Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗോകുലിന്റെ മരണം: ‘ഞെട്ടാ’നും റീത്ത് സമര്‍പ്പിക്കാനും ആരുമെത്തിയില്ല; തെളിയുന്നത് പോലീസിന്റെ ഗുരുതര പിഴവ്

എം. ബാലകൃഷ്ണന്‍byഎം. ബാലകൃഷ്ണന്‍
Apr 3, 2025, 08:30 am IST
inKerala
ഗോകുലിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവന്നപ്പോള്‍

ഗോകുലിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവന്നപ്പോള്‍

കോഴിക്കോട്: ജനപ്രതിനിധികളുടെയും രാഷ്‌ട്രീയനേതാക്കളുടെ തിക്കും തിരക്കുമുണ്ടായില്ല. റീത്ത് സമര്‍പ്പിക്കാനും അഭിവാദ്യമര്‍പ്പിക്കാനും ആരും എത്തിയില്ല. കല്‍പ്പറ്റ പോലീസ് കസ്റ്റഡിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഗോകുലിന്റെ ഭൗതിക ദേഹം ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെ പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരുമ്പോള്‍ ആകെ ഉണ്ടായിരുന്നത് മൂന്ന് ബന്ധുക്കളും മാധ്യമ പ്രവര്‍ത്തകരും മാത്രം.

മോര്‍ച്ചറിയില്‍ നിന്ന് പുറത്തേക്ക് കൊണ്ട് വന്ന മൃതദേഹത്തിന്റെ മുഖം മറയ്‌ക്കാന്‍ തുണി പോലും ആരും കരുതിയിരുന്നില്ല. മോര്‍ച്ചറിയില്‍ നിന്ന് ഡോക്ടര്‍ നല്‍കിയ വെള്ള തുണികൊണ്ടാണ് ഗോകുലന്റെ മുഖം മൂടിയത്. മെഡിക്കല്‍ കോളജിലുള്ള ട്രൈബല്‍ പ്രമോട്ടര്‍മാര്‍പോലും സ്ഥലത്തെത്തിയില്ല. അവര്‍ക്ക് വിവരം ലഭിച്ചില്ലെന്നാണ് വിശദീകരണം.
മരിച്ചത് വനവാസിയായതുകൊണ്ട് ആര്‍ക്കും പ്രതിഷേധവും ഞെട്ടലുമുണ്ടായില്ല. കൂടെയുണ്ടായിരുന്ന ബന്ധുക്കളുടെ മുഖത്ത് ദുഃഖത്തേക്കാള്‍ കനത്ത ഭയമാണുണ്ടായിരുന്നത്. ആരെയോ പേടിക്കുന്നത് പോലെയായിരുന്നു അവര്‍.

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ചുരുങ്ങിയ വാക്കുകളില്‍ മറുപടി. 18 തികഞ്ഞെന്ന് പോലീസ് അവകാശപ്പെട്ട ഗോകുലന് പ്രായപൂര്‍ത്തിയാകാന്‍ രണ്ട് മാസങ്ങള്‍ കൂടിയുണ്ടെന്ന് ബന്ധു രവി പറഞ്ഞു. പോലീസിന്റെ നടപടിയില്‍ സംശയമുണ്ട്. രാവിലെ 6.45 നാണ് ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമായി എത്താന്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ലഭിച്ച വിവരം ഗോകുല്‍ മരിച്ചെന്നാണ്. എപ്പോഴാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞില്ല. 11.15 ഓടെ കല്‍പ്പറ്റയിലെത്തിയപ്പോള്‍ ഗോകുല്‍ മരിച്ച സ്ഥലം പോലും പോലീസ് കാണിച്ചു തന്നില്ല. ലിയോ ഹോസ്പിറ്റല്‍ വെച്ചാണ് മൃതദേഹം കണ്ടത്. അദ്ദേഹം പറഞ്ഞു.

പതിനെട്ട് വയസ് തികയാത്ത ഗോകുലിനെ രാത്രി മുഴുവന്‍ പോലീസ് സ്റ്റേഷനില്‍ ഇരുത്തിയത് നിയമവിരുദ്ധമാണ്. പോലീസിന്റെ നിരന്തരമായ ചോദ്യം ചെയ്യലും ഭീഷണിയും ഭയന്നാണ് ഗോകുല്‍ ആത്മഹത്യയിലേക്ക് പോയതെന്നാണ് ആരോപണം ഉയരുന്നത്.

പുറംലോകം കാണിക്കില്ലെന്നും പോക്‌സോ കേസില്‍ അകത്തിടുമെന്നുമുള്ള ഭീഷണി ഉയര്‍ന്നപ്പോഴാണ് ഗോകുല്‍ മരണത്തിലേക്ക് പോയത്. ശുചിമുറിയിലേക്ക് പോയ ഗോകുലിനെ പോലീസ് അന്വേഷിച്ചില്ലെന്ന ന്യായീകരണം നിലനില്‍ക്കാത്തതാണ്. 7.45 ന് ശൗചാലയത്തില്‍ പോയ ഗോകുല്‍ എട്ട് മണിയായിട്ടും തിരിച്ചുവരാത്തതെന്തെന്ന് അന്വേഷിക്കാന്‍ പോലീസ് ജാഗ്രത കാണിച്ചില്ല. അതേസമയം ഫുള്‍കൈ ഷര്‍ട്ട് ഉപയോഗിച്ചാണ് ശുചിമുറിയില്‍ തൂങ്ങിമരിച്ചതെന്ന പോലീസിന്റെ വിശദീകരണവും സംശയാസ്പദമാണ്. പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിടണമെന്ന ബിജെപിയടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആവശ്യവും പോലീസ് അവഗണിച്ചു. എന്തെക്കെയോ മൂടി വെയ്‌ക്കാനുള്ള ശ്രമമാണ് പോലീസ് നടപടികള്‍ മുഴുവന്‍ നിഴലിക്കുന്നത്.

 

Tags: kozhikodecustody deathKerala PoliceGokul's death
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

Kerala

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.