ഇടുക്കി : പീരുമേട്ടില്‍ സീത എന്ന ആദിവാസി യുവതിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. ഭര്‍ത്താവ് ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുക്കും. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
വനവിഭവങ്ങള്‍ ശേഖരിക്കാന്‍ വനത്തിനുള്ളില്‍ പോയപ്പോള്‍ കാട്ടാന ആക്രമിച്ചെന്നും സീതയെ രക്ഷിക്കാനായില്ലെന്നുമാണ് ബിനു പോലീസിനോട് പറഞ്ഞിരുന്നത്. തലയുടെ ഒരു ഭാഗം പലതവണ ഇടിപ്പിച്ചതായി റിപോര്‍ട്ടിലുണ്ട്. മരത്തിലിടിപ്പിച്ചതാകാനാണ് സാധ്യത.
സീതയുടെ ശരീരത്തിന്റെ ഇടതുവശത്തെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. പൊട്ടിയ വാരിയെല്ല് ശ്വാസകോശത്തില്‍ കുത്തിക്കയറി. ശരീരത്തില്‍ ബലപ്രയോഗത്തിന്റെ പാടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക