കോഴിക്കോട് ; ‘ടാറ്റ’യെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ജമാഅത്തെ ഇസ്ലാമി വിദ്യാര്‍ത്ഥി സംഘടനയായ എസ്ഐഒയുടെ മാർച്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. കോഴിക്കോട് ടാറ്റയുടെ വസ്ത്ര വ്യാപാര ശൃംഖലയായ സുഡിയോവിലേക്കാണ് മാർച്ച് ചെയ്തത്. പെരുന്നാള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് ഇസ്രയേലിനെ പിന്തുണക്കുന്നതിനാൽ പെരുന്നാള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പുതുവസ്ത്രമെടുക്കുമ്പോള്‍ സാറ, ടാറ്റ സുഡിയോ എന്നിങ്ങനെയുള്ള ബ്രാന്‍ഡുകള്‍ ഒഴിവാക്കണമെന്ന് ഐസ്എഒ പറയുന്നു.
എന്നാൽ ഇപ്പോൾ വിദ്യാര്‍ത്ഥി സംഘടനയായിട്ട് പോലും ‘ boycott ‘ എന്ന് എഴുതാൻ പോലും അറിയാതെ സമരത്തിനിറങ്ങിയവരെ പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ . ആ നേരത്തിന് പള്ളിക്കൂടത്തിൽ പോയി രണ്ടക്ഷരം പഠിക്കാൻ നോക്കെടാ പിള്ളേരേ എന്ന ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീജിത്ത് പണിക്കരും എത്തിയിട്ടുണ്ട്.
‘ ആ നേരത്തിന് പള്ളിക്കൂടത്തിൽ പോയി രണ്ടക്ഷരം പഠിക്കാൻ നോക്കെടാ പിള്ളേരേ. അവന്മാർ “boycot” എന്നെഴുതി ടാറ്റായെ ബഹിഷ്കരിക്കാൻ നടക്കുന്നു. ഇനി “boycot” എന്നതുകൊണ്ട് ചെറിയ കുട്ടികൾക്ക് കിടക്കാനുള്ള കട്ടിൽ സൂഡിയോയിൽ വേണം എന്നാണോ ആവോ ഇവനൊക്കെ ഉദ്ദേശിച്ചത്? എന്തെഴുതിയാലും സ്പെല്ലിങ് മിസ്റ്റേക്ക് — അത് നിർബന്ധാ! ‘ എന്നാണ് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്.
അതേസമയം നിങ്ങൾ ടാറ്റയെ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്യുമ്പോൾ “ഹലാൽ” എന്ന് എഴുതിയ ഒന്നും മേടിക്കില്ല എന്ന്, മത തീവ്രവാദികൾ അല്ലാത്ത ഓരോ ഇന്ത്യക്കാരനും തീരുമാനിച്ചാൽ എന്ത് ചെയ്യുമെന്നും ചിലർ ചോദിക്കുന്നു. മാത്രമല്ല സുഡിയോയ്‌ക്ക് കുറഞ്ഞ ചിലവിൽ പരസ്യമായെന്നും , കഴിഞ്ഞ ദിവസം തന്നെ നിരവധി പേരാണ് എത്തിയതെന്നും കമന്റുകളുണ്ട്.
















