ഭോപ്പാൽ ; ഗുരുപൂർണ്ണിമ ദിനത്തിനായി വ്രതം നോറ്റിരുന്ന ഭക്തർ ധാബയിൽ നിന്ന് വാങ്ങിയ തക്കാളിക്കറിയിൽ ആട്ടിറച്ചി കഷണം . മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലാണ് സംഭവം . ജാവേദ് എന്ന വ്യക്തിയാണ് ധാബ നടത്തിയിരുന്നത്. അതേസമയം ധാബയുടെ ലൈസൻസ് അദ്ദേഹത്തിന്റെ മകൻ ഷോയിബിന്റെ പേരിലാണ്.
എല്ലാ വർഷവും ഗുരുപൂർണിമയ്‌ക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഭക്തർ ഖണ്ട്വയിലെ ദാദാജി ധുനിവാലെയുടെ സമാധിയിലേക്ക് കിലോമീറ്ററുകൾ നടന്ന് തീർത്ഥാടനം നടത്തി ദാദാജിയുടെ പതാക വഹിച്ചുകൊണ്ട് ഇവിടെയെത്താറുണ്ട് . ഞായറാഴ്ച ബോർഗാവ് ബുജുർഗിൽ നിന്ന് അത്തരത്തിൽ ഒരു കൂട്ടം ഭക്തർ ഖണ്ട്വയിലേക്ക് വരികയായിരുന്നു. ഈ സമയത്ത്, ഇൻഡോർ ഇച്ചാപൂർ ദേശീയ പാതയിലെ ദുൽഹാർ ഫാറ്റയിലെ രാജ്ബീർ ധാബയിൽ സംഘം ആഹാരം കഴിക്കാനിറങ്ങി . ഇവിടെ സസ്യാഹാരവും ലഭ്യമായതിനാലാണ് തീർത്ഥാടകർ ഇവിടെ എത്തിയത് . ചപ്പാത്തിക്കൊപ്പം വാങ്ങിയ തക്കാളിക്കറിയിലാണ് ആട്ടിറച്ചി കഷണം ഉണ്ടായിരുന്നത്.
വിഷയത്തിൽ ഭരണകൂടത്തോട് നടപടിയെടുക്കണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ധാബ സീൽ ചെയ്തു. ധാബ നടത്തിപ്പുകാരനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
















