന്ദു രാഷ്‌ട്ര’ എന്നെഴുതിയ ബാനർ മുസ്ലീം യുവാക്കൾ കത്തിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. സംഭവത്തെത്തുടർന്ന്, ഹിന്ദു സംഘടനകൾ മാർക്കറ്റ് അടച്ചിട്ട് പ്രതിഷേധിച്ചു, റോഡിൽ ഹനുമാൻ ചാലിസയും സുന്ദരകാണ്ഡവും ചൊല്ലി. ഹിന്ദുക്കളുടെ പ്രതിഷേധത്തെത്തുടർന്ന് പോലീസ് പ്രതികൾക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി.
വീഡിയോ പരിശോധിച്ചു വരികയാണെന്ന് എഎസ്പി രാകേഷ് ഖഖ പറഞ്ഞു. പ്രദേശത്ത് കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. നാല് പേർക്കെതിരെയും മുഹറം ഘോഷയാത്രയുടെ സംഘാടകനെതിരെയും നടപടിയെടുക്കുമെന്ന് പോലീസ് ഉറപ്പ് നൽകി.
അതേസമയം മുഹറം ഘോഷയാത്രയ്‌ക്കിടെ ബിലാസ്പൂരിലെ ശാരദാ ദേവി ക്ഷേത്രത്തിന്റെ താഴികക്കുടത്തിന് മുകളിൽ ഇസ്ലാമിസ്റ്റുകൾ ഇസ്ലാമിക പതാക സ്ഥാപിച്ചു. ഇത്തരം പ്രവൃത്തികൾ മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കുകയും ഹിന്ദു ആരാധനാലയങ്ങളുടെ പവിത്രതയെ മനഃപൂർവം ലക്ഷ്യം വയ്‌ക്കുകയും ചെയ്യുന്നുവെന്നാണ് ഹിന്ദു വിശ്വാസികൾ പറയുന്നത് .















