Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്ലാം പിണറായി ഏറ്റെടുത്തു; ഗോവിന്ദന്‍ ബഹിഷ്‌കരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2025, 04:10 am IST
in Kerala

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രമാദിത്വത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ബഹിഷ്‌കരിച്ചു. സെമിനാറില്‍ മാത്രം പങ്കെടുത്ത് ഗോവിന്ദന്‍ ജില്ല വിട്ടു. മൂന്നു ദിവസത്തെ ജില്ലാ സമ്മേളനം പിണറായി മയമായിരുന്നു. ഗോവിന്ദന്‍ കാഴ്ചക്കാരന്‍ മാത്രമായി.

സമ്മേളനത്തിന്റെ നിയന്ത്രണം പൂര്‍ണമായും പിബി അംഗമായ പിണറായി വിജയന്‍ കൈയടക്കി. ഉദ്ഘാടനവും പ്രതിനിധികളോടുള്ള ആമുഖ പ്രസംഗവും നിര്‍വഹിച്ചത് പിണറായി വിജയനായിരുന്നു. സമ്മേളനത്തിന്റെ സമാപനമായി നടത്തിയ പൊതുസമ്മേളനം കൂടി പിണറായി ഉദ്ഘാടനം ചെയ്തതോടെ സംസ്ഥാന സെക്രട്ടറിക്ക് യാതൊരു റോളുമില്ലാതായി. ഈ സാഹചര്യത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിക്കും ജില്ലാ കമ്മിറ്റിയംഗങ്ങള്‍ക്കും പൊതുവേദിയില്‍ ആശംസ പോലും അര്‍പ്പിക്കാതെ സംസ്ഥാന സെക്രട്ടറി സ്ഥലം വിട്ടത്.

ഗോവിന്ദനെ കാഴ്ചക്കാരനാക്കിയാണ് പിണറായി സമ്മേളനം കൈപ്പിടിയിലാക്കിയത്. സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗമായ മന്ത്രി സജി ചെറിയാന്‍ പക്ഷം സമഗ്ര ആധിപത്യം നേടിയെങ്കിലും, ആര്‍. നാസറിനെ ജില്ലാ സെക്രട്ടറിയായി തുടരാന്‍ അനുവദിച്ചു.

മൂന്ന് ദിവസവും പൂര്‍ണമായി പങ്കെടുത്താണ് പിണറായി സമ്മേളന നടപടിക്രമങ്ങള്‍ നിയന്ത്രിച്ചത്. ഔദ്യോഗിക പക്ഷത്ത് ഭിന്നത രൂക്ഷമായി തുടരുന്നത് പൊട്ടിത്തെറിയിലേക്ക് നീങ്ങാതിരിക്കാനാണ് മുഖ്യമന്ത്രി ആദ്യന്തം തുടര്‍ന്നത്. ഉദ്ഘാടനവും, സമാപനത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനവും പിണറായി വിജയനാണ് നടത്തിയത്. പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ സര്‍ക്കാരിനെതിരെയും പാര്‍ട്ടി നേതൃത്വത്തിനെതിരെയും വിമര്‍ശനം ഉന്നയിക്കാന്‍ പ്രതിനിധികള്‍ ധൈര്യം കാണിച്ചതുമില്ല.

വിമര്‍ശനങ്ങള്‍ തീരെ കുറവായിരുന്നതിനാല്‍ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചകള്‍ വിചാരിച്ചതിലും മണിക്കൂറുകള്‍ക്ക് മുന്‍പ് അവസാനിച്ചു. ചര്‍ച്ചകളെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി അഭിനന്ദിച്ചിരുന്നു. ചര്‍ച്ചകള്‍ ക്രിയാത്മകമായി. മുന്‍പത്തെ സമ്മേളനങ്ങളിലെ ചര്‍ച്ചകള്‍ പോലെയല്ല ഇത്തവണ നടന്നത്. വ്യക്തി വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ഒഴിവായത് നല്ല ലക്ഷണമാണ്, എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കായംകുളം എംഎല്‍എ യു. പ്രതിഭയെയും മാവേലിക്കര എംഎല്‍എ എം.എസ്. അരുണ്‍കുമാറിനെയും ഉള്‍പ്പടെ നാലുപേരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. അതേസമയം, അഞ്ചുപേരെ ഒഴിവാക്കി. 46 അംഗ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്. മാരാരിക്കുളം ഏരിയ സെക്രട്ടറി രഘുനാഥ്, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രന്‍ എന്നിവരാണ് എംഎല്‍എമാരെ കൂടാതെ ജില്ലാ കമ്മിറ്റിയില്‍ പുതിയതായി ഇടം നേടിയത്. കെ. സുരേന്ദ്രന്‍, ജി. വേണുഗോപാല്‍, പി. അരവിന്ദാക്ഷന്‍, ജലജ ചന്ദ്രന്‍, എന്‍. ശിവദാസന്‍ എന്നിവരാണ്
പുറത്തായത്.

Tags: M.V GovindanPinarayiVijayanAlappuzha CPM conference
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

Kerala

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ സിപിഎം; അപേക്ഷ നിരസിച്ചത് നാല് തവണ, വിഷയം പ്രാദേശികമെന്ന് എം.വി. ഗോവിന്ദൻ

Kerala

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

Kerala

നാലാം റൗണ്ടിലും പിണറായി പിന്നിൽ, സിപിഎം പിണറായിയിലും ഒടുങ്ങുന്നോ? മമത, സ്റ്റാലിൻ ‘നാടുനീങ്ങുന്നു’വോ?

Kerala

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്; ദേശീയപാതയുമായി ഒരു ബന്ധവുമില്ല…

പുതിയ വാര്‍ത്തകള്‍

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് ദിവസം 31 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതകം ; അറബിക്കടലിന്റെ അടിത്തട്ടിൽ 2,000 കിമീ ദൈർഘ്യത്തിൽ പൈപ്പ്‌ലൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.