Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്ലിന്‍റണ്‍, ബൈഡന്‍, ഒബാമ തുടങ്ങിയ ഡമോക്രാറ്റ് നേതാക്കളുടെ മൂടുതാങ്ങി മാസിക ഇക്കണോമിസ്റ്റ് 2024ലെ രാജ്യമായി തെരഞ്ഞെടുത്തത് ബംഗ്ലാദേശിനെ

2024ലെ മികച്ച രാജ്യമായി ഇക്കണോമിസ്റ്റ് എന്ന മാസിക തെരഞ്ഞെടുത്തത് ബംഗ്ലാദേശ് എന്ന രാജ്യത്തെയാണ്. മുഹമ്മദ് യൂനസിന്റെ അമേരിക്കയിലെ ഡമോക്രാറ്റ് പാര്‍ട്ടി നേതാക്കളുടെ മേലുള്ള പിടിപാടിന്റെ ഉദാഹണമാണ് ഈ പുരസ്കാരം. ക്ലിന്‍റണ്‍, ബൈഡന്‍, ഒബാമ, ഹിലരി ക്ലിന്‍റണ്‍ തുടങ്ങിയ ഡമോക്രാറ്റ് നേതാക്കളുടെ മൂടുതാങ്ങി മാസികയാണെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ തെളിയിച്ചിരിക്കുകയാണ് ഇക്കണോമിസ്റ്റ് മാസിക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2025, 08:28 pm IST
in India

ധാക്ക: 2024ലെ മികച്ച രാജ്യമായി ഇക്കണോമിസ്റ്റ് എന്ന മാസിക തെരഞ്ഞെടുത്തത് ബംഗ്ലാദേശ് എന്ന രാജ്യത്തെയാണ്. മുഹമ്മദ് യൂനസിന്റെ അമേരിക്കയിലെ ഡമോക്രാറ്റ് പാര്‍ട്ടി നേതാക്കളുടെ മേലുള്ള പിടിപാടിന്റെ ഉദാഹണമാണ് ഈ പുരസ്കാരം. ക്ലിന്‍റണ്‍, ബൈഡന്‍, ഒബാമ, ഹിലരി ക്ലിന്‍റണ്‍ തുടങ്ങിയ ഡമോക്രാറ്റ് നേതാക്കളുടെ മൂടുതാങ്ങി മാസികയാണെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ തെളിയിച്ചിരിക്കുകയാണ് ഇക്കണോമിസ്റ്റ് മാസിക. ആ മാസികയുടെ നിഷ്പക്ഷ സ്വഭാവങ്ങളെ മുഴുവന്‍ കാറ്റില്‍ പറത്തിയായിരുന്നു ഈ തെരഞ്ഞെടുപ്പ്.

ഷേഖ് ഹസീന എന്ന ഏകാധിപതിയെ അട്ടിമറിച്ചു എന്ന മേന്മയാണ് ബംഗ്ലാദേശിന് ഈ മാസിക നല്‍കിയിരിക്കുന്നത്. ജമാ അത്തെ ഇസ്ലാമി നടത്തിയ വിദ്യാര്‍ത്ഥീകലാപത്തെ അഭിനന്ദിച്ചുകൊണ്ടാണ് ബംഗ്ലാദേശിനെ 2024ലെ രാജ്യമായി തെരഞ്ഞെടുത്തത്. എന്നാല്‍ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ നേര്‍ക്ക് ഇസ്ലാം മതഭ്രാന്തന്മാര്‍ നടത്തിയ ആക്രണമങ്ങളെയും ബലാത്സംഗങ്ങളെയും കുറിച്ചൊന്നും ഇക്കണോമിസ്റ്റഅ മാസിക മൗനം പാലിക്കുകയും ചെയ്യുന്നു.

എല്ലാ അര്‍ത്ഥത്തിലും കഴിഞ്ഞ 15 വര്‍ഷമായി ബംഗ്ലാദേശിനെ സാമ്പത്തിക പുരോഗതിയിലേക്ക് നയിച്ച ഭരണമായിരുന്നു ഷേഖ് ഹസീനയുടേത്. ബംഗ്ലാദേശിന്റെ കയറ്റുമതി എത്രയോ ഉയര്‍ത്തി അവിടുത്തെ വ്യവസായങ്ങളെ പുരോഗതിയിലേക്ക് നയിച്ച സര്‍ക്കാരാണ്. മതമൗലികവാദികളെ അടിച്ചമര്‍ത്തി മതേതരത്വത്തിന് വലിയ പ്രാധാന്യവും ഷേഖ് ഹസീന നല്‍കിയിരുന്നു. എന്നാല്‍ ഷേഖ് ഹസീനയെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന, പ്രതിപക്ഷാംഗങ്ങളെ ജയിലിലടക്കുന്ന, പ്രക്ഷോഭം നടത്തുന്നവരെ പട്ടാളക്കാരെ ഉപയോഗിച്ച് വെടിവെച്ചു കൊല്ലുന്ന നേതാവായാണ് ഇക്കണമിസ്റ്റ് മാസിക കാണുന്നത്. മൂന്ന് തവണ ജനാധിപത്യമാര്‍ഗ്ഗത്തിലൂടെ വിജയിച്ച ഷേഖ് ഹസീനയെ ഏകാധിപതിയും ക്രൂരയും ആയി ഇക്കണോമിസ്റ്റ് മാസിക അവതരിപ്പിക്കുമ്പോള്‍ അതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നത് ഉറപ്പ്.

മറ്റ് ചെറിയ ചെറിയ രാജ്യങ്ങളില്‍ സാമൂഹ്യകലാപങ്ങള്‍ സൃഷ്ടിച്ച് ഭരണാധികാരികളെ അട്ടിമറിച്ച് അവിടെ തങ്ങളുടെ പാവ സര്‍ക്കാരുകളെ കയറ്റി ലാഭം കൊയ്യുന്ന ഡീപ് സ്റ്റേറ്റ് എന്ന യുഎസിലെ ഡമോക്രാറ്റ് നേതാക്കളുടെയും ആയുധക്കച്ചവടക്കാരുടെയും ശതകോടീശ്വരന്മാരുടെയും പങ്കാളിത്തമുള്ള കറക്കുകമ്പനിയുടെ അജണ്ടയുടെ ഭാഗമായാണ് ബംഗ്ലാദേശിലെ ഭരണാധികാരി ഷേഖ് ഹസീനയുടെ ഭരണം അട്ടിമറിക്കപ്പെട്ടത്. ഇതിന് പിന്നില്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയും സഹായം ചെയ്തിരുന്നു. ഷേഖ് ഹസീനയെ അധികാരത്തില്‍ നിന്നും സ്ഥാനഭ്രഷ്ടയാക്കുന്നതിലേക്ക് നയിച്ച വിദ്യാര്‍ത്ഥി കലാപം ഡീപ് സ്റ്റേറ്റ് കറക്കുകമ്പനിയുടെ ഗൂഡാലോചനയുടെ ഭാഗമായി സൃഷ്ടിക്കപ്പട്ടതാണ്. തിരശ്ശീലയ്‌ക്ക് പിന്നില്‍ നിന്ന് കലാപത്തിന് ചുക്കാന്‍ പിടിച്ചത് മുഹമ്മദ് യൂനസ് ആണ് എന്ന കാര്യവും പുറത്തുവന്നതാണ്.

ഇന്ത്യയില്‍ മോദി സര്‍ക്കാരിനെതിരായുള്ള പല തരം സര്‍വ്വേകള്‍ പുറത്തിറക്കുന്നതും ഇതേ ഡീപ് സ്റ്റേറ്റ് കറക്കുകമ്പനിയുടെ കളിയാണ്. ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധിയാണ്. അദ്ദേഹം നല്‍കുന്ന സാമ്പത്തികസഹായത്തോടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒസിസിആര്‍പി, ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ എന്നീ എന്‍ജിഒ സംഘടനകള്‍ മോദിയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നു എന്നത് പരസ്യമാണ്. രാഹുല്‍ ഗാന്ധിയെക്കൊണ്ട് 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഭാരത് ജോഡോ യാത്ര നടത്തിയത് തന്നെ ഈ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ആയിരുന്നുവെന്നതും ഈ ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്‍റായ സലില്‍ ഷെട്ടി രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ നടന്നുവെന്നതും ഇന്ത്യ കണ്ടതാണ്. ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കാവല്‍ക്കാര്‍ എന്ന മട്ടില്‍ നിലകൊള്ളുകയും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഭരണാധികാരികളെ ഏകാധിപതികളാക്കി മുദ്രകുത്തി അട്ടിമറിക്കുകയും ചെയ്യുന്ന രീതിയാണ് ഡീപ് സ്റ്റേറ്റിന്റെ ഏജന്‍റുമാരായ എന്‍ജിഒകള്‍ നടത്തുന്നത്.

ഇപ്പോള്‍ ബംഗ്ലാദേശിലെ ഭരണം സുഗമമാണെന്നും ഇക്കണോമിസ്റ്റ് മാസിക പറയുന്നു. ഇവിടെ വളരെ മികച്ച ടെക്നോക്രാറ്റായ മുഹമ്മദ് യൂനസ് ഭരിയ്‌ക്കുന്നു എന്നും ഈ മാസിക വാഴ്‌ത്തുപാട്ട് പാടുന്നു. ഗ്രാമീണ്‍ ബാങ്ക് എന്ന പേരില്‍ ചെറിയ തുകകള്‍ പാവങ്ങള്‍ക്ക് വായ്‌പ നല്‍കുന്ന ബാങ്ക് ആരംഭിച്ച് അതിന്റെ പേരില്‍ ബംഗ്ലാദേശിലെ പാവങ്ങളില്‍ നിന്നും പിരിച്ചെടുത്ത 10 കോടി ഡോളര്‍ തട്ടിയെടുത്ത, പാവങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന രക്തരക്ഷസ്സ് എന്ന് ഷേഖ് ഹസീന വിമര്‍ശിച്ച, രണ്ടരക്കോടിയോളം രൂപ ഹിലരി ക്ലിന്‍റണ്‍ ഫൗണ്ടേഷന് സംഭാവന നല്‍കിയ, പിന്നീട് അതിന്റെ പേരില്‍ മണിയടിച്ച് കോടികളുടെ സാമ്പത്തിക സഹായം വഴിവിട്ട് അമേരിക്കയിലെ ബൈഡന്‍ സര്‍ക്കാരില്‍ നിന്നും വാങ്ങിയെടുത്ത, മകള്‍ മോണിക്കയെ ജോ ബൈഡന്‍ സര്‍ക്കാരിന്റെ സംസ്കാരത്തെക്കുറിച്ച് ഉപദേശം നല്‍കുന്ന സമിതിയില്‍ ഉള്‍പ്പെടുത്തിയ ഇതേ മുഹമ്മദ് യൂനസിനെയാണ് ഇക്കണോമിസ്റ്റ് മാസിക ഈ അവാര്‍ഡിന്റെ പേരില്‍ വാഴ്‌ത്തുന്നത്.

Tags: BangladeshDeepStateGeorgesorosSalilShettyMuhammadYunusMuhammedYunusGrameenBankTheEconomist
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

India

ബംഗ്ലാദേശിൽ നിന്നുള്ള കള്ളക്കടത്ത് തടയാൻ ശക്തമായ നടപടി സ്വീകരിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന ; കോടിക്കണക്കിന് രൂപയുടെ ചരക്കുകൾ പിടികൂടി

India

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പുതിയ വാര്‍ത്തകള്‍

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

ശ്രീനിവാസന് സ്മാരകമുയരുന്നു

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

നിർമാതാവിന്റെ ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയ അറ്റാക്ക്: നിയമപരമായി നേരിടുമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മരുന്ന് കേസുകളില്‍ നടപടിക്രമം ലംഘിക്കപ്പെടുന്നുവെന്ന് പരാതി; കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി നിയമവിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.