Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വന്യമൃഗങ്ങള്‍ മനുഷ്യ ജീവനെടുക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2025, 12:02 pm IST
in Editorial, Vicharam

വയനാട് ജില്ലയിലെ പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടത് സംബന്ധിച്ച പ്രശ്‌നങ്ങള്‍, കടുവയുടെ ജഡം കണ്ടെടുത്തത്തോടെ തത്ക്കാലത്തേയ്‌ക്ക് അടങ്ങിയെക്കാം. പക്ഷെ യഥാര്‍ത്ഥ പ്രശ്‌നം ബാക്കിനില്‍ക്കുകയാണ്. പത്ത് വര്‍ഷത്തിനിടെ വയനാട്ടില്‍ എട്ടുപേരുടെ ജീവനാണ് കടുവയെടുത്തത്. അടുത്തത് ആരാണെന്ന ഭീതിയില്‍ കഴിയുകയാണ് നാട്ടുകാര്‍. കുടുംബ സുഹൃത്തിന്റെ തോട്ടത്തില്‍ കാപ്പിക്കുരു പറിക്കാന്‍ പോയപ്പോഴാണ് രാധയെന്ന വീട്ടമ്മയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയതും, വനത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയതും. കടുവ ഭക്ഷിച്ച ശേഷമുള്ള വികൃതമായ മൃതദേഹം പിന്നീട് കണ്ടെടുക്കുകയായിരുന്നു. കടുവയെ പിടികൂടാനോ വെടിവെച്ചു കൊല്ലാനോ കഴിയാത്തതിനാല്‍ നാട്ടുകാര്‍ ഏറെ രോഷാകുലരാവുകയും, സ്ഥലം സന്ദര്‍ശിച്ച മന്ത്രി ഒ.ആര്‍.കേളുവിനെ തടഞ്ഞുവയ്‌ക്കുകയും ചെയ്തു. വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ ഫലപ്രദമായ സംവിധാനം ഏര്‍പ്പെടുത്തണമെന്നും, കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 11 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നും, കുടുംബത്തിലെ ഒരാള്‍ക്ക് താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നല്‍കാമെന്നും മന്ത്രി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്. വനപാലകര്‍ തിരച്ചില്‍ നടത്തുന്നതിനിടെ പഞ്ചാരക്കൊല്ലിയിലെ ഒരു വീടിനോട് ചേര്‍ന്നുള്ള കാട്ടിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. അതിനിടെ വയനാട് ജില്ലയില്‍ ഒരാള്‍കൂടി കടുവയുടെ ആക്രമണത്തിന് ഇരയായിട്ടുമുണ്ട്.

വെള്ളത്തിനും ഭക്ഷണത്തിനുമായി ആനയും കടുവയും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കാടിറങ്ങി ജനവാസ മേഖലയിലേക്കു വരുന്നതും, അവ മനുഷ്യരെ ആക്രമിക്കുന്നതും പുതിയ കാര്യമല്ല. ചില സംഭവങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണം മനുഷ്യരുടെ ജീവനെടുക്കുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുമ്പോള്‍ ജനങ്ങളില്‍നിന്ന് പ്രതിഷേധമുയരുകയും, ആനയാണെങ്കില്‍ മയക്കുവെടിവച്ച് കാട്ടിലേക്കു തന്നെ കയറ്റിവിടുകയും, മറ്റു മൃഗങ്ങളെ അറ്റകൈയ്‌ക്ക് വെടിവച്ചുകൊല്ലുകയും ചെയ്യുന്ന രീതിയാണുള്ളത്. എന്നാല്‍ ഇത് ശാശ്വത പരിഹാരമല്ല. വന്യജീവികള്‍ ജനവാസമേഖലയിലേക്ക് വരാനുള്ള കാരണങ്ങള്‍ കണ്ടുപിടിക്കണം. വനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മനുഷ്യര്‍ കൃഷി ചെയ്യുന്നുണ്ടോ, മൃഗങ്ങളുടെ സഞ്ചാരപാതയില്‍, പ്രത്യേകിച്ച് ആനത്താരയില്‍, ഭൂമി കയ്യേറി മനുഷ്യര്‍ താമസിക്കുന്നുണ്ടോ, മനുഷ്യരുടെ ഭാഗത്തുനിന്ന് പ്രകോപനങ്ങളും ആക്രമണങ്ങളും ഉണ്ടാകുന്നുണ്ടോ, എന്നൊക്കെയുള്ള കാര്യങ്ങളില്‍ കാര്യമായ അന്വേഷണവും പഠനവും നടക്കുന്നില്ല. ചിലരുടെ ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടാകുമെന്നതിനാലാണ് അധികൃതര്‍ ഇതിനു മുതിരാത്തത്. വന്യമൃഗങ്ങളുടെ ഭക്ഷണമായ ഇല്ലി, ഈറ്റ മുതലായ വനവിഭവങ്ങള്‍ മനുഷ്യര്‍ വ്യാപകമായി വെട്ടിനശിപ്പിക്കുന്നതും കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങാന്‍ കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

മനുഷ്യര്‍ വന്യമൃഗങ്ങള്‍ക്ക് നിരന്തരം ഇരയാവുന്നതിന് ശാശ്വതപരിഹാരമാണ് ആവശ്യം. ജനവാസമേഖലയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ വിവേചനരഹിതമായി വെടിവച്ചുകൊല്ലണമെന്നല്ല പറയുന്നത്. അങ്ങനെ ചെയ്യുന്നതിനെ നിയമം അനുകൂലിക്കുന്നില്ല. പ്രകൃതിയില്‍ എല്ലാ ജീവജാലങ്ങള്‍ക്കും ജീവിക്കാന്‍ അര്‍ഹതയുണ്ടല്ലോ. കേരളത്തില്‍ മാത്രമല്ല, വനങ്ങളോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മനുഷ്യര്‍ താമസിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങളെ നേരിടാന്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കി നടപടികള്‍ സ്വീകരിക്കാന്‍ കേരള വനംവകുപ്പ് തയ്യാറാവണം. മറ്റൊന്ന് വനപ്രദേശം കയ്യേറി ആളുകള്‍ സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കില്‍ അവരെ പുനരധിവസിപ്പിക്കണം. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം ചിന്തിക്കേണ്ട വിഷയമല്ല ഇത്. ഹതഭാഗ്യരായ മനുഷ്യരുടെ ജീവന്‍ വച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താന്‍ ആരും തയ്യാറാവരുത്. ഇക്കാര്യത്തില്‍ വന്യമൃഗങ്ങളല്ല, മനുഷ്യരാണ് മുന്‍കരുതല്‍ എടുക്കേണ്ടത്. മനുഷ്യരും വന്യമൃഗങ്ങളും തമ്മില്‍ പാരിസ്ഥിതികമായ ഒരു ബന്ധം നിലനില്‍ക്കണം. ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കണം. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനുള്ള പ്രാഥമികമായ ഉത്തരവാദിത്തം ഭരണാധികാരികള്‍ക്കുണ്ട്. പരമ്പരാഗതമായ രീതികള്‍ വിട്ട്, വനംവകുപ്പ് ഭരിക്കുന്നവരുടെ ചുമതലകള്‍ എന്തൊക്കെയെന്ന് പുനര്‍നിര്‍വചിക്കപ്പെടണം.

Tags: attackwayanadwild animalshuman life
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

Thiruvananthapuram

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

Kerala

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

Kerala

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

Kerala

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

പുതിയ വാര്‍ത്തകള്‍

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

ചിത്രരാമായണം- 2

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.