ന്യൂദൽഹി : വഖഫ് നിയമഭേദഗതി ബിൽ പാസായത് നിർണായക നടപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ നീക്കത്തിലൂടെ രാജ്യത്തെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദവും അവസരവും നൽകുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
സാമൂഹിക നീതി, സുതാര്യത, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവയ്‌ക്ക് ഇത് ശക്തി പകരും. കൂടാതെ ചർച്ചകളിൽ പങ്കെടുത്തവർക്ക് നന്ദിയെന്നും വിപുലമായ ചർച്ചയുടെ പ്രാധാന്യം ഒരിക്കൽകൂടി ഊട്ടിയുറപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ പതിറ്റാണ്ടുകളായി വഖഫ് സംവിധാനം ഉത്തരവാദിത്വത്തിന്‍റേയും സുതാര്യതയുടെയും അഭാവത്തിന്റെ പര്യായമായിരുന്നു. മുസ്ലീം സ്ത്രീകളുടെയും ദരിദ്രരായ മുസ്ലീങ്ങളുടെയും താത്പര്യങ്ങൾക്ക് അത് ദോഷം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ പുതിയ നിയമം സുതാര്യതയും ജനങ്ങളുടെ അവകാശവും ഉറപ്പാക്കും എന്നും മോദി കൂട്ടിച്ചേർത്തു.
















