മുംബൈ : ചലച്ചിത്ര നിർമ്മാതാവ് അനുരാഗ് കശ്യപിനെതിരെ ബ്രാഹ്മണരെക്കുറിച്ച് വിവാദപരമായ പരാമർശങ്ങൾ നടത്തിയതിന് കേസ് ഫയൽ ചെയ്തു. ബിജെപി നേതാവ് അശുതോഷ് ദുബെയാണ് അനുരാഗിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ബ്രാഹ്മണ സമൂഹത്തിനെതിരെ കശ്യപ് അധിക്ഷേപകരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയെന്ന് കാണിച്ച് മുംബൈ പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്ന് അശുതോഷ് പറഞ്ഞു. ഒരു പരിഷ്കൃത സമൂഹത്തിൽ ജീവിക്കുന്ന ആരും ഇത്തരം അധിക്ഷേപകരമായ ഭാഷ സഹിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമം അതിന്റെ ജോലി നിർവഹിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്‌ട്രയിൽ നടന്നുകൊണ്ടിരിക്കുന്ന ഫൂലെ സിനിമ വിവാദത്തിനിടെയാണ് അനുരാഗ് കശ്യപ് ബ്രാഹ്മണരുടെ മേൽ മൂത്രമൊഴിക്കുന്നതിനെക്കുറിച്ച് സംസാരിച്ചത്. ഇതിനുശേഷം, സോഷ്യൽ മീഡിയയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും ആളുകൾ ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചു.
തന്റെ പ്രസ്താവനയെച്ചൊല്ലിയുള്ള വിവാദം വളർന്നതോടെ അനുരാഗ് കശ്യപ് ക്ഷമാപണം നടത്തിയെങ്കിലും വീണ്ടും മറ്റ് പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. തന്റെ മകളെയും ഭാര്യയെയും കുടുംബാംഗങ്ങളെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുമെന്ന് ബ്രാഹ്മണർ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും മറ്റുമാണ് ഇയാൾ സമാധ്യമങ്ങളിലൂടെ ആരോപിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: