Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

2009ല്‍ ബ്രഹ്മോസ് പരീക്ഷണം ലക്ഷ്യം തെറ്റി; സോഫ്റ്റ് വെയര്‍ തകരാര്‍ ശിവതാണുപിള്ള കണ്ടെത്തി; പരിഹരിച്ചതോടെ ലക്ഷ്യം വെച്ച കെട്ടിടം ബ്രഹ്മോസ് ഭസ്മമാക്കി

ബ്രഹ്മോസ് ഡയറക്ടര്‍ ശിവതാണുപിള്ള ഇത് കണ്ട് നില്‍പുണ്ടായിരുന്നു. അദ്ദേഹം കൃത്യമായി പ്രശ്നം കണ്ടെത്തി. അദ്ദേഹം പറഞ്ഞു:" അവസാനഘട്ടം വരെ ബ്രഹ്മോസിന്റെ പ്രവര്‍ത്തനം കൃത്യമായിരുന്നു. കൃത്യമായ ദിശ പാലിച്ചെങ്കിലും ലക്ഷ്യസ്ഥാനത്തെ അടിക്കാന്‍ ബ്രഹ്മോസിന് സാധിച്ചില്ല. ഇതില്‍ പ്രശ്നം ഹാര്‍ഡ് വെയറിനല്ല, സോഫ്റ്റ് വെയറിനാണ്.". കൃത്യമായിരുന്നു ശിവതാണുപിള്ളയുടെ നിരീക്ഷണം.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Jun 2, 2025, 10:55 pm IST
inIndia, Defence

ന്യൂദല്‍ഹി: ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മിക്കാന്‍ രൂപീകരിച്ച ബ്രഹ്മോസ് എയ്റോസ്പേസിന്റെ ആദ്യ സിഇഒയും എംഡിയുമായിരുന്നു തമിഴ്നാട്ടുകാരനായ ശാസ്ത്രജ്ഞന്‍ ശിവതാണുപിള്ള. 2009 ജനവരി 20ന് രാജസ്ഥാനിലെ പൊഖ്റാനില്‍ ബ്രഹ്മോസിന്റെ പരീക്ഷണം നടന്നു. പക്ഷെ അയച്ച ബ്രഹ്മോസ് ലക്ഷ്യം തെറ്റി മറ്റൊരിടത്താണ് വീണത്.

ബ്രഹ്മോസ് ഡയറക്ടര്‍ ശിവതാണുപിള്ള ഇത് കണ്ട് നില്‍പുണ്ടായിരുന്നു. അദ്ദേഹം കൃത്യമായി പ്രശ്നം കണ്ടെത്തി. അദ്ദേഹം പറഞ്ഞു:” അവസാനഘട്ടം വരെ ബ്രഹ്മോസിന്റെ പ്രവര്‍ത്തനം കൃത്യമായിരുന്നു. കൃത്യമായ ദിശ പാലിച്ചെങ്കിലും ലക്ഷ്യസ്ഥാനത്തെ അടിക്കാന്‍ ബ്രഹ്മോസിന് സാധിച്ചില്ല. ഇതില്‍ പ്രശ്നം ഹാര്‍ഡ് വെയറിനല്ല, സോഫ്റ്റ് വെയറിനാണ്.”. കൃത്യമായിരുന്നു ശിവതാണുപിള്ളയുടെ നിരീക്ഷണം. പുതിയ നാവിഗേഷന്‍ സംവിധാനം ബ്രഹ്മോസില്‍ ഉപയോഗിച്ചതിന് ശേഷമുള്ള പരീക്ഷണമായിരുന്നു അത്. ഉപഗ്രഹം നല്‍കുന്ന സഞ്ചാരപഥം സംബന്ധിച്ച നിര്‍ദേശത്തില്‍ കാലതാമസം നേരിട്ടതായി ശിവതാണുപിള്ള കണ്ടെത്തി. അതിന്റെ ഫലമായി 84 സെക്കന്‍റുകള്‍ മാത്രം സഞ്ചരിക്കേണ്ട ബ്രഹ്മോസ് 112 സെക്കന്‍റുകള്‍ സഞ്ചരിച്ചു. ലക്ഷ്യം വെച്ച ദൂരത്തേക്കാള്‍ എഴ് കിലോമീറ്റര്‍ അപ്പുറത്താണ് ബ്രഹ്മോസ് പരീക്ഷണത്തില്‍ ചെന്ന് വീണത്.

ഒരു മാസത്തിനുള്ളില്‍ ശിവതാണുപിള്ളയുടെ നേതൃത്വത്തില്‍ നാവിഗേഷന്‍ സംവിധാനത്തിലെ സോഫ്റ്റ് വെയര്‍ തകരാര്‍ മുഴുവനായി പരിഹരിച്ചു. പിന്നീട് അടുത്ത പരീക്ഷണം നടത്തി. 2009 മാര്‍ച്ച് 29ന് വീണ്ടും ബ്രഹ്മോസ് പരീക്ഷിച്ചു. ഇക്കുറി ദൂരെയുള്ള അനവധി കെട്ടിടങ്ങളില്‍ ഒന്നിനെയാണ് ലക്ഷ്യം വെച്ചത്. സോഫ്റ്റ് വെയര്‍ പ്രശ്നം പരിഹരിച്ച ബ്രഹ്മോസ് വീണ്ടും തൊടുത്തു. രണ്ടര മിനിറ്റാണ് (150 സെക്കന്‍റുകള്‍) സഞ്ചാരസമയം. ബ്രഹ്മോസ് കുതിച്ചു. ഒരു കൂട്ടം വലിയ കെട്ടിടങ്ങളുടെ ഉള്ളിലെ ഒരു ചെറിയ കെട്ടിടമായിരുന്നു ലക്ഷ്യം. തീരെ അപ്രധാനമായ ഒരു കെട്ടിടം. ബ്രഹ്മോസ് കൃത്യമായി അവിടെ പതിച്ചു. ആ കെട്ടിടം തകര്‍ന്നു തരിപ്പണമായി. അങ്ങിനെ ബ്രഹ്മോസ് എന്ന സംഹാരരുദ്രനായ മിസൈല്‍ അവിടെ വിജയിച്ചു.

പിന്നീടും പല പല പരീക്ഷണങ്ങള്‍ നടന്നു. ബ്രഹ്മോസ് കൂടുതല്‍ കൂടുതല്‍ സംഹാരരുദ്രനായി. കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ പ്രാപ്തി നേടി. അതാണ് പാകിസ്ഥാനില്‍ കണ്ട ബ്രഹ്മോസ് താണ്ഡവം. ഇനി ബ്രഹ്മോസ് രണ്ടാം ഭാഗം ഒരുങ്ങാന്‍ പോകുന്നു. കൂടുതല്‍ ദൂരത്തില്‍, കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച് പറക്കുന്ന ബ്രഹ്മോസ്. അത് താങ്ങാന്‍ പാകിസ്ഥാനെക്കൊണ്ട് ആകുമെന്ന് തോന്നുന്നില്ല. എങ്കിലും ബ്രഹ്മോസിന് കൃത്യതയും സംഹാരശേഷിയും നല്‍കുന്നതില്‍ ആദ്യകാല ശാസ്ത്രജ്ഞാന ശിവതാണുപിള്ളയുടെ പരിശ്രമങ്ങള്‍ മറക്കാനാവില്ല. അതുകൊണ്ട് തന്നെ അദ്ദേഹംത്തെ ബ്രഹ്മോസിന്റെ നെടുംതൂണ്‍ എന്നാണ് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്.

 

Tags: missileBrahmosBrahmosAerospaceShivathanu PillaiBrahmos test
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

India

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

India

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)
India

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.