Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വേണം ലഹരി മാഫിയകളില്‍ നിന്ന് മോചനം

കോട്ടയത്ത് ചേര്‍ന്ന വിശ്വഹിന്ദു പരിഷത്ത് വാര്‍ഷിക പ്രതിനിധി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ പൂര്‍ണ രൂപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2025, 10:28 am IST
in Article

ശ്രീശങ്കരാചാര്യ സ്വാമികള്‍, ശ്രീനാരായണ ഗുരുദേവന്‍, ചട്ടമ്പി സ്വാമികള്‍, മഹാത്മാ അയ്യന്‍കാളി തുടങ്ങിയ ധാര്‍മ്മികാചാര്യന്മാര്‍ക്ക് ജന്മം നല്‍കിയ കേരളം ഇന്ന് അധാര്‍മ്മിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി എന്തു വിനാശ കൃത്യങ്ങളും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന കൗമാര യൗവനങ്ങള്‍ കാട്ടിക്കൂട്ടുന്ന അക്രമ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ വിവരണാതീതമാണ്. രാസലഹരിയുടെ മാസ്മരികതയില്‍ സഹോദരങ്ങളേയും മാതാപിതാക്കളെയും ഗുരുക്കന്മാരേയും തിരിച്ചറിയാനാവാത്ത വിധം നമ്മുടെ പുതു തലമുറ മാറി. ആരെയും കൊല്ലാന്‍ മടിക്കാത്ത, എന്ത് അക്രമ പ്രവര്‍ത്തനങ്ങളും ചെയ്യുന്ന ഒരു തലമുറയെ ഇവിടെ സൃഷ്ടിക്കുന്നതിന്റെ ലക്ഷ്യവും, അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളേയും പൊതുസമൂഹം മനസ്സിലാക്കി പ്രതികരിക്കേണ്ട കാലം അതിക്രമിച്ചു. തല്ലാനും കൊല്ലാനും ഭീഷണിപ്പെടുത്താനും മടിയില്ലാത്ത ഒരു തലമുറയെ ഒരുക്കിയെടുക്കുന്നതിനു പിന്നില്‍ കേരളത്തിലെ ഭരണാധികാരികള്‍ക്ക് നിര്‍ണായക പങ്കാണുള്ളത്.

ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ കൂടി ഖജനാവിന് ആവശ്യമായ സാമ്പത്തികസമാഹരണം നടത്താന്‍ കഴിവില്ലാത്ത സര്‍ക്കാരുകള്‍ കൊണ്ടുവന്നിട്ടുള്ള അശാസ്ത്രീയ നയങ്ങളും നടപടികളും കേരളത്തില്‍ മദ്യ-മയക്കുമരുന്നിന്റെ വ്യാപക വില്‍പ്പനയ്‌ക്ക് കളമൊരുക്കി. മയക്കുമരുന്നിന് ഇരയാകുന്നതില്‍ മഹാഭൂരിപക്ഷവും സാധാരണ വീടുകളിലെ കുട്ടികളാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനുള്ളില്‍ സംസ്ഥാനത്ത് എക്‌സൈസ് മാത്രം റജിസ്റ്റര്‍ ചെയ്തത് 30310 കേസുകളും അറസ്റ്റ് ചെയ്തത് 27042 പേരേയുമാണ്. വിദ്യാര്‍ത്ഥികളുടെ ഇടയിലെ പല വിധത്തിലുള്ള മയക്കുമരുന്ന് ഉപയോഗം നിമിത്തം കലാലയങ്ങളില്‍ റാഗിങ്ങിന് ഇരയാകുന്ന കുട്ടികളുടെ എണ്ണം കുത്തനെ കൂടിയതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുടുംബങ്ങളിലെ ശൈഥില്യവും ഇന്റര്‍നെറ്റ് ദുരുപയോഗവും ജീവിത മൂല്യങ്ങളെക്കുറിച്ചും ആത്മീയതയെക്കുറിച്ചുമുള്ള അജ്ഞത, സാമൂഹിക പ്രതിബന്ധതയില്ലായ്‌മ എന്നിവ ലഹരി ഉപയോഗത്തിന് വളം വയ്‌ക്കുന്ന ഘടകങ്ങളാണ്. മാത്രമല്ല, മയക്കുമരുന്നു വിപണിയിലൂടെ വളരെ വേഗത്തില്‍ പണം സമ്പാദിക്കാമെന്ന വ്യാമോഹവും സ്തീ പുരുഷ ഭേദമന്യേ നിരവധി പേരെ ഇതില്‍ കണ്ണികളാക്കുന്നു. ഒരുകാലത്ത് വിദേശ രാഷ്‌ട്രങ്ങളിലെ ഇത്തരം അനാശാസ്യ പ്രവണതകളെ പരിഹസിച്ചിരുന്ന നമ്മള്‍ ഇന്ന് നമ്മുടെ ഇടയില്‍ സംഭവിക്കുന്ന മൂല്യച്യുതികളെ പറ്റി ചിന്തിക്കുകയും ഇതിന് അടിയന്തരമായി പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയും വേണം. ഭരണസംവിധാനവും നിയമപാലകരും അദ്ധ്യാപകരും രക്ഷിതാക്കളും സന്നദ്ധപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങിയാലെ സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇത്തരം അധാര്‍മ്മിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനാകൂ. നിലവിലുള്ള നിയമങ്ങളില്‍ ഉടനടി ഭേദഗതി വരുത്തി മയക്കുമരുന്ന് ഉപയോഗത്തിനും വിതരണത്തിനും വധശിക്ഷ വരെയുള്ള പരമാവധി ശിക്ഷകള്‍ ഉറപ്പുവരുത്താന്‍ നിയമസംവിധാനത്തെ പര്യാപ്തമാക്കണം.

കള്ളപ്പണം, മയക്കുമരുന്ന് കച്ചവടം തുടങ്ങിയ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി കേരളം മാറിയതിനു പിന്നില്‍ മതതീവ്രവാദ ശക്തികള്‍ക്കും നിര്‍ണായക പങ്കുണ്ട്. വിദേശത്തുനിന്ന് വ്യാപകമായ രീതിയില്‍ കടത്തിക്കൊണ്ടുവരുന്ന മയക്കുമരുന്നും കള്ളപ്പണവും രാജ്യത്തെയും ജനതയേയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാകുന്നു. എന്നാല്‍ ഈ കാര്യങ്ങളെപ്പറ്റി അന്വേഷണം നടത്താനോ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താനോ സംസ്ഥാന സര്‍ക്കാര്‍ വോട്ടു ബാങ്കിനെ ഭയന്ന് തയ്യാറാകുന്നില്ല. മയക്കുമരുന്ന് ഉപയോഗത്തിനോടൊപ്പം തന്നെ സമൂഹത്തില്‍ അരാജകത്വം വളര്‍ത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ് സിനിമകളും വെബ് സീരീസുകളും. അക്രമ പ്രവര്‍ത്തനങ്ങള്‍ അതിന്റെ ഏറ്റവും ഭീകരമായ രീതിയില്‍ ചിത്രീകരിക്കുന്ന ഇത്തരം സിനിമകളും വെബ് സീരീസുകളും കര്‍ശന സെന്‍സറിങ്ങിന് വിധേയമാക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം. കേരളം അതി വേഗം ഒരു അരാജക സമൂഹമായി മാറിക്കൊണ്ടിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാനും ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കാനും പൊതുസമൂഹവും ധാര്‍മ്മിക ആചാര്യന്മാരും ആധ്യാത്മിക നേതാക്കന്മാരും മതസംഘടനകളും അടിയന്തരമായി ശ്രദ്ധിക്കേണ്ടതുണ്ട്. ശക്തമായ നിയമ നടപടികളില്‍ കൂടി യഥാര്‍ത്ഥ പ്രതികളെയും കുറ്റവാളികളെയും കണ്ടെത്തുകയും ശിക്ഷിക്കുകയും മയക്കുമരുന്ന് ഉറവിടങ്ങളില്‍ നിന്നു തന്നെ പിടിച്ചെടുത്ത് അത് നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതും ആവശ്യമാണ്. ഈ വിഷയത്തില്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ട് കേരളത്തെ ഇത്തരത്തിലുള്ള അക്രമ അരാജകത്വ മാഫിയകളില്‍ നിന്ന് മോചിപ്പിക്കണം.

 

Tags: Drug MafiaViswa Hindu Parishaddrug abuse
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

Kerala

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

Kerala

ഓപ്പറേഷൻ തൂഫാൻ, കോഴിക്കോട്ടും കൊച്ചിയിലും വൻ ലഹരിമരുന്ന് വേട്ട: ഇന്നലെ മാത്രം 145 പേർ അറസ്റ്റിൽ

Kerala

ശബരിമല തീര്‍ത്ഥാടനം; ആരോഗ്യ വകുപ്പിന്റെ തീരുമാനം ധിക്കാരപരം: വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.