Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്‌സംഗ്രാന്റ് നിഷേധിക്കുന്നു; കേന്ദ്രഫണ്ട് ചെലവഴിക്കുന്നില്ല

9,10 ക്ലാസുകളില്‍ പഠിക്കുന്ന 1969 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കാണ് ലംപ്‌സംഗ്രാന്റ് തടഞ്ഞുവച്ചിരിക്കുന്നത്

Janmabhumi Online by Janmabhumi Online
Dec 27, 2024, 11:26 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ യഥാസമയം തുക കൈമാറിയിട്ടും പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ലംപ്‌സംഗ്രാന്റ് നിഷേധിക്കുന്നു. 9,10 ക്ലാസുകളില്‍ പഠിക്കുന്ന 1969 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കാണ് ലംപ്‌സംഗ്രാന്റ് തടഞ്ഞുവച്ചിരിക്കുന്നത്. 2023-24 വിദ്യാഭ്യാസ വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ കൈമാറിയ 56.28 ലക്ഷം രൂപ കൈവശമുള്ളപ്പോഴാണ് സാങ്കേതികതകളുടെ പേരില്‍ തുക തടഞ്ഞുവച്ചിരിക്കുന്നത്. പട്ടികവര്‍ഗ വികസന വകുപ്പിന്റെ വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

നിലവില്‍ എസ്എന്‍എ-പിഎഫ്എംഎസ് സംവിധാനം വഴിയാണ് വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലേക്ക് പണം അയക്കുന്നത്. ആധാര്‍ ബാങ്ക് അക്കൗണ്ടുമായി സീഡ് ചെയ്തില്ലെന്നും അതിനാല്‍ അക്കൗണ്ടില്‍ തുക ക്രെഡിറ്റ് ആകുന്നില്ലെന്നുമാണ് പട്ടികവര്‍ഗ വികസന വകുപ്പിന്റെ വിശദീകരണം. എന്നാല്‍ എന്ത് കാരണംകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച് നല്കുന്ന സ്റ്റൈഫന്റ്, ലംപ്‌സംഗ്രാന്റ്, ഹോസ്റ്റല്‍ ഫീസ് എന്നിവ തടഞ്ഞുവച്ചിരിക്കുന്നതെന്ന കാര്യം വിദ്യാര്‍ത്ഥികളെയോ അവരുടെ രക്ഷിതാക്കളെയോ ഇതുവരെ അറിയിച്ചിട്ടില്ല. ഒരു വിദ്യാഭ്യാസ വര്‍ഷം പൂര്‍ത്തിയാകാന്‍ ഏതാനും മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. പഠനം പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ വിട്ടുപോകുന്നതോടുകൂടി ഈ തുക എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്യും.

പട്ടികവര്‍ഗ ക്ഷേമം ഉറപ്പാക്കുന്നതിനു നിയോഗിക്കപ്പെട്ടിട്ടുള്ള നിരവധി പ്രൊമോട്ടര്‍മാര്‍ ഉണ്ടെങ്കിലും അവര്‍ ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളെയോ കുടുംബാംഗങ്ങളെയോ ബോധവത്കരിക്കുന്നതിനും വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സഹകരിക്കാറില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. 1200 പ്രമോട്ടര്‍മാരാണ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി സംസ്ഥാനത്ത് നിലവിലുള്ളത്.

കേന്ദ്രസര്‍ക്കാരിന്റെ ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ സംവിധാനം ഉണ്ടായിരുന്നിട്ടും ഈ-ഗ്രാന്റ് സംവിധാനം വഴി വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കുന്നതിന് സാങ്കേതിക കാര്യങ്ങള്‍ ഉന്നയിക്കുന്നതിനെതിരെ പട്ടികവര്‍ഗ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. പട്ടികവര്‍ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പട്ടികവര്‍ഗക്ഷേമത്തില്‍ മുന്‍കൈ എടുക്കുന്നില്ലെന്നും ഇതുകാരണമാണ് സാങ്കേതികപ്രശ്‌നങ്ങളുടെ പേരില്‍ സ്റ്റൈഫന്റ്, ലംപ്‌സംഗ്രാന്റ്, ഹോസ്റ്റല്‍ ഫീസ് എന്നിവ നിഷേധിക്കുന്നതിന് ഇടയായതെന്നും ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹന്‍ത്രിവേണി ആരോപിച്ചു.

Tags: Kerala GovernmentScheduled Caste studentsCentral fundsLumpsangrant Denied
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കഷ്ടമാണു സര്‍ക്കാരേ, ഇത്രയും തരംതാഴരുത്

Kerala

ശബരിപാത: ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് കേന്ദ്രം; വേണ്ടത് 416 ഹെക്ടര്‍, ഏറ്റെടുക്കാനായത് 24 ഹെക്ടര്‍

Editorial

തീരദേശ വികസന പാക്കേജ് എന്ന വാചകക്കസര്‍ത്ത്

Kerala

കഴുത്തറ്റം കടം; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

Kerala

ഒരു കണക്കുമില്ല, ഓഖി പാക്കേജ് വെള്ളത്തില്‍; ഒരു രൂപ പോലും ആര്‍ക്കും അനുവദിച്ചില്ല

പുതിയ വാര്‍ത്തകള്‍

ടാറ്റയ്‌ക്ക് പിന്തുണ നല്‍കുന്ന പുതിയ ഹാഷ്ടാഗ് ‘സപ്പോര്‍ട്ട് ടാറ്റ’ സോഷ്യല്‍മീഡിയയില്‍ ഹിറ്റ്

വിരണ്ടോടിയ പോത്തിന് നേരെ വച്ച വെടി മാറി കൊണ്ടു നാട്ടുകാര്‍ക്ക് പരിക്കേറ്റു

ഉണ്ണി മുകുന്ദനും മുന്‍ മാനേജറുമായുളള പ്രശ്‌നം പരിഹരിച്ചിട്ടും വിപിന്‍ അച്ചടക്ക ലംഘനം നടത്തിയെന്ന് ഫെഫ്ക, ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞിട്ടില്ല

തൃശൂരില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് മറ്റൊരു യുവാവുമായുളള സൗഹൃദത്തിന്റെ പേരില്‍

ഇടുക്കിയില്‍ കുഴിയില്‍ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി

പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

നിലമ്പൂരില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച അനന്തുവിന് കണ്ണീരോടെ വിട

സാമ്പത്തിക ക്രമക്കേട് പുറത്തായപ്പോള്‍ രക്ഷപ്പെടാന്‍ ജീവനക്കാര്‍ വ്യാജ പരാതി നല്‍കി- നടി അഹാന കൃഷ്ണ

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം രാഷ്‌ട്രീയ ലാഭത്തിനുളള ഗൂഢാലോചനയെന്ന് മന്ത്രി എകെ ശശീന്ദ്രന്‍,കഴിവുകേട് മറച്ചുവെക്കാന്‍ ശ്രമമെന്ന് വിഡി സതീശന്‍

ഒക്ടോബർ കൂട്ടക്കൊലയുടെ മുഖ്യ സൂത്രധാരനെ വധിച്ച് ഇസ്രായേൽ സൈന്യം : ഗാസയിൽ മുജാഹിദീൻ ഭീകരൻ അസദ് അബു ശരിയ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies