Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രഞ്ജി ട്രോഫി: കാത്തിരിപ്പിന്റെ 74 വര്‍ഷങ്ങള്‍

സി.കെ. രാജേഷ്‌കുമാര്‍byസി.കെ. രാജേഷ്‌കുമാര്‍
Feb 22, 2025, 12:06 am IST
inCricket

കേരളം എല്ലാക്കാര്യത്തിലും മുന്‍പന്തിയിലാണ്. എന്നാല്‍, കായികത്തില്‍ ഭാരതത്തിന്റെ ആത്മാവായി കരുതപ്പെടുന്ന ക്രിക്കറ്റില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കേരളത്തിനായിട്ടില്ല എന്നതാണ് വാസ്തവം. എസ്. ശ്രീശാന്തും ടിനു യോഹന്നാനും ഒടുവില്‍ സഞ്ജു സാംസണുമൊക്കെ ഇന്ത്യന്‍ ടീമിലെത്തിയെന്നതുമാത്രമാണ് നമ്മുടെ തിളക്കമാര്‍ന്ന സംഭാവനകള്‍. ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ചാമ്പ്യന്‍ഷിപ്പും ഭാരത ക്രിക്കറ്റിന്റെ ബഡിങ് താരങ്ങളെ സംഭാവനചെയ്യുന്നതുമായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കഴിഞ്ഞ 74 വര്‍ഷത്തെ കേരളചരിത്രത്തിന് അത്ര കീര്‍ത്തിയുണ്ടായിരുന്നില്ല. എന്നാല്‍, 2024-25 സീസണ്‍ പൂര്‍ത്തിയാകുന്നതോടെ കേരള ക്രിക്കറ്റ്, ഭാരതക്രിക്കറ്റിന്റെ ചരിത്രത്താളുകളില്‍ മാറ്റേറുന്ന ഇടം കണ്ടെത്തുമെന്നുറപ്പ്. കേരളം രഞ്ജി ട്രോഫിയില്‍ നടാടെ ഫൈനലിലെത്തിയിരിക്കുന്നു. ഇത് പുതു ചരിത്രം. കേരളത്തിനും ക്രിക്കറ്റില്‍ വലിയ സ്വപ്നങ്ങള്‍ കാണാനാകുമെന്ന് ഉറപ്പിക്കുന്ന മുന്നേറ്റം.

തുടക്കം തോല്‍വികളുടെ പരമ്പര

കേരളം കഴിഞ്ഞ 74 വര്‍ഷമായി കാത്തിരുന്ന മുഹൂര്‍ത്തമാണിത്. ഇക്കാലയളവില്‍ 352 രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ചു. പ്രതിഭയുടെ മി്ന്നലാട്ടങ്ങളുമായി അനന്തപദ്മനാഭനും സുനില്‍ ഒയാസിസും ശ്രീശാന്തും ടിനു യോഹന്നാനും ശ്രീകുമാര്‍ നായരും ഫിറോസ് വി. റഷീദും റൈഫി വിന്‍സന്റ് ഗോമസും പ്രശാന്ത് പരമേശ്വരനുമടക്കം കുറെപ്പേര്‍ വന്നുപോയി. എന്നാല്‍, ഒരു ടീമെന്ന നിലയില്‍ ഇത്രത്തോളം കെട്ടുറപ്പും ഒത്തണക്കവും പ്രകടിപ്പിച്ച ടീമിനെ ഒരുപക്ഷേ നാം കണ്ടിട്ടുണ്ടാവില്ല. വ്യക്തിഗത പ്രകടനങ്ങള്‍ക്കപ്പുറം ഒരു ടീമെന്ന നിലയില്‍ കേരളം നിറഞ്ഞുനിന്നു.

കേരളമാകുന്നതിനുമുമ്പ് തിരുവിതാംകൂര്‍-കൊച്ചി ടീം എന്ന നിലയിലായിരുന്നു നാം ദേശീയ ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തിരുന്നത്. കേരള ക്രിക്കറ്റ് ടീം ആയശേഷം 1957ല്‍ ആദ്യമായി രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ മത്സരിക്കാനിറങ്ങി. എന്നാല്‍, ദയനീയമായിരുന്നു പ്രകടനം. സീസണില്‍ മദ്രാസിനും മൈസൂരുവിനും ആന്ധ്രയ്‌ക്കും ഹൈദരാബാദിനുമെതിരേയായിരുന്നു കേരളത്തിന്റെ അരങ്ങേറ്റ മത്സരങ്ങള്‍. എല്ലാത്തിലും തോല്‍വിയായിരുന്നു ഫലം.

പിന്നീട് നിരന്തര തോല്‍വികള്‍. ഒടുവില്‍ 1959-60 സീസണില്‍ ആന്ധ്രപ്രദേശിനെതിരേ നാലാം വിക്കറ്റില്‍ ബാലന്‍ പണ്ഡിറ്റ് എന്ന കൂനമ്മാവുകാരനും ജോര്‍ജ് ഏബ്രഹാമും ചേര്‍ന്ന് 410 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി കേരളത്തിന്റെ പേര് അടയാളപ്പെടുത്തി. ഇന്ത്യയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിന്റെ ഈ റെക്കോര്‍ഡ് ഇന്നും തകര്‍ക്കപ്പെട്ടിട്ടില്ല. അതുപോലെ ബാലന്‍ പണ്ഡിറ്റ് ആന്ധ്രപ്രദേശിനെതിരേ പുറത്താകാതെ നേടിയ 262 റണ്‍സ് 2007-2008 സീസണ്‍ വരെ രഞ്ജിയിലെ കേരളത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായിരുന്നു. എന്നാല്‍, പിന്നീടുള്ള നാല് പതിറ്റാണ്ടുകളില്‍ കേരളം ഭാരതക്രിക്കറ്റിന്റെ പിന്നാമ്പുറത്തായിരുന്നു. അതിനൊരു മാറ്റവുമായി വന്നത് അനന്തപദ്മനാഭന്‍ എന്ന സ്പിന്നര്‍ നായകനായിരുന്നു. 1994-95ല്‍ കെ. എന്‍. അനന്തപദ്മനാഭന്റെ നേതൃത്വത്തിലിറങ്ങിയ കേരളം ദക്ഷിണമേഖലാ വിജയികളായി പ്രീ ക്വാര്‍ട്ടറിലെത്തി. പിന്നീട് അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തിലിറങ്ങിയ കേരളം 1996-97 സീസണില്‍ ദക്ഷിണ മേഖലാ ജേതാക്കളായ സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടി. പിന്നീടുള്ള വര്‍ഷങ്ങളില്‍ ശ്രദ്ധേയമായ ചില പ്രകടനങ്ങള്‍ കേരളത്തിന്റെ ഭാഗത്തുനിന്നുണ്ടായി. 2002-2003ല്‍ പ്ലേറ്റ് ലീഗ് ഫൈനലിലെത്തിയ കേരളം 2007-2008 സീസണില്‍ പ്ലേറ്റ് ലീഗ് സെമിഫൈനലിലെത്തി.

എന്നാല്‍, അതുവരെയുള്ള നേട്ടങ്ങളെയൊക്കെ പിന്നിലാക്കി 2017-18 സീസണില്‍ കേരളം ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ബിയില്‍ രണ്ടാമതെത്തിക്കൊണ്ടായിരുന്നു കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. തൊട്ടടുത്ത സീസണില്‍ അതായത് 2018-2019ല്‍ രഞ്ജിയില്‍ നടാടെ സെമിയിലെത്താനും കേരളത്തിനായി. ഇതോടെ ദേശീയ തലത്തില്‍ കേരള ക്രിക്കറ്റിന്റെ പ്രസക്തി വര്‍ധിച്ചു. എന്നാല്‍, കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിന് അത്രമികച്ചതായിരുന്നില്ല. എന്നാല്‍, അതിന്റെ എല്ലാ കേടും തീര്‍ത്ത് ഇപ്പോഴിതാ ഫൈനലില്‍.

ഭാരതത്തിനായി ടെസ്റ്റ് കളിച്ച കേരള താരങ്ങള്‍
ടിനു യോഹന്നാന്‍ (2001)
ശാന്തകുമാരന്‍ ശ്രീശാന്ത് (2006)

ഏകദിനം കളിച്ച താരങ്ങള്‍
ശ്രീശാന്ത് (2006)
സഞ്ജു സാംസണ്‍ (2021)

ടി20 കളിച്ചവര്‍
ശ്രീശാന്ത്
സഞ്ജു സാംസണ്‍
സന്ദീപ് വാര്യര്‍ (2021)

രഞ്ജിയില്‍ കളിച്ച മറ്റ് സംസ്ഥാനങ്ങളിലെ പ്രമുഖര്‍
സുജിത് സോമസുന്ദര്‍ (1996)
സദഗോപ്പന്‍ രമേശ് (1999)
റോബിന്‍ ഉത്തപ്പ (2006)
ജലജ്് സക്സേന (2029)
ആദിത്യ സര്‍വാതെ(2024)

ആഭ്യന്തര ക്രിക്കറ്റിലെ പ്രമുഖര്‍:
അജയ് വര്‍മ്മ
അജയ് കുഡുവ
ആന്റണി സെബാസ്റ്റ്യന്‍
ബി. രാംപ്രകാശ്
ബാലന്‍ പണ്ഡിറ്റ്
ബേസില്‍ തമ്പി
ഫിറോസ് വി റഷീദ്
കേളപ്പന്‍ തമ്പുരാന്‍
കെ.എന്‍. അനന്തപത്മനാഭന്‍
കെ ജയരാമന്‍
പദ്മനാഭന്‍ പ്രശാന്ത്
പ്രശാന്ത് പരമേശ്വരന്‍
റൈഫി വിന്‍സന്റ് ഗോമസ്
രോഹന്‍ പ്രേം
സച്ചിന്‍ ബേബി
സോണി ചെറുവത്തൂര്‍
ശ്രീകുമാര്‍ നായര്‍
സുനില്‍ ഒയാസിസ്
തോമസ് മാത്യു
വി.എ. ജഗദീഷ്‌

Tags: Ranji Trophy CricketKerala Cricket Team
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജി ട്രോഫി ജേതാക്കളായ ജമ്മു കശ്മീര്‍ ടീം കിരീടവുമായി ആഘോഷത്തില്‍
Cricket

പുതുജേതാക്കള്‍… രഞ്ജി: ജമ്മുവിന് കന്നിക്കിരീടം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് പരാജയ ശേഷം മൈതാനം വിടുന്ന ഭാരത ടീം
Cricket

രഞ്ജിയെ ഒഴിവാക്കി, ആരവങ്ങളില്‍ മതിമറന്നതിന്റെ ദുരന്തം

Cricket

രഞ്ജി: കേരളം മധ്യപ്രദേശിനെതിരെ

Cricket

രഞ്ജി: കേരള- സൗരാഷ്‌ട്ര മത്സരം സമനില; ആദ്യ ഇന്നിങ്‌സ് ലീഡില്‍ കേരളത്തിന് മൂന്ന് പോയിന്റ്

എം.ഡി.നിധീഷിനൊപ്പം സഹതാരങ്ങള്‍ വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു
Cricket

രഞ്ജിയില്‍ കേരളം സൗരാഷ്‌ട്രയെ 160ന് പുറത്താക്കി; മിന്നിച്ച് നിധീഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ–ഓർഡിനേറ്റർ മുഹമ്മദ് ഹുസൈന് അന്താരാഷ്‌ട്ര ലഹരി ശൃംഖലയുമായി ബന്ധം ; ഇടനിലക്കാരി റിയാഖാനും , ഘാന പൗരനും അറസ്റ്റിൽ

മതം മാത്രം പോരാ മികച്ച വിദ്യാഭ്യാസവും കുട്ടികൾക്ക് വേണം : ഉത്തരാഖണ്ഡിൽ 250-ലധികം മദ്രസകൾ പൂട്ടാൻ ഉത്തരവിട്ട് ധാമി സർക്കാർ

ദ്രൗപദി മുര്‍മ്മു , സുഷമ സ്വരാജ്, നിര്‍മ്മലാ സീതാരാമന്‍ ; ഇതിന് പകരം വയ്‌ക്കാൻ മൂന്നു പേരുകള്‍ സ്വന്തം പ്രസ്ഥാനത്തില്‍ നിന്ന് ശ്രീമതി പറയണം

കേന്ദ്ര ഇടപെടല്‍; കൊല്ലം തുറമുഖത്തെ എമിഗ്രേഷന്‍ പോയിന്റ് എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്

സ്ത്രീകൾ വീട്ടിൽ ഇരിക്കണം എന്ന് തിട്ടൂരമിറക്കാൻ ഇത് നിങ്ങളുടെ നാട്ടുരാജ്യമല്ല ; കോൺഗ്രസുകാർ ഓച്ഛാനിച്ച് നിന്നപ്പോൾ ആഞ്ഞടിച്ച് ജിന്റോ ജോൺ

സ്‌പോർട്‌സ്: പന്ത് വലുതായകഥ / പി.എസ്. സ്വരാജ് (ജന്മഭൂമി ഓണപ്പതിപ്പ് 2026)

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിയറ്ററുകളിൽ ആഹാരസാധനങ്ങൾക്ക് കൊള്ള വില, ചായ കുടിക്കണമെങ്കിൽ ലോൺ എടുക്കേണ്ട സ്ഥിതി: മേയർ വി.വി രാജേഷ്

‘ ഒരു രക്ഷിതാവെന്ന നിലയിൽ ഏറെ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത് ‘ ; പൃഥ്വിരാജ്

മുദാക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം വാളക്കാട് പെട്രോള്‍ പമ്പില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ഫോണ്‍ ചെയ്തുകൊണ്ട്
വാഹനത്തില്‍ പെട്രോള്‍ നിറയ്ക്കുന്ന ജീവനക്കാരന്‍

പെട്രോളിയം ലൈസന്‍സ് നിയമം ലംഘിക്കുന്നു; ദുരന്തത്തിന് വഴിയൊരുക്കി ജീവനക്കാരുടെ ഗുരുതര വീഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.