Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സദ് ഗുരുവിനെ വേട്ടയാടുന്നത് കോയമ്പത്തൂരിലെ മതപരിവര്‍ത്തനലോബിയുടെ തലവനെന്ന് ആരോപണം; ഡിഎംകെയും സദ്ഗുരുവിന്റെ രക്തത്തിന് ദാഹിക്കുന്നു

സദ്ഗുരു ഇക്കഴിഞ്ഞ മഹാശിവരാത്രി ആഘോഷത്തിന് ഒരു വശത്ത് അമിത് ഷായെയും മറുവശത്ത് ഡി.കെ. ശിവകുമാറിനെയും ഇരുത്തിയത് തന്റെ ശത്രുക്കള്‍ക്ക് താക്കീത് നല്‍കാനായിരുന്നുവെന്ന് നിരീക്ഷണം. കോയമ്പത്തൂരിലെ ഒരു മതപരിവര്‍ത്തനലോബിയുടെ തലവന്‍ ആണ് സദ്ഗുരുവിന് പിന്നിലുള്ള കേസുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2025, 08:50 pm IST
in India

കോയമ്പത്തൂര്‍ : സദ്ഗുരു ഇക്കഴിഞ്ഞ മഹാശിവരാത്രി ആഘോഷത്തിന് ഒരു വശത്ത് അമിത് ഷായെയും മറുവശത്ത് ഡി.കെ. ശിവകുമാറിനെയും ഇരുത്തിയത് തന്റെ ശത്രുക്കള്‍ക്ക് താക്കീത് നല്‍കാനായിരുന്നുവെന്ന് നിരീക്ഷണം. കോയമ്പത്തൂരിലെ ഒരു മതപരിവര്‍ത്തനലോബിയുടെ തലവന്‍ ആണ് സദ്ഗുരുവിന് പിന്നിലുള്ള കേസുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് ആരോപണം. ഡിഎംകെയും സ്റ്റാലിനും ഇതിന് സര്‍ക്കാരിന്‍റേതായ സഹായങ്ങളും നല്‍കുന്നു. എന്നിട്ടും അവര്‍ക്ക് സദ്ഗുരുവിനെ വീഴ്‌ത്താന്‍ കഴിഞ്ഞിട്ടില്ല.

തമിഴ്നാട്ടില്‍ ദ്രാവിഡ ശക്തികളും മതപരിവര്‍ത്തനലോബികളും ദുര്‍ബലപ്പെടുത്തിയ ഹിന്ദുമതത്തെയും സംസ്കാരത്തെയും ശക്തിപ്പെടുത്താനാണ് സദ്ഗുരുവും അദ്ദേഹത്തിന്റെ ആശ്രമവും ശ്രമിക്കുന്നത്. മാത്രമല്ല, തന്റെ അസാധാരണമായ പ്രഭാഷണങ്ങളിലൂടെ ലോകത്തെയാകെ ആകര്‍ഷിക്കാനുള്ള കാന്തികശക്തി സദ്ഗുരുവിനുണ്ട്. ഇതാണ് ശത്രുക്കളെ പ്രകോപിപ്പിക്കുന്നത്. സദ്ഗുരുവിന്റെ സാന്നിധ്യം തമിഴ്നാട്ടിലെ ദ്രാവിഡ മണ്ണില്‍ ഹിന്ദുമതശക്തികളെ തിരിച്ചുകൊണ്ടുവരുമെന്ന് അവര്‍ ഭയപ്പെടുന്നു. സദ്ഗുരുവാകട്ടെ നിര്‍ഭയനായ ഒരു സന്യാസിയുമാണ്. മരണഭയമില്ലാത്ത സന്യാസി.

സദ്ഗുരുവിന് കോയമ്പത്തൂരില്‍ ഉള്ളത് 150 ഏക്കര്‍ ആശ്രമമാണ്. 1999ല്‍ ആണ് ഈ സ്ഥലം വാങ്ങിയത്. ഇതിലൂടെ ആനത്താരയുണ്ടെന്നും ഇത് വനനിയമങ്ങള്‍ക്ക് എതിരാണെന്നും സദ്ഗുരു ആശ്രമം പണിതിരിക്കുന്നത് പരിസ്ഥിതി ലോലപ്രദേശത്താണ് എന്നുമാണ് ആരോപണങ്ങള്‍. എന്നാല്‍ ആനത്താരയുണ്ടെന്ന് തനിക്കറിയാമെന്നും ആനകളുടെ സ്വച്ഛന്ദവിഹാരത്തിന് യാതൊരു തടസ്സവും സൃഷ്ടിക്കാതെ സ്വാഭാവിക വനം നിലനിര്‍ത്തുക്കൊണ്ടാണ് ആശ്രമം പ്രവര്‍ത്തിക്കുന്നത് എന്നാണ് സദ് ഗുരുവിന്റെ വിശദീകരണം. ആകെ പതിനായിരം ചതുരശ്ര അടി സ്ഥലത്ത് മാത്രമാണ് സദ് ഗുരു ആശ്രമം ഉയര്‍ത്തിയിരിക്കുന്നത്. ബാക്കിയെല്ലാം ഒഴിച്ചിട്ടിരിക്കുകയാണ്.

തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇദ്ദേഹത്തിന്റെ ആശ്രമം കോയമ്പത്തൂരില്‍ നിന്നും ഒഴിപ്പിക്കാന്‍ മദ്രാസ് ഹൈക്കോടതിയില്‍ പോയി. സദ്ഗുരുവിന്റെ ആശ്രമക്കെട്ടിടം നിലനില്‍ക്കുന്ന ആയിരം ചതുരശ്ര അടി ഒഴികെയുള്ള സ്ഥലം തമിഴ് നാട് സര്‍ക്കാരിന് നല്‍കണം എന്നതായിരുന്നു ആവശ്യം. പക്ഷെ ഹൈക്കോടതി 2021ല്‍ ഈ കേസ് തള്ളി. 2024ല്‍ വീണ്ടും ഇവര്‍ സദ് ഗുരുവിനെതിരെ സുപ്രീംകോടതിയില്‍ പോയി. എന്തുകൊണ്ട് മൂന്ന് വര്‍ഷത്തിന് ശേഷം സുപ്രീംകോടതിയില്‍ പോയി എന്നതായിരുന്നു സുപ്രീംകോടതിയുടെ ആദ്യത്തെ ചോദ്യം. എന്തായാലും കേസ് പരിശോധിച്ച് സുപ്രീംകോടതിയും ഈ കേസ് തള്ളി

മറ്റൊരു പരാതി കോയമ്പത്തൂരിലെ ഒരു അച്ഛന്‍ തന്റെ രണ്ട് പെണ്‍കുട്ടികളെ സദ്ഗുരു ബലമായി പിടിച്ചുവെച്ചിരിക്കുന്നു എന്ന പരാതിയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഈ കേസ് മദ്രാസ് ഹൈക്കോടതി തള്ളിയപ്പോള്‍ ആ പിതാവ് പിന്നെ സുപ്രീംകോടതിയെ സമീപിച്ചു. ഇതിനിടെ ഈ ആശ്രമത്തില്‍ പരിശോധന നടത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ 150 പൊലീസുകാരെയാണ് ആശ്രമത്തിലേക്ക് അയച്ചത്. ഇതോടെയാണ് സുപ്രീംകോടതി ഈ കേസില്‍ ഇടപെട്ടത്. ഉടനെ പൊലീസ് നടപടി നിര്‍ത്തിവെയ്‌പ്പിച്ചു. നിജസ്ഥിതി പരിശോധിക്കാന്‍ സുപ്രീംകോടതി വീഡിയോ കാളില്‍ ഈ പെണ്‍കുട്ടികളുമായി സംസാരിച്ചു. ഇവിടെ അച്ഛന്‍ പറഞ്ഞത് നുണയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. അവര്‍ കൃത്യമായി വിശദീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണ് ആശ്രമത്തില്‍ കഴിയുന്നത് എന്നാണ്. ഇതോടെ സുപ്രീംകോടതി ഈ കേസ് തള്ളിക്കളഞ്ഞു. ഇങ്ങിനെ നിരന്തരമായി സദ് ഗുരുവിനെ വേട്ടയാടുന്നതിന് പിന്നില്‍ കോയമ്പത്തൂരിലെ ഒരു മതപരിവര്‍ത്തനലോബിയാണെന്ന് പറയുന്നു. ഈ മതപരിവര്‍ത്തന ലോബിയ്‌ക്ക് വലിയ എഞ്ചിനീയറിംഗ് കോളെജുകളും മെഡിക്കല്‍ കോളെജുകളും അവിടെ ഉണ്ട്. ഈ ലോബിയ്‌ക്ക് കോയമ്പത്തൂരില്‍ 850ഓളം വനഭൂമി സ്വന്തമായുണ്ട്. വിദേശഫണ്ടുകള്‍ അത്രയ്‌ക്കധികം ലഭിക്കുന്ന സ്ഥാപനമാണിത്.

സദ് ഗുരു ഹിന്ദുമതത്തില്‍ നിന്നും പാവപ്പെട്ടവരെ പ്രലോഭിപ്പിച്ച് മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ ശക്തമായ നിലപാട് സദ്ഗുരു എടുക്കുന്നതിനാലാണ് അദ്ദേഹത്തെ കോയമ്പത്തൂരില്‍ നിന്നും ഓടിക്കാന്‍ ഈ ലോബി കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. എന്തായാലും മഹാശിവരാത്രിയ്‌ക്ക് സദ് ഗുരുവിനൊപ്പം അമിത് ഷാ പങ്കെടുത്തത് ഒരു വലിയ താക്കീതാണ്. ഇനിയും സദ്ഗുരുവിനെ ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കരുത് എന്നതാക്കീത്.

സദ്ഗുരുവിന്റെ സാന്നിധ്യം തമിഴ്നാട്ടില്‍ ബിജെപി ശക്തിപ്പെടുന്നതിന് കാരണമാകുമെന്ന് ഡിഎംകെ ഭയപ്പെടുന്നു. കോയമ്പത്തൂരിലെ സദ്ഗുരുവിന്റെ സാന്നിധ്യം അവിടുത്തെ ജിഹാദി ശക്തികള്‍ക്കും ഭയവും എതിര്‍പ്പും ഉണ്ട്. എന്തായാലും മറയില്ലാതെ തന്റെ നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ട് തന്നെ നിലകൊള്ളുകയാണ് സദ്ഗുരു.

Tags: IshaYogaCenterreligiousconversionlobbyTamilnaduCoimbatoreSadhguruDMKAmitshahSadhguruJaggiVasudevIshafoundation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

India

സഖ്യം വിട്ടതിന് പിന്നാലെ വൈകോയ്‌ക്ക് തിരിച്ചടി നൽകി പാർട്ടിയിൽ നിന്ന് 150-ലധികം നേതാക്കൾ ഡിഎംകെയിൽ ചേർന്നു

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

India

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.