ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ വിനോദസഞ്ചാരികള്‍ വെടിയേറ്റ് മരിച്ച പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നാണ് അദ്ദേഹം സൗദിയിലെത്തിയത്.
സൗദിയിലെ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും വിശദമായ ചര്‍ച്ചകള്‍ ഒഴിവാക്കിയാണ് പ്രധാനമന്ത്രിയുടെ മടക്കമെന്നാണ് സൂചന. സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ഔദ്യോഗിക അത്താഴവിരുന്നില്‍ നിന്ന് പ്രധാനമന്ത്രി വിട്ടുനിന്നു.
സൗദി- ഇന്ത്യ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മോദിയുടെ നിര്‍ണായകമായ സൗദി സന്ദര്‍ശനം. സൗദിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേല്‍പാണ് ലഭിച്ചത്.
അതിനിടെ ജമ്മുകാശ്മീരിലെ ഭീകരാക്രമണത്തെ സൗദി കിരീടാവകാശി അപലപിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ തുടങ്ങിയവരും അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: