Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

20ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ചെസ് പോരാട്ടത്തിലെ ഹീറോ ബോറിസ് സ്പാസ്കി ഓര്‍മ്മയായപ്പോള്‍

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ചെസ് പോരാട്ടം എന്ന വിശേഷിപ്പിക്കപ്പെട്ട 1972ലെ ലോക ചെസ് കിരീടത്തിനായി നടന്ന പോരാട്ടത്തിലെ ഹീറോ ആയിരുന്നു റഷ്യയുടെ ബോറിസ് സ്പാസ്കി. കാരണം അദ്ദേഹം അജയ്യനാണെന്നാണ് റഷ്യക്കാര്‍ വിശ്വസിച്ചിരുന്നത്. വേണമെന്ന് വെച്ചാല്‍ മാത്രമേ ബോറിസ് സ്പാസ്കി തോല്‍ക്കുകയുള്ളൂ എന്നാണ് സാധാരണ റഷ്യക്കാര്‍ വിശ്വസിച്ചത്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Mar 3, 2025, 09:17 pm IST
in News
ബോറിസ് സ്പാസ്കി 1972ല്‍ ലോക ചെസ് കിരീടത്തിന് പോരാടുമ്പോള്‍ (വലത്ത്) 88ാം വയസ്സില്‍ കഴിഞ്ഞ ദിവസം അന്തരിച്ച ബോറിസ് സ്പാസ്കി (വലത്ത്)

ബോറിസ് സ്പാസ്കി 1972ല്‍ ലോക ചെസ് കിരീടത്തിന് പോരാടുമ്പോള്‍ (വലത്ത്) 88ാം വയസ്സില്‍ കഴിഞ്ഞ ദിവസം അന്തരിച്ച ബോറിസ് സ്പാസ്കി (വലത്ത്)

റഷ്യ: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ചെസ് പോരാട്ടം എന്ന വിശേഷിപ്പിക്കപ്പെട്ട 1972ലെ ലോക ചെസ് കിരീടത്തിനായി നടന്ന പോരാട്ടത്തിലെ ഹീറോ ആയിരുന്നു റഷ്യയുടെ ബോറിസ് സ്പാസ്കി. കാരണം അദ്ദേഹം അജയ്യനാണെന്നാണ് റഷ്യക്കാര്‍ വിശ്വസിച്ചിരുന്നത്. വേണമെന്ന് വെച്ചാല്‍ മാത്രമേ ബോറിസ് സ്പാസ്കി തോല്‍ക്കുകയുള്ളൂ എന്നാണ് സാധാരണ റഷ്യക്കാര്‍ വിശ്വസിച്ചത്.

അതുകൊണ്ട് 1972ല്‍ തന്റെ ലോകചെസ് കിരീടം നിലനിര്‍ത്താന്‍ അദ്ദേഹം അമേരിക്കന്‍ ചെസ് താരമായ ബോബി ഫിഷറുമായി മത്സരിക്കുമ്പോള്‍ വിജയം ബോറിസ് സ്പാസ്കിക്കായിരിക്കുമെന്ന് എല്ലാവരും വിശ്വസിച്ചു. മാത്രമല്ല, അക്കാലത്ത് റഷ്യയും അമേരിക്കയും തമ്മില്‍ ശീതയുദ്ധം നിലനിന്ന കാലമാണ്. ഓരോ രംഗത്തും തങ്ങളാണ് മികച്ചവരെന്ന് തെളിയിക്കാന്‍ റഷ്യയും അമേരിക്കയും പോരാടുന്ന കാലം. ഇവിടെ റഷ്യയ്‌ക്കും അമേരിക്കയ്‌ക്കും വിജയം ആവശ്യമായിരുന്നു. അതുകൊണ്ട് തന്നെ ലോകമാകെ ഈ ചെസ് പോരാട്ടം ചര്‍ച്ച ചെയ്യപ്പെട്ടു.

ഈ മത്സരത്തില്‍ നിലവിലെ ലോക ചാമ്പ്യനായ ബോറിസ് സ്പാസ്കിയെ ബോബി ഫിഷന്‍ 12.5-8.5 പോയിന്‍റുകള്‍ക്ക് തോല്‍പിക്കുകയായിരുന്നു. റഷ്യ-അമേരിക്ക യുദ്ധമെന്ന് വിശേഷിപ്പിക്കപ്പെട്ട ആ ചെസ് പോരാട്ടത്തില്‍ റഷ്യ തോല്ക്കുകയായിരുന്നു. അതോടെ ചെസ്സില്‍ റഷ്യയുടെ മേധാവിത്വം തകരുകയായിരുന്നു. അമേരിക്ക ചെസ്സിലെ പുതിയ ശക്തിയായി ഉയര്‍ന്നുവന്നു.

അന്ന് പക്ഷെ തോല്‍വി ഏറ്റുവാങ്ങിയ ബോറിസ് സ്പാസ്കിയോട് റഷ്യ ക്ഷമിച്ചില്ല. മനപൂര്‍വ്വം അദ്ദേഹം ബോബി ഫിഷറിനോട് തോറ്റുകൊടുക്കുകയായിരുന്നു എന്ന ആരോപണം വന്നു. റഷ്യക്കാര്‍ ബോറിസ് സ്പാസ്കിയെ പുച്ഛിച്ചു. വിമര്‍ശിച്ചു. അതുവരെ ദൈവം പോലെ കണ്ടിരുന്ന റഷ്യക്കാരുടെ ഈ അവഗണന പൊതുവേ വികാരജീവിയായ ബോറിസ് സ്പാസ്‍കിയെ തകര്‍ത്തു. മായാണ് വിശേഷിപ്പിച്ചിരുന്നത്. ഇതോടെ റഷ്യയുടെ ചെസ്സിലെ ആധിപത്യം അവസാനിക്കുകയായിരുന്നു. എന്നാല്‍ ചെസ്സിന്റെ ആരാധകരായ റഷ്യക്കാര്‍ ബോറിസ് സ്പാസ്കി എതിരാളിയായ അമേരിക്കക്കാരന്‍ ബോബി ഫിഷറിനോട് തോറ്റുകൊടുക്കുകയായിരുന്നു എന്ന് കുറ്റപ്പെടുത്തിയപ്പോള്‍ ബോറിസ് സ്പാസ്കിയുടെ മനസ്സ് വേദനിച്ചു. വിമര്‍ശനം കടുത്തപ്പോള്‍ അദ്ദേഹം തന്റെ ജന്മനാടായ റഷ്യ വിട്ടുപോകാന്‍ തീരുമാനിച്ചു. 1972ല്‍ അനുമതി ചോദിച്ചെങ്കിലും 1976ല്‍ മാത്രമാണ് അദ്ദേഹത്തിന് റഷ്യവിട്ട് ഫ്രാന്‍സില്‍ പോകാന്‍ അനുമതി ലഭിച്ചത്. ഇതിനോടകം ബോറിസ് സ്പാസ്കി ചെസ്സില്‍ നിന്നും ഏറെ സമ്പാദിച്ചിരുന്നു. അങ്ങിനെ അദ്ദേഹം റഷ്യ വിട്ട് ഫ്രാന്‍സില്‍ ചേക്കേറി. പക്ഷെ മനസ്സില്‍ നിറയെ റഷ്യയുടെ ഗന്ധവും സംസ്കാരവും പേറിയിരുന്ന ബോറിസ് സ്പാസ്കിക്ക് ഫ്രാന്‍സിലെത്തിയപ്പോഴാണ് ജന്മനാടിന്റെ വില മനസ്സിലായത്. അതോടെ അദ്ദേഹം വീണ്ടും റഷ്യയിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ ദിവസമാണ് ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ച മുന്‍ ലോക ചെസ് ചാംപ്യന്‍ ബൊറിസ് സ്പാസ്‌കി തന്റെ 88ാം വയസില്‍ അന്തരിച്ചത്. ഈ മരണം വീണ്ടും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പലരും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ചെസ് പോരാട്ടമായ ബോറിസ് സ്പാസ്കി- ബോബി ഫിഷര്‍ മത്സരത്തെ ഓര്‍മ്മിച്ചു. ഇതേക്കുറിച്ച് ഒരു മികച്ച സിനിമ തന്നെ പുറത്തിറങ്ങിയിരുന്നു. പേര് പോണ്‍ സാക്രിഫൈസ്. കാലാളിനെ ബലികൊടുക്കല്‍. എഡ്വേർഡ് സ്വിക്ക് സംവിധാനം ചെയ്ത ഈ സിനിമയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

1969 മുതല്‍ 1972 വരെ ലോക ചാമ്പ്യനായിരുന്നു ബോറിസ് സ്പാസ്കി. ലോക ചാമ്പ്യനാകാന്‍ ഏറെ പ്രതിസന്ധികളെ തരണം ചെയ്യുകയും ഒട്ടേറെ കഷ്ടപ്പാടുകള്‍ സഹിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. പത്താമത്തെ ലോക ചെസ് ചാംപ്യനായി മാറിയ സ്പാസ്‌കിക്ക് അത് മറക്കാനാവുന്ന നേട്ടമായിരുന്നില്ല. 1969ല്‍ പെട്രോസിയന്‍ എന്ന ആര്‍ക്കും തോല്‍പിക്കാനാവില്ലെന്ന ലോകം വിശ്വസിച്ച പ്രതിരോധത്തിന്റെ കളിക്കാരനെ തോല്‍പിച്ചാണ് സ്പാസ്കി ലോകചാമ്പ്യനായത്.  1969–-1972ൽ പത്താമത്തെ ലോകചാമ്പ്യനായിരുന്നു. 1962 മുതൽ 1978വരെ സോവിയറ്റ്‌ യൂണിയനെ ചെസ്‌ ഒളിമ്പ്യാഡിൽ പ്രതിനിധീകരിച്ചു. 1976ൽ ഫ്രാൻസിലേക്ക്‌ കുടിയേറിയെങ്കിലും 2012ൽ റഷ്യയിൽ തിരിച്ചെത്തി.
18ാം വയസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കിയ അദ്ദേഹം 19ാം വയസില്‍ 1956ലാണ് പ്രൊഫഷണല്‍ പോരാട്ടത്തില്‍ അരങ്ങേറ്റം കുറിച്ചത്.

Tags: RussiangrandmasterChessBobbyFischerBorisSpasskySpasskySpasskyFishcerfight1972chessfight20thcenturychesswar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
Sports

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

Sports

രണ്ട് തോല്‍വിക്ക് ശേഷം പ്രജ്ഞാനന്ദ ഉണര്‍ന്നു, ഏഴാം റൗണ്ടില്‍ അലിറെസ ഫിറൂഷ, എട്ടാം റൗണ്ടില്‍ മാഗ്നസ് കാള്‍സന്‍….നോര്‍വ്വെ ചെസ് കിരീടം നേടുമോ?

Sport

ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സനെ രണ്ടാമതും വീഴ്‌ത്തി പ്രജ്ഞാനന്ദ; 19 വര്‍ഷം മുന്‍പ് ആനന്ദ് നേടിയ റെക്കോഡിനൊപ്പം പ്രജ്ഞാനന്ദ

പുതിയ വാര്‍ത്തകള്‍

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.