Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

വന്യമൃഗങ്ങള്‍ മനുഷ്യ ജീവനെടുക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2025, 12:02 pm IST
inEditorial, Vicharam

വയനാട് ജില്ലയിലെ പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടത് സംബന്ധിച്ച പ്രശ്‌നങ്ങള്‍, കടുവയുടെ ജഡം കണ്ടെടുത്തത്തോടെ തത്ക്കാലത്തേയ്‌ക്ക് അടങ്ങിയെക്കാം. പക്ഷെ യഥാര്‍ത്ഥ പ്രശ്‌നം ബാക്കിനില്‍ക്കുകയാണ്. പത്ത് വര്‍ഷത്തിനിടെ വയനാട്ടില്‍ എട്ടുപേരുടെ ജീവനാണ് കടുവയെടുത്തത്. അടുത്തത് ആരാണെന്ന ഭീതിയില്‍ കഴിയുകയാണ് നാട്ടുകാര്‍. കുടുംബ സുഹൃത്തിന്റെ തോട്ടത്തില്‍ കാപ്പിക്കുരു പറിക്കാന്‍ പോയപ്പോഴാണ് രാധയെന്ന വീട്ടമ്മയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയതും, വനത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയതും. കടുവ ഭക്ഷിച്ച ശേഷമുള്ള വികൃതമായ മൃതദേഹം പിന്നീട് കണ്ടെടുക്കുകയായിരുന്നു. കടുവയെ പിടികൂടാനോ വെടിവെച്ചു കൊല്ലാനോ കഴിയാത്തതിനാല്‍ നാട്ടുകാര്‍ ഏറെ രോഷാകുലരാവുകയും, സ്ഥലം സന്ദര്‍ശിച്ച മന്ത്രി ഒ.ആര്‍.കേളുവിനെ തടഞ്ഞുവയ്‌ക്കുകയും ചെയ്തു. വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ ഫലപ്രദമായ സംവിധാനം ഏര്‍പ്പെടുത്തണമെന്നും, കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 11 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നും, കുടുംബത്തിലെ ഒരാള്‍ക്ക് താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നല്‍കാമെന്നും മന്ത്രി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്. വനപാലകര്‍ തിരച്ചില്‍ നടത്തുന്നതിനിടെ പഞ്ചാരക്കൊല്ലിയിലെ ഒരു വീടിനോട് ചേര്‍ന്നുള്ള കാട്ടിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. അതിനിടെ വയനാട് ജില്ലയില്‍ ഒരാള്‍കൂടി കടുവയുടെ ആക്രമണത്തിന് ഇരയായിട്ടുമുണ്ട്.

വെള്ളത്തിനും ഭക്ഷണത്തിനുമായി ആനയും കടുവയും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കാടിറങ്ങി ജനവാസ മേഖലയിലേക്കു വരുന്നതും, അവ മനുഷ്യരെ ആക്രമിക്കുന്നതും പുതിയ കാര്യമല്ല. ചില സംഭവങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണം മനുഷ്യരുടെ ജീവനെടുക്കുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുമ്പോള്‍ ജനങ്ങളില്‍നിന്ന് പ്രതിഷേധമുയരുകയും, ആനയാണെങ്കില്‍ മയക്കുവെടിവച്ച് കാട്ടിലേക്കു തന്നെ കയറ്റിവിടുകയും, മറ്റു മൃഗങ്ങളെ അറ്റകൈയ്‌ക്ക് വെടിവച്ചുകൊല്ലുകയും ചെയ്യുന്ന രീതിയാണുള്ളത്. എന്നാല്‍ ഇത് ശാശ്വത പരിഹാരമല്ല. വന്യജീവികള്‍ ജനവാസമേഖലയിലേക്ക് വരാനുള്ള കാരണങ്ങള്‍ കണ്ടുപിടിക്കണം. വനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മനുഷ്യര്‍ കൃഷി ചെയ്യുന്നുണ്ടോ, മൃഗങ്ങളുടെ സഞ്ചാരപാതയില്‍, പ്രത്യേകിച്ച് ആനത്താരയില്‍, ഭൂമി കയ്യേറി മനുഷ്യര്‍ താമസിക്കുന്നുണ്ടോ, മനുഷ്യരുടെ ഭാഗത്തുനിന്ന് പ്രകോപനങ്ങളും ആക്രമണങ്ങളും ഉണ്ടാകുന്നുണ്ടോ, എന്നൊക്കെയുള്ള കാര്യങ്ങളില്‍ കാര്യമായ അന്വേഷണവും പഠനവും നടക്കുന്നില്ല. ചിലരുടെ ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടാകുമെന്നതിനാലാണ് അധികൃതര്‍ ഇതിനു മുതിരാത്തത്. വന്യമൃഗങ്ങളുടെ ഭക്ഷണമായ ഇല്ലി, ഈറ്റ മുതലായ വനവിഭവങ്ങള്‍ മനുഷ്യര്‍ വ്യാപകമായി വെട്ടിനശിപ്പിക്കുന്നതും കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങാന്‍ കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

മനുഷ്യര്‍ വന്യമൃഗങ്ങള്‍ക്ക് നിരന്തരം ഇരയാവുന്നതിന് ശാശ്വതപരിഹാരമാണ് ആവശ്യം. ജനവാസമേഖലയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ വിവേചനരഹിതമായി വെടിവച്ചുകൊല്ലണമെന്നല്ല പറയുന്നത്. അങ്ങനെ ചെയ്യുന്നതിനെ നിയമം അനുകൂലിക്കുന്നില്ല. പ്രകൃതിയില്‍ എല്ലാ ജീവജാലങ്ങള്‍ക്കും ജീവിക്കാന്‍ അര്‍ഹതയുണ്ടല്ലോ. കേരളത്തില്‍ മാത്രമല്ല, വനങ്ങളോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മനുഷ്യര്‍ താമസിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങളെ നേരിടാന്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കി നടപടികള്‍ സ്വീകരിക്കാന്‍ കേരള വനംവകുപ്പ് തയ്യാറാവണം. മറ്റൊന്ന് വനപ്രദേശം കയ്യേറി ആളുകള്‍ സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കില്‍ അവരെ പുനരധിവസിപ്പിക്കണം. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം ചിന്തിക്കേണ്ട വിഷയമല്ല ഇത്. ഹതഭാഗ്യരായ മനുഷ്യരുടെ ജീവന്‍ വച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താന്‍ ആരും തയ്യാറാവരുത്. ഇക്കാര്യത്തില്‍ വന്യമൃഗങ്ങളല്ല, മനുഷ്യരാണ് മുന്‍കരുതല്‍ എടുക്കേണ്ടത്. മനുഷ്യരും വന്യമൃഗങ്ങളും തമ്മില്‍ പാരിസ്ഥിതികമായ ഒരു ബന്ധം നിലനില്‍ക്കണം. ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കണം. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനുള്ള പ്രാഥമികമായ ഉത്തരവാദിത്തം ഭരണാധികാരികള്‍ക്കുണ്ട്. പരമ്പരാഗതമായ രീതികള്‍ വിട്ട്, വനംവകുപ്പ് ഭരിക്കുന്നവരുടെ ചുമതലകള്‍ എന്തൊക്കെയെന്ന് പുനര്‍നിര്‍വചിക്കപ്പെടണം.

Tags: attackwayanadwild animalshuman life
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Entertainment

‘അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു;നടൻ ദേവൻ

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വി സി സിസ തോമസിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം:16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.