Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വന്യമൃഗങ്ങള്‍ മനുഷ്യ ജീവനെടുക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2025, 12:02 pm IST
in Editorial, Vicharam

വയനാട് ജില്ലയിലെ പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടത് സംബന്ധിച്ച പ്രശ്‌നങ്ങള്‍, കടുവയുടെ ജഡം കണ്ടെടുത്തത്തോടെ തത്ക്കാലത്തേയ്‌ക്ക് അടങ്ങിയെക്കാം. പക്ഷെ യഥാര്‍ത്ഥ പ്രശ്‌നം ബാക്കിനില്‍ക്കുകയാണ്. പത്ത് വര്‍ഷത്തിനിടെ വയനാട്ടില്‍ എട്ടുപേരുടെ ജീവനാണ് കടുവയെടുത്തത്. അടുത്തത് ആരാണെന്ന ഭീതിയില്‍ കഴിയുകയാണ് നാട്ടുകാര്‍. കുടുംബ സുഹൃത്തിന്റെ തോട്ടത്തില്‍ കാപ്പിക്കുരു പറിക്കാന്‍ പോയപ്പോഴാണ് രാധയെന്ന വീട്ടമ്മയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയതും, വനത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയതും. കടുവ ഭക്ഷിച്ച ശേഷമുള്ള വികൃതമായ മൃതദേഹം പിന്നീട് കണ്ടെടുക്കുകയായിരുന്നു. കടുവയെ പിടികൂടാനോ വെടിവെച്ചു കൊല്ലാനോ കഴിയാത്തതിനാല്‍ നാട്ടുകാര്‍ ഏറെ രോഷാകുലരാവുകയും, സ്ഥലം സന്ദര്‍ശിച്ച മന്ത്രി ഒ.ആര്‍.കേളുവിനെ തടഞ്ഞുവയ്‌ക്കുകയും ചെയ്തു. വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ ഫലപ്രദമായ സംവിധാനം ഏര്‍പ്പെടുത്തണമെന്നും, കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 11 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നും, കുടുംബത്തിലെ ഒരാള്‍ക്ക് താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നല്‍കാമെന്നും മന്ത്രി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്. വനപാലകര്‍ തിരച്ചില്‍ നടത്തുന്നതിനിടെ പഞ്ചാരക്കൊല്ലിയിലെ ഒരു വീടിനോട് ചേര്‍ന്നുള്ള കാട്ടിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. അതിനിടെ വയനാട് ജില്ലയില്‍ ഒരാള്‍കൂടി കടുവയുടെ ആക്രമണത്തിന് ഇരയായിട്ടുമുണ്ട്.

വെള്ളത്തിനും ഭക്ഷണത്തിനുമായി ആനയും കടുവയും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കാടിറങ്ങി ജനവാസ മേഖലയിലേക്കു വരുന്നതും, അവ മനുഷ്യരെ ആക്രമിക്കുന്നതും പുതിയ കാര്യമല്ല. ചില സംഭവങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണം മനുഷ്യരുടെ ജീവനെടുക്കുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുമ്പോള്‍ ജനങ്ങളില്‍നിന്ന് പ്രതിഷേധമുയരുകയും, ആനയാണെങ്കില്‍ മയക്കുവെടിവച്ച് കാട്ടിലേക്കു തന്നെ കയറ്റിവിടുകയും, മറ്റു മൃഗങ്ങളെ അറ്റകൈയ്‌ക്ക് വെടിവച്ചുകൊല്ലുകയും ചെയ്യുന്ന രീതിയാണുള്ളത്. എന്നാല്‍ ഇത് ശാശ്വത പരിഹാരമല്ല. വന്യജീവികള്‍ ജനവാസമേഖലയിലേക്ക് വരാനുള്ള കാരണങ്ങള്‍ കണ്ടുപിടിക്കണം. വനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മനുഷ്യര്‍ കൃഷി ചെയ്യുന്നുണ്ടോ, മൃഗങ്ങളുടെ സഞ്ചാരപാതയില്‍, പ്രത്യേകിച്ച് ആനത്താരയില്‍, ഭൂമി കയ്യേറി മനുഷ്യര്‍ താമസിക്കുന്നുണ്ടോ, മനുഷ്യരുടെ ഭാഗത്തുനിന്ന് പ്രകോപനങ്ങളും ആക്രമണങ്ങളും ഉണ്ടാകുന്നുണ്ടോ, എന്നൊക്കെയുള്ള കാര്യങ്ങളില്‍ കാര്യമായ അന്വേഷണവും പഠനവും നടക്കുന്നില്ല. ചിലരുടെ ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടാകുമെന്നതിനാലാണ് അധികൃതര്‍ ഇതിനു മുതിരാത്തത്. വന്യമൃഗങ്ങളുടെ ഭക്ഷണമായ ഇല്ലി, ഈറ്റ മുതലായ വനവിഭവങ്ങള്‍ മനുഷ്യര്‍ വ്യാപകമായി വെട്ടിനശിപ്പിക്കുന്നതും കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങാന്‍ കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

മനുഷ്യര്‍ വന്യമൃഗങ്ങള്‍ക്ക് നിരന്തരം ഇരയാവുന്നതിന് ശാശ്വതപരിഹാരമാണ് ആവശ്യം. ജനവാസമേഖലയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ വിവേചനരഹിതമായി വെടിവച്ചുകൊല്ലണമെന്നല്ല പറയുന്നത്. അങ്ങനെ ചെയ്യുന്നതിനെ നിയമം അനുകൂലിക്കുന്നില്ല. പ്രകൃതിയില്‍ എല്ലാ ജീവജാലങ്ങള്‍ക്കും ജീവിക്കാന്‍ അര്‍ഹതയുണ്ടല്ലോ. കേരളത്തില്‍ മാത്രമല്ല, വനങ്ങളോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മനുഷ്യര്‍ താമസിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങളെ നേരിടാന്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കി നടപടികള്‍ സ്വീകരിക്കാന്‍ കേരള വനംവകുപ്പ് തയ്യാറാവണം. മറ്റൊന്ന് വനപ്രദേശം കയ്യേറി ആളുകള്‍ സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കില്‍ അവരെ പുനരധിവസിപ്പിക്കണം. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം ചിന്തിക്കേണ്ട വിഷയമല്ല ഇത്. ഹതഭാഗ്യരായ മനുഷ്യരുടെ ജീവന്‍ വച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താന്‍ ആരും തയ്യാറാവരുത്. ഇക്കാര്യത്തില്‍ വന്യമൃഗങ്ങളല്ല, മനുഷ്യരാണ് മുന്‍കരുതല്‍ എടുക്കേണ്ടത്. മനുഷ്യരും വന്യമൃഗങ്ങളും തമ്മില്‍ പാരിസ്ഥിതികമായ ഒരു ബന്ധം നിലനില്‍ക്കണം. ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കണം. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനുള്ള പ്രാഥമികമായ ഉത്തരവാദിത്തം ഭരണാധികാരികള്‍ക്കുണ്ട്. പരമ്പരാഗതമായ രീതികള്‍ വിട്ട്, വനംവകുപ്പ് ഭരിക്കുന്നവരുടെ ചുമതലകള്‍ എന്തൊക്കെയെന്ന് പുനര്‍നിര്‍വചിക്കപ്പെടണം.

Tags: attackwayanadwild animalshuman life
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

World

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

Kerala

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

World

ലബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു,ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.