കൊൽക്കത്ത ; ഇസ്ലാം കലാപം രൂക്ഷമായ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നിന്ന് ആയിരത്തോളം ഹിന്ദുക്കളാണ് ജീവന് വേണ്ടി പലായനം ചെയ്തത് . ഇപ്പോഴിതാ ഏഴ് ദിവസം പ്രായമായ കുഞ്ഞുമായി ജീവൻ രക്ഷിക്കാൻ നദി മുറിച്ച് കടന്ന ഹിന്ദു യുവതിയുടെ വാർത്തയാണ് ശ്രദ്ധ നേടുന്നത് . ധുലിയാൻ നിവാസിയായ സപ്തമിയാണ് മകന്റെ ജീവൻ രക്ഷിക്കാൻ നദി മുറിച്ചുകടന്ന് മാൾഡയിലെത്തിയത്.
‘ ശനിയാഴ്ച ഞങ്ങളുടെ അയൽക്കാരന്റെ വീടിന് തീയിട്ടു. ഞങ്ങളുടെ വീടിന് നേരെ കല്ലെറിഞ്ഞു. ഞാനും എന്റെ മാതാപിതാക്കളും വീടിനുള്ളിൽ ഒളിച്ചു. കുഞ്ഞിന്റെ ആരോഗ്യം വഷളാകാൻ തുടങ്ങി. അയൽക്കാരന്റെ വീടിനുശേഷം ഞങ്ങളുടെ വീട് ആക്രമിക്കപ്പെട്ടു. തുടർന്ന് ബിഎസ്എഫ് എത്തി, ഞങ്ങൾ ഓടി രക്ഷപ്പെട്ടു. ബിഎസ്എഫ് അഞ്ച് മിനിറ്റ് വൈകി എത്തിയിരുന്നെങ്കിൽ ഞങ്ങളുടെ ജീവൻ നഷ്ടപ്പെടുമായിരുന്നു. ‘ സപ്തമി പറഞ്ഞു.
‘ രണ്ട് ജീവൻ ദൈവത്തിന്റെ കൈകളിൽ ഏൽപ്പിച്ച് രാത്രിയുടെ മറവിൽ നദിയിലൂടെ ഞങ്ങൾ യാത്ര ആരംഭിച്ചു . പ്രസവവേദനയിൽ നിന്ന് മുക്തയായിട്ടില്ല . ബിഎസ്എഫ് എത്താൻ അഞ്ച് മിനിറ്റ് വൈകിയിരുന്നെങ്കിൽ, ഞങ്ങളുടെ ഗ്രാമത്തിലെ നിരവധി ജീവൻ നഷ്ടപ്പെടുമായിരുന്നു. കലാപകാരികൾ ഞങ്ങളുടെ വീട് പൂർണ്ണമായും വളഞ്ഞിരുന്നു. ഞാൻ എന്റെ കുട്ടിയെ തോളിൽ കയറ്റി എങ്ങനെയോ നദി മുറിച്ചുകടന്ന് മാൾഡയിലെത്തി. അവിടെയുള്ള ഒരു ഗ്രാമം ഞങ്ങൾക്ക് അഭയം നൽകി. ഭക്ഷണവും വസ്ത്രങ്ങളും നൽകിയ ഒരു വീട്ടിൽ ഞങ്ങൾ രാത്രി ചെലവഴിച്ചു. അടുത്ത ദിവസം ഞങ്ങൾ പർലാൽപൂർ ഹൈസ്കൂളിൽ അഭയാർത്ഥികളായി.”
“സ്വന്തം നാട്ടിൽ തന്നെ ഞങ്ങൾ അഭയാർത്ഥികളായി…” ഇരുട്ടിൽ ബോട്ടിൽ നദി മുറിച്ചുകടന്ന സപ്തമിയുടെ അമ്മ മഹേശ്വരി മണ്ഡൽ പറഞ്ഞു. “അവിടെ ഒരു ഗ്രാമമുണ്ടായിരുന്നു, അവിടെ ഒരു ഹിന്ദു കുടുംബം ഞങ്ങളെ പിന്തുണച്ചു. ഇപ്പോൾ ഞങ്ങൾ മറ്റുള്ളവരുടെ കാരുണ്യത്തിലാണ്. ഞങ്ങൾ എല്ലാം അവിടെ ഉപേക്ഷിച്ചു.” അവർ പറയുന്നു.
തങ്ങളുടെ വീടുകളിലേക്ക് മടങ്ങാൻ കഴിയുന്നതിനായി തങ്ങളുടെ ഗ്രാമങ്ങളിൽ സ്ഥിരമായ ബിഎസ്എഫ് ക്യാമ്പുകൾ നിർമ്മിക്കണമെന്നും ഈ സ്ത്രീകൾ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: