Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറാന്റെ വിദഗ്ധനായ ആണവ ശാസ്ത്രജ്ഞന്‍ ഫക്രിസാദയെ വധിച്ച മൊസ്സാദിന്റെ പിഴയ്‌ക്കാത്ത നീക്കം

ഇറാന്റെ ആണവ വിദഗ്ധനായ ശാസ്ത്രജ്ഞന്‍ ഫക്രിസാദയെ വധിച്ച ഇസ്രയേല്‍ രഹസ്യസംഘടനയായ മൊസ്സാദിന്റെ ഉന്നം പിഴയ്‌ക്കാത്ത നീക്കം ഇറാന്റെ ആണവായുധപദ്ധതിക്ക് ഏല്‍പിച്ച മുറിവ് ആഴത്തിലുള്ളതായിരുന്നു. അതിസമര്‍ത്ഥനായ ആണവശാസ്ത്രജ്ഞനായ മൊഹ്സന്‍ ഫക്രിസാദ എക്കാലത്തും പാശ്ചാത്യ രാജ്യങ്ങളുടെ കണ്ണിലെ കരടായിരുന്നു. കാരണം ഇറാന്‍ ആണവായുധം വികസിപ്പിച്ചാല്‍ അത് ഭീകരവാദത്തെ ന്യായീകരിക്കാന്‍ ഉപയോഗിക്കപ്പെടുമെന്നതായിരുന്നു അവരുടെ ഭയത്തിന് പിന്നില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2025, 06:36 pm IST
in World
ഇറാന്‍റെ ആണവശാസ്ത്രജ്ഞന്‍ മൊഹ്സന്‍ ഫക്രിസാദെ (വലത്ത് മുകളില്‍) അദ്ദേഹത്തിന്‍റെ കാറിന്‍റെ ചില്ലില്‍ വെടിയുണ്ടയേറ്റ പാടുകള്‍ (ഇടത്ത്)

ഇറാന്‍റെ ആണവശാസ്ത്രജ്ഞന്‍ മൊഹ്സന്‍ ഫക്രിസാദെ (വലത്ത് മുകളില്‍) അദ്ദേഹത്തിന്‍റെ കാറിന്‍റെ ചില്ലില്‍ വെടിയുണ്ടയേറ്റ പാടുകള്‍ (ഇടത്ത്)

ടെഹ് റാന്‍ : ഇറാന്റെ ആണവായുധം നിര്‍മ്മിക്കാന്‍ ശ്രമിച്ചിരുന്ന കേന്ദ്രമായ നതാന്‍സ് കഴിഞ്ഞ ദിവസം മൊസ്സാദ് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളിലൂടെ നശിപ്പിച്ചിരുന്നു. മൊസ്സാദ് ഇപ്പോള്‍ മാത്രമല്ല, കഴിഞ്ഞ എത്രയോ കാലമായി പല രീതിയില്‍ ഇറാന്റെ ആണവായുധപദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒരു ദൗത്യമായിരുന്നു ഇറാന്റെ മുഖ്യ ആണവശാസ്ത്രജ്ഞനായ മൊഹ്സന്‍ ഫക്രിസാദയുടെ വധം.

ഇറാന്റെ ആണവ വിദഗ്ധനായ ശാസ്ത്രജ്ഞന്‍ ഫക്രിസാദയെ വധിച്ച ഇസ്രയേലിന്റെ രഹസ്യസംഘടനയായ മൊസ്സാദിന്റെ ഉന്നം പിഴയ്‌ക്കാത്ത നീക്കം ഇറാന്റെ ആണവായുധപദ്ധതിക്ക് ഏല്‍പിച്ച മുറിവ് ആഴത്തിലുള്ളതായിരുന്നു. അതിസമര്‍ത്ഥനായ ആണവശാസ്ത്രജ്ഞനായ മൊഹ്സന്‍ ഫക്രിസാദ എക്കാലത്തും പാശ്ചാത്യ രാജ്യങ്ങളുടെ കണ്ണിലെ കരടായിരുന്നു. കാരണം ഇറാന്‍ ആണവായുധം വികസിപ്പിച്ചാല്‍ അത് ഭീകരവാദത്തെ ന്യായീകരിക്കാന്‍ ഉപയോഗിക്കപ്പെടുമെന്നതായിരുന്നു അവരുടെ ഭയത്തിന് പിന്നില്‍.

അണുബോംബ് നിര്‍മ്മിക്കുക, അത് ബലിസ്റ്റിക് മിസൈലില്‍ ഘടിപ്പിക്കുക എന്നതായിരുന്നു മൊഹ്സന്‍ ഫക്രിസാദയുടെ കൈകളില്‍ ഏല്‍പിച്ച ദൗത്യം. ഇറാന്‍കാര്‍ക്ക് പോലും കൃത്യമായി ഫക്രിസാദയുടെ മുഖം എങ്ങിനെയെന്ന് അറിയില്ലായിരുന്നു. അത്രയ്‌ക്ക് രഹസ്യമായാണ് ഇറാന്‍ ഈ ശാസ്ത്രജ്ഞനെ സംരക്ഷിച്ചുപോന്നത്. പുറം ലോകത്ത് നിന്നും കാണാമറയത്ത് നിര്‍ത്തി ഇറാന്‍ ഫക്രിസാദയെ സംരക്ഷിച്ചുപോന്നു. കാരണം അത്രയും വലിയ രാജ്യദൗത്യമാണ് ഫക്രിസാദ പൂര്‍ത്തിയാക്കേണ്ടത്.   എങ്ങിനെയെങ്കിലും ദൗത്യം പൂര്‍ത്തിയാക്കിയെടുക്കുകയായിരുന്നു ഇറാന്റെ ലക്ഷ്യം. പക്ഷെ ഈ മുഖം സാറ്റലൈറ്റ് സഹായത്തോടെ കൃത്യമായി ഇസ്രയേലിന്റെ മൊസ്സാദ് പകര്‍ത്തിയിരുന്നു.
ഫക്രിസാദയെ വധിച്ച് ഇറാന്റെ ആണവായുധനിര്‍മ്മാണത്തിന് വേഗം കുറയ്‌ക്കാന്‍ മൊസ്സാദ് തീരുമാനിച്ചു.

2020 നവമ്പര്‍ ഏഴ് ആയിരുന്നു ഫക്രിസാദയെ വധിക്കാന്‍ മൊസ്സാദ് തെരഞ്ഞെടുത്ത ദിവസം. രഹസ്യ ആണവകേന്ദ്രത്തില്‍ നിന്നും ടെഹ്റാനിലെ തന്റെ വസതിയിലേക്ക് മടങ്ങിപ്പോവുകയായിരുന്നു ഫക്രിസാദ. അദ്ദേഹത്തിന് പിന്നാലെ സുരക്ഷയൊരുക്കി ഒരു വലിയ വാഹനനിരയും ഉണ്ട്.

അദ്ദേഹത്തിന്റെ വാഹനം റോഡിലെ ഒരു ഹംപ് കയറിയിറങ്ങാന്‍ തുടങ്ങുന്നതിന് മുന്‍പേ നേരെ മുന്‍പില്‍ തീരെ പരിചിതമല്ലാത്ത ട്രക്ക് കിടക്കുന്നത് കണ്ട്. ഡ്രൈവര്‍ പോലുമില്ലാത്ത ട്രക്ക്. ഫക്രിസാദയും ഭാര്യയും അന്തം വിട്ടിരിക്കുമ്പോള്‍ ഒരു നായ കുറുകെ ഓടി. ഇത് മൊസ്സാദിന്റെ തന്നെ സന്ദേശമായിരുന്നു. വൈകാതെ ട്രക്കില്‍ സ്ഥാപിച്ച യന്ത്രത്തോക്കിലെ എഐ ക്യാമറ എതിരെയുള്ള വാഹനത്തില്‍ ഇരിക്കുന്ന ഫക്രിസാദയുടെ മുഖം സ്കാന്‍ ചെയ്തു. ഫക്രിസാദ തന്നെ എന്ന് ഉറപ്പിച്ചതോടെ യന്ത്രത്തോക്ക് നിറയൊഴിക്കാന്‍ ആരംഭിച്ചു. 15 വെടിയുണ്ടകളില്‍ ഫക്രിസാദ അന്ത്യാശ്വാസം വലിച്ചു. തൊട്ടടുത്ത് ഇരുന്ന ഭാര്യയ്‌ക്ക് ഒരു പോറല് ‍പോലും ഏറ്റില്ല. പിന്നില്‍ പിന്തുടര്‍ന്ന് ഇറാന്‍ രഹസ്യപ്പൊലീസിന് ഇടപെടാന്‍ കഴിയുന്നതിന് മുന്‍പ് മൊസ്സാദിന്റെ ഓപ്പറേഷന്‍ അവസാനിച്ചിരുന്നു.

പിന്നാലെ ഈ ഡ്രൈവറില്ലാത്ത ട്രക്ക് പൊട്ടിത്തെറിച്ചു. ആ ട്രക്ക് അവിടെ കത്തിയമര്‍ന്നു. പിന്നാലെ ആ വാര്‍ത്ത ലോകം അറിഞ്ഞു. ഇറാന്റെ ആണവശാസ്ത്രജ്ഞന്‍ ഫക്രിസാദ കൊല്ലപ്പെട്ടിരിക്കുന്നു. അതോടെ ഇറാന്റെ ആണവായുധ പദ്ധതി വിചാരിച്ച വേഗതയില്‍ മുന്നേറിയില്ല. ഇതായിരുന്നു മൊസ്സാദ് ആഗ്രഹിച്ചത്.

 

 

Tags: Mohsen FakhrizadehMossadNuclear WeaponIranIsraelwarnptNuclear Non Proliferation treatyNuclear programme
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 12 ആണവപോര്‍മുനകള്‍ വിന്യസിച്ചു എന്നാല്‍ എന്താണ് അര്‍ത്ഥം?

World

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

World

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

India

ആണവപോര്‍മുനകളോട് കൂടി മിസൈലുകള്‍ സൂക്ഷിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയും ;പാകിസ്ഥാന് അതില്ല; ഇന്ത്യയുടെ ആണവക്കുരത്ത് കൂടിയെന്ന് സിപ്രി

India

റഷ്യ ആണവായുധശേഖരത്തിന്റെ വലിപ്പം കൂട്ടുന്നു, യൂറോപ്പിനെതിരെ പ്രയോഗിക്കുമെന്ന് റഷ്യ

പുതിയ വാര്‍ത്തകള്‍

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.